Followers

Saturday, December 5, 2009

നെഞ്ചി൯ കൂ‍ടിലെ നീല മറുക്




raju iringal



അത്യാഹിത വിഭാഗത്തിലെ
നാലാം നമ്പർ കിടക്കയിൽയന്ത്ര സഹായത്താൽ
ജീവ൯ തിരിച്ചു പിടിക്കുമ്പോൾനെഞ്ചി൯ കൂടിലെ നീല മറുക്
വലിഞ്ഞു പിടച്ച്
പുകമേഞ്ഞ ശവപ്പറമ്പിനെ നോക്കി
എന്നെ കൊണ്ടു പോകൂന്ന്
വിലപിച്ചു കൊണ്ടേയിരുന്നു.

നെഞ്ചിൽ നിന്ന്
പൊട്ടിത്തെറിച്ചേക്കുമെന്ന്
സത്യമായും പേടിയോടെ
അവൾമലമുകളിലെ ദൈവത്തേയും
ജല സമാധിയിലെ ദൈവത്തേയും
മുപ്പത്ത് മുക്കോടി ദൈവത്താറിനേയും
കണ്ണ് നിറച്ച് വിളിച്ചു.

സ്നേഹത്തിന്റെ പൊട്ടു നൂലുകൾഓരോ ചലന വേഗതയിലും
തുടര്‍ച്ചയറ്റു പോകുന്നത്
ഉറഞ്ഞ് കട്ടിയാവുന്നത്
പറവകൾ ചിത്രത്തൂണുകളിൽ‘റ’ പരുവത്തിൽ തൂങ്ങി നില്‍ക്കുമ്പോഴാണ്.

ചിത്രത്തിലെ ഓരോ കിളിയും
മാഞ്ഞു മാഞ്ഞ് ഇല്ലാതാകും പോലെ
ചരിത്രത്തിലെ ഓരോ കഥയും
പറഞ്ഞ് പറഞ്ഞ് തേഞ്ഞു പോകും പോലെ
അടുപ്പത്ത് അരി തിളക്കുമ്പോലെ
എന്തൊരു പിടപ്പ്
അതെ
നെഞ്ചിന്‍ കൂടല്ലേ
നീല മറുകല്ലേ..
അമ്മയല്ലേ.
മകനല്ലേ
പിടക്കുക തന്നെ ചെയ്യും