Followers

Wednesday, August 5, 2009

അട്ടകൾ -എം.കെ.ഹരികുമാർ



വളരെ ദൂരം സഞ്ചരിക്കുന്ന ഒരു യാത്രയും
അട്ടകളുടെ ജീവിതത്തിലില്ല.
കുറച്ചു മാത്രം ദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.
വേഗം വർദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയിൽ
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകൾക്ക്‌ വേഗമാണ്‌.
വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത ,അവയ്ക്ക്‌ സ്വന്തം
ആകാരത്തിലും ഉടലിലും പറ്റിച്ചേർന്ന്‌
കിടക്കുകയും ,ആവശ്യപ്പെടുമ്പോൾ
മറ്റൊരു ഉരഗമായി ചലിച്ചു
തുടങ്ങുകയും ചെയ്യേണ്ട ഒന്നാണ്‌.

അട്ട ഒരിണയെ കാണുകയാണ്‌, ദൂരെ .
ആ ദൂരം ജീവിതത്തിലെ സമസ്ഥ
സമസ്യകളുടെയും ആകെത്തുകയാണ്‌.
മരണത്തിന്റെ അനിശ്ചിതാവസ്ഥയോ
യാദൃശ്ചികതയോ ഉണ്ടെങ്കിലും
നിസ്സംഗമായി അതിനെ നേരിട്ട്‌
ഇണയോട്‌ അടുക്കുകയാണ്‌.
ഇണയെ കാണുമ്പോൾ
വേഗം ഹൃസ്വചലനങ്ങളുമായി ,
ധാന്യമണികളായി മാറുന്നു.
അട്ട ഇണയുടെ മുകളിൽ
വലിയൊരു രാഷ്ട്രം
നിർമ്മിക്കാൻ തുടങ്ങുന്നു.
അക്കാരണത്താൽ അത്‌ നീണ്ടുപോകും.
സമയം എത്രയായാലും
അട്ടയ്ക്കൊന്നുമില്ല .
സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ട
യാതൊന്നും അതിന്റെ മുന്നിലില്ല .
സമയം അട്ടയ്ക്ക്‌
ഒരു തുറസ്സായ പ്രദേശമാണ്‌ ,
സ്വച്ഛന്ദമായ ജീവിതമാണ്‌ .
വേഗക്കുറവിനെ സമയത്തിന്റെ ശരീരമാക്കുന്ന

അട്ടകൾക്ക്‌ പക്ഷേ ,അതിരുകളില്ല.
ഉയരമുള്ള മതിലിന്റെ ഓരത്ത്‌
താഴേക്ക്‌ വീഴുമെന്ന ഭയമില്ലാതെ
അട്ട ഇണയുടെ മുകളിലമർന്നിരിക്കുന്നു .
ആ മൈഥുനം നീണ്ടുനീണ്ടുപോകാനുള്ളതാണ്‌ ,
അത്‌ മൈഥുനമല്ല ;
ജീവിതമെന്ന മൈഥുനമാണ്‌.
അട്ടയുടെ രതി വൈകാരിക പൂർത്തിയല്ല ,
ജീവിത സംവേദനമാണ്‌ .

മറ്റൊരിടത്ത്‌ ,തീവ്രമായ ഭൗതിക അസക്തിയുമായി
അലയുന്നതിനു പകരം ,
ഇണയുടെ മുകളിലിരിക്കുന്നതാണ്‌
അതിന്റെ ജീവിതം.
ജീവിതം മറ്റെവിടെയുമില്ല ;
സ്വന്തം ഇണയുടെ മുകളിൽ -
സപ്തസ്വരങ്ങളുടെ നിശ്ശബ്ദ തടാകങ്ങൾ ,
ഇന്ദ്രിയങ്ങളുടെ അറിയപ്പെടാത്ത ഘനമൗനങ്ങൾ .
ഇണയ്ക്ക്‌ മേലെ കിടന്ന്‌
സമയത്തെ അനുഭവമാക്കുന്നത്‌ ,
ആനന്ദത്തെ വേർതിരിച്ചെടുക്കുന്നത്‌
അട്ടയുടെ സൈബർ സ്പേസാണ്‌ .


അനുരാഗം ദീർഘിച്ച വ്യവഹാരമോ
കാമം ഒരിടത്തുവച്ച്‌ തീരുന്ന
ആവേഗമോ അല്ല ;
അത് മൈഥുന ക്രീഡയിൽ നിന്ന്‌
വേർപെട്ട്‌ വീഴുന്ന പാതാളക്കുഴിയാകാം .
പക്ഷേ, അതൊന്നും
അട്ടയെ ദുഃഖിപ്പിക്കുന്നില്ല

അഭിമുഖം/ഒ.എൻ.വി



ചോദ്യം: 1. ജീവിതാനന്ദം എവിടെയാണുള്ളത്‌?
ആശിക്കുന്നത്‌ കൈവരുമ്പോൾ ആനന്ദമുണ്ടാകുന്നു. കളിക്കോപ്പ്‌ കിട്ടുമ്പോൾ ചെറുപൈതലിന്‌ ആനന്ദം. കുടിലിലെ കുഞ്ഞോമനയ്ക്ക്‌ കുഞ്ഞുവയർ നിറച്ചാഹാരം ആനന്ദം. പ്രണയികൾക്കൊത്തുചേരലിലാനന്ദം. ചിലർക്ക്‌ വിഷുക്കൈനീട്ടമാനന്ദം. ചിലർക്ക്‌ ആണ്ടിലൊരിക്കൽ കിട്ടുന്ന ഓണപ്പുടവയുടെ കോടിമണം പോലുമൊരാനന്ദം. നാക്കിലയിൽ വിളമ്പിയ ആവിപാറുന്ന പുന്നെല്ലരിച്ചോറിന്റെ മണം ഓർക്കുന്നതുപോലുമിന്നെനിക്കാനന്ദം. പതിറ്റടിപ്പൂവിന്‌ സായന്തനദീപ്തിയിലാനന്ദം. ലൗകിക ജീവിതത്തിൽ ഓരോ ആശയും കൈവരിക്കുന്നതാണനന്ദം. എന്നാൽ ആശങ്കകൾക്കെല്ലാമറുതി വരുന്ന പരമമായ നിസ്സംഗത നിർവൃതികരമാവുന്നു. അത്‌ അലൗകികമായ ആനന്ദമാണ്‌-പരമഹർഷം. "ഭാവത്തിൽ പരകോടിയിൽ സ്വയമഭാവത്തിൽ സ്വഭാവം".വരുന്ന അവസ്ഥയാണത്‌. ഭാരതീയ കാവ്യമീമാംസ അത്യുദാത്തമായ കാവ്യാനുഭൂതിയോട്‌ അതിനെ ഏകീകരിക്കുന്നു.
2. നല്ല ജീവിതം, ധന്യജീവിതം എന്നീ വിശേഷണങ്ങളിൽ കഴമ്പുണ്ടോ?
'നല്ലതെ'ന്നത്‌ പലർക്കും പലതാണ്‌. അപ്പോൾ 'നല്ലജീവിത'ത്തെക്കുറിച്ചുള്ള സങ്കൽപത്തിനും വ്യത്യാസം പലതുണ്ടാവും. അപരന്റെ കാര്യത്തിനെന്റേതിനേക്കാളു/മധികമാം കരുതലും കരുണയും" ഉണ്ടാവുക എന്നത്‌ നല്ല ജീവിതത്തിനാധാരമായി ഞാൻ കരുതുന്നു. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കു മമലേ വിവേകികൾ"-അതു തന്നെയാണ്‌ ധന്യ ജീവിതം.
3. സ്കൂളുകളിൽ നിന്ന്‌ കുട്ടികൾ കൊഴിഞ്ഞു പോകാറുണ്ട്‌. ജീവിതത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനെ എങ്ങനെ കാണുന്നു.?
ഒന്നിച്ച്‌ തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന ഒരാൾ വഴിയിലേതോ സ്റ്റേഷനിലിറങ്ങിപ്പോകുന്നു, പോയിമറയുന്ന അനുഭവമാണനിക്ക്‌ വേണ്ടപ്പെട്ട പലരുടേയും വേർപാട്‌. ഏതു ക്ലാസിൽവച്ച്‌ പഠിത്തം നിർത്തേണ്ടിവരുമെന്നറിയാതെ പഠിച്ചിരുന്ന സതീർത്ഥ്യരെ ഞാനോർക്കുന്നു. ഹൈസ്കൂളിൽ എന്റെ ഉറ്റ സുഹൃത്തായിരുന്ന ഒരു ആന്റണിയുണ്ടായിരുന്നു. നന്നായി പാടുമായിരുന്നു. സൗമ്യനും ശാന്തശീലനുമായിരുന്നു. ഒരു ദിവസം പൊടുന്നനെ അയാളെന്നോടു പറഞ്ഞു. "നാളെ മുതൽ ഞാൻ വരില്ല - എനിക്ക്‌ ഇന്ത്യൻ നേവിയിൽ സെലക്ഷൻ കിട്ടി. നാളെ ബോംബെയ്ക്കു പുറപ്പെടണം. അന്ന്‌ വൈകിട്ട്‌ സ്കൂളിന്റെ കിഴക്കേപ്പാടവരമ്പിലൂടെ അയാൾ നടന്നകലുന്നത്‌ ഞാൻ നോക്കി നിന്നു. ഇടയ്ക്ക്‌ രണ്ടു മൂന്നു തവണ അയാൾ തിരിഞ്ഞു നോക്കി കൈവീശി. ഈയനുഭവം 'പാഥേയ'മെന്ന കവിതയിൽ ചോർന്നുകിടപ്പുണ്ട്‌.
"വേർപിരിയുവാൻ മാത്രമൊന്നിച്ചുകൂടി നാം
വേദനകൾ പങ്കുവയ്ക്കുന്നു.
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ? പാടി
മറയുന്ന പക്ഷികൾ മടങ്ങി വരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വർണ്ണവും,
പൈങ്കിളിക്കൊക്കിൻ കിനിഞ്ഞ തേൻതുള്ളിയും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും
പേറി ഞാൻ യാത്ര തുടരുന്നു..."
അനിവാര്യമായ അത്തരം വിയോഗങ്ങളോട്‌ പൊരുത്തപ്പെടാനുള്ള കഴിവ്‌ മനുഷ്യനെന്ന ഈ ജന്തുവിനുമുണ്ട്‌.
4. നമ്മുടെ കലാസംരഭങ്ങൾ ഈ കാലഘട്ടത്തിലെന്താണ്‌ സംവേദനം ചെയ്യുന്നത്‌?
പലതും അരങ്ങേറുന്നുണ്ട്‌. അന്യം നിന്നു പോകാവുന്ന നാടൻകലകൾ നമ്മുടെ കലാപൈതൃകത്തെപ്പറ്റി ഒരവബോധം നൽകുന്നു. പിന്നെ, നാടകോത്സവങ്ങൾ -ഇന്ത്യൻ തീയേറ്റർ എവിടെ നിൽക്കുന്നു എന്നതിനെപ്പറ്റി നേരിട്ടു ചിലത്‌ സംവേദനം ചെയ്യുന്നു. ചില പരീക്ഷണങ്ങൾ വിരസമായാലും, പരീക്ഷണങ്ങളും അൽപം സാഹസികമായുമല്ലാതെ പുതിയ വഴികൾ കണ്ടെത്താനാവില്ലല്ലോ. ക്ലാസിക്കൽ സംഗീതത്തിന്റെ ശുദ്ധരൂപം അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌, പുതിയ 'ഫ്യൂഷൻ മ്യൂസിക്‌' ശരിയായർത്ഥത്തിൽ മനസ്സിലാക്കാൻ.
5. ഇഷ്ടപ്പെട്ട 10 മലയാള ചലച്ചിത്ര ഗാനങ്ങൾ?
1. താമസമെന്തേ വരുവാൻ?
2. ഇന്നലെ ഞാനൊരു സുന്ദരരാഗമായ്‌
3. സൂര്യകാന്തി! -
4. സന്യാസിനി! -
5. അഗ്നിപർവ്വതം പുകഞ്ഞു...
6. കസ്തൂരി മണക്കുന്നല്ലോ, കാറ്റേ...
7. വാൽക്കണ്ണെഴുതി,...
8. കിഴക്കുണരും പക്ഷി! -
9. കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...
10. ഗംഗേ!...
6. നാടകഗാനങ്ങളിലൂടെ മലയാളത്തനിമയെ കുടിയിരുത്തി എന്നു പറഞ്ഞാലെങ്ങനെ പ്രതികരിക്കും?
അത്‌ ബോധപൂർവ്വമായിരുന്നു എന്നു പറയാൻ വയ്യ. എന്റെ കൗമാരകാലത്ത്‌ ഹിന്ദി സിനിമാ ഗാനങ്ങളാണ്‌ മനസ്സിൽ പതിഞ്ഞിരിക്കുന്നത്‌. സൈഗളിന്റെയും പങ്കജ്മല്ലിക്കിന്റെയും സി.എച്ച്‌. ആദ്മയുടെയും നൂര്ർജഹാന്റെയും ജൂതികാറോയിയുടെയും മറ്റും ഗാനങ്ങളാണ്‌ എന്റെ സംഗീതാഭിരുചിയെ അന്ന്‌ പാലൂട്ടി വളർത്തിയത്‌. പിന്നെ, റാഫിയായി, ലതയായി...മലയാളത്തിലും ഇതുപോലെ എന്നെങ്കിലുമുണ്ടാവുമോ?...അന്നതൊരു വെറും സ്വപ്നമായിരുന്നു. വിദ്യാർത്ഥിക്കാലത്തെ എന്റെ ഉറ്റചങ്ങാതിയായിരുന്ന ദേവരാജൻ ആയിടയ്ക്ക്‌ ചങ്ങമ്പുഴയുടെ ചില കവിതകൾ സ്വരപ്പെടുത്തി എന്നെ പാടികേൾപ്പിച്ചു. അതുവരെ അനുഭവപ്പെട്ടതരത്തിൽ കവിതയുടെയും സംഗീതത്തിന്റെയും ഒരപൂർവ്വപാരസ്പര്യം, അതിന്റെ അപൂർവ്വലയം എന്നെ വല്ലാതെ വശീകരിച്ചു. ദേവരാജൻ എന്റെ ചില നാടൻകവിതകളും സ്വരപ്പെടുത്തി. ചില ചെറിയ കൂട്ടങ്ങളിലവതരിപ്പിച്ചു. ചില ചെറിയ കൂട്ടങ്ങളിലവതരിപ്പിച്ചു. പിന്നെ വലിയ കൂട്ടങ്ങളിലേക്കത്‌ സംക്രമിച്ചു. ഒടുവിൽ, കെ.പി.സി.സി നാടകങ്ങൾ ഒരു പാടുകളരിയിലെത്തിക്കാൻ നിമിത്തമായി. അതങ്ങനെ സംഭവിച്ചു എന്നു മാത്രം. മലയാള കവിതയും, നാടോടിശീലുകളും, ക്ലാസിക്കൽ രാഗങ്ങളും തമ്മിലുള്ള അപൂർവ്വമായൊരു മേളനം-ആകസ്മികമെങ്കിലും അത്‌ തികച്ചും സ്വഭാവികമായിരുന്നു. ഏതാണ്ടതേ കാലത്ത്‌ പി.ഭാസ്കരനും കെ.രാഘവനും സമാനതരംഗദൈർഘ്യത്തിലൂടെ സഞ്ചരിച്ചതും ആകസ്മികമെങ്കിലും ആഹ്ലാദകരമായി.
7.
ഒരു നല്ല കവിതയുണ്ടാവാൻ വേണ്ടതുപലതും ഒരു നല്ല ഗാനത്തിന്റെ പിറവിക്കു പിന്നിലുമുണ്ടെന്നു പറയാം: പദബോധം, സംഗീതബോധം, ഒരു നിശ്ചിതഭാവത്തിന്റെ ഉന്മീലനത്തിനുള്ള നൈപുണ്യം, എല്ലാറ്റിനുപരി സഞ്ചിതസംസ്കാരം -ഇവയെല്ലാം ചേർന്നൊരു ഗാനത്തെ സൃഷ്ടിക്കുന്നത്‌. ഒരു മഞ്ചാടിക്കുരുകൊണ്ട്‌ തീർത്ത അളുക്കിനുള്ളിൽ തേങ്ങുന്ന ദന്തനിർമ്മിതമായ ആനയുടെ കുഞ്ഞുരൂപങ്ങൾ കണ്ടിട്ടില്ലേ? അതിന്റെ പിന്നിലും ശിൽപിയുടെ സൂക്ഷ്മതരമായ ശ്രദ്ധ പ്രവർത്തിച്ചിട്ടുണ്ടെന്ന്‌ എടുത്തുപറയേണ്ടതില്ല. ഒരു പല്ലവിയും അനുപല്ലവിയും രണ്ടോ മൂന്നോ ചരണങ്ങളും ഇണക്കിച്ചേർത്തു ഒരു ഭാവം ഇതളിതളായി വിടർത്തിക്കാട്ടി ഹൃദ്യവും വശ്യവുമായൊരു സൗന്ദര്യാനുഭവമാക്കിത്തീർക്കാനാണിവിടയും ശ്രമം. ഒരു തരത്തിൽ, പാട്ടുകളെ ചിത്രകലയിലെ മിനിയേച്ചറുകളോടുപമിക്കാം.
ഒന്നിനി തിരിതാഴ്ത്തു ശാരദനിലാവേ, നീ.,,
എന്നോമലുറക്കമായ്‌,....ഉണർത്തരുതേ".
എന്ന പാട്ടിൽ രണ്ടു സ്നേഹാത്മക്കളുടെ ഒന്നിച്ചുള്ള ജീവിതയാത്രയുടെ ഒരു കുറിയ ചിത്രമുണ്ട്‌. "ഇനി ഞാനുണർന്നിരിക്കാം, നീയുറങ്ങുക! -" എന്ന്‌ തുടങ്ങുന്ന "ശാർൻങ്ഗ്ഗരപ്പക്ഷികളിൽ അതേ ഭാവം തന്നെ. ഒരു വലിയ ക്യാൻവാസിൽ പകർത്തിയിരിക്കുന്നു.
"ശ്യാമമേഘമേ! നീയെൻ പ്രേമ-
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ-" എന്ന പാട്ട്‌ 'മേഘസന്ദേശ'കാവ്യത്തിന്റെ ഒരു മിനിയേച്ചറാണ്‌. ഒന്നു പറഞ്ഞോട്ടെ: അടിപൊളിപ്പാട്ടുകളെ ഒഴിച്ചുനിർത്തിയാണിതു പറയുന്നത്‌.
8. 10 മികച്ച സിനിമകൾ ?
1. ടു ഹാഫ്‌ ടൈംസ്‌ ഇൻ ഹെൽ (ഹങ്കേറിയൻ)
2. ദി ബൈസിക്കിൾ തീഫ്‌ (ഇറ്റാലിയൻ)
3. ദി സ്റ്റോൺ ഫ്ലവർ (റഷ്യൻ)
4. നന്നേ മുന്നേ (ഹിന്ദി)
5. ദോ ബിഗാജയീൻ (ഹിന്ദി)
6. സുവർണ്ണ രേഖ (ബംഗാളി)
7. പഥേർ പഞ്ചാലി (ബംഗാളി)
8. എലിപ്പത്തായം (മലയാളം)
9. അഞ്ചു പെണ്ണുങ്ങൾ (മലയാളം)
10. ഉത്തരായനം (മലയാളം)
മലയാളത്തിൽത്തന്നെ 'നിർമ്മാല്യ'വും 'യവനികയും' അന്തരിച്ച ഭരതന്റെയും പത്മരാജന്റെയും ചില ചിത്രങ്ങളും പുതിയ ചില സംവിധായകരുടെ തന്നെ. ചില ചിത്രങ്ങളും എന്റെ മനസ്സിന്റെ വാതിൽക്കൽ വന്നുമുട്ടുന്നു. പത്തെണ്ണമേ ആവശ്യപ്പെട്ടുള്ളു എന്നതുകൊണ്ട്‌ ഇവിടെ നിർത്തുന്നു.
9. ഒരു കവിതയുടെ ജീവിതം എങ്ങനെ മറ്റൊരാൾക്കു പഠിക്കാനാവും?
ഒരർത്ഥത്തിൽ കവിയുടെ ജീവചരിത്രം തന്നെയാണ്‌ അയാളുടെ കവിത. 'ആത്മകഥ'യെന്നു വേണമെങ്കിൽ തിരുത്തിപ്പറയാം; സ്ഥൂലമായ അർത്ഥത്തിലല്ലോ, സൂക്ഷ്മതലത്തിൽ. കവിയ്ക്ക്‌ മറ്റുള്ളവരുടെ മനസ്സിലൊരസ്തിത്വമുണ്ട്‌. അത്‌ പലതരത്തിലാവാം. ഒരു വലിയ കവിയെ അദ്ദേഹത്തിന്റെ കൃതികളിലൂടെ കണ്ടെത്താൻ ഞാൻ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ്‌ 'ഉജ്ജയിനി' എന്ന കാവ്യം. ഒരു സുഹൃത്ത്‌ ചോദിച്ചു: "കാളിദാസൻ അത്ര നല്ലവനാണോ? ഒരു ചെറിയപാപമെങ്കിലും കാളിദാസനെക്കൊണ്ടും ചെയ്യിക്കാത്തതെന്ത്‌?" 'എന്റെ പ്രശ്നം അതായിരുന്നില്ല' എന്നായിരുന്നു മറുപടി. അധികാരവും കവിയുടെ സ്വാതന്ത്ര്യബോധവും തമ്മിലുള്ള സംഘർഷവും അതിന്റെ ദുരന്തവുമായിരുന്നു എന്റെ വിഷയം. എനിക്കതിൽ കേന്ദ്രീകരിച്ചേ മുന്നോട്ടു പോകുവാനാകുമായിരുന്നുള്ളു.
10. കവിയുടെ ആത്മകഥ എത്രത്തോളം ശരിയാവും ?
ഒരിക്കൽ ഞാനെഴുതി. ഒരു പൂവിരിയാനൊരു മുൾത്തണ്ട്‌ വേണമെങ്കിൽ, കവി ആ മുൾത്തണ്ടു മാത്രമാണ്‌. പൂവെടുത്തോളു -മുൾത്തണ്ടിൽ പിടിച്ച്‌ കൈ നോവിക്കേണ്ട, ചോരപൊടിയാനിടയാക്കേണ്ട - മറ്റൊരുത്തരം പറയാൻ തോന്നുന്നില്ല.




[കടപ്പാട്: ഗോകുലംശ്രീ]

digi modernist

Desperate Romantics


The BBC is currently screening a new costume drama about the Pre-Raphaelites called Desperate Romantics. It seems a useful peg on which to hang a few observations about the contemporary digimodernist conception of the past. Desperate Romantics is symptomatic of a trend in historical drama, and the points I am going to make apply just as easily to other recent TV series such as Rome, The Tudors, and Life on Mars as well as Hollywood productions like The Mummy or Peter Jackson’s King Kong.

Fredric Jameson famously identified the nostalgia film as one of the central instances of 1970s-80s postmodernism. In a world where “history”, or the sense of the past feeding into the present in a continuous cycle, is lost, it can only be evoked as something fossilized, stylized, and mourned: as frozen in aspic, transformed into fashion, and suffused with melancholic longing for what is now irretrievable. Desperate Romantics, on the other hand, could scarcely be more different in its approach to the past. It’s self-consciously tongue-in-cheek, as its joky title and nod to the series Desperate Housewives attests; a disclaimer at the start of each episode warns us that certain fanciful liberties have been taken with the historical record. But inaccuracy is not the issue here.

In short, Desperate Romantics recreates the 1850s as the 2000s in vintage clothing. As Rossetti, Millais, and Hunt stride heartily along London streets with their long hair flowing and their youthful eyes ablaze, they do look, as one reviewer commented, like a contemporary boy band about to burst into song. But whereas postmodernism might have richly played past and present off each other, as Blackadder or Back to the Future did, Desperate Romantics swamps its nominal past with the actual present. The cast move and talk like present-day Oxbridge graduates dressed in old-style clothes; no attempt is made to mimic the stiffness or formality portrayed in Victorian novels. The average viewer is given the impression that the painters were no more interested in or informed about art history and literature than s/he is. Their speech foregrounds present-day sexual frankness: they openly discuss their “virginity”, Effie Ruskin casually reminds her husband of when he “cupped my breast” – genteel characters have an easy sexual discourse that in 1850s’ England would only have been voiced by a prostitute. In a reversal of actual dominant ideology, Victorian repression is depicted as peripheral or as a joke: Tom Hollander’s Ruskin is uptight and anguished, but also ludicrous and marginal. The implication, as conceited as it is historically untrue, is that interesting and worthwhile people in the past were tolerant (open to other classes, genders, races), free (in sex and discourse), and indistinguishable from ourselves. Anyone else is comic relief.

Similarly, in Life on Mars a 2006 policeman travelled back to 1973 to discover that he was more knowledgeable (he knew everything they knew, but they didn’t know, for instance, that Britain would soon have a woman Prime Minister), more tolerant (towards women and ethnic minorities), and less technologically advanced (in forensic science) than his parents’ generation. They and their world are uglier, their food is worse, and so on. This assumption of unearned temporal superiority is partly explained as a product of the brain of a particularly self-confident individual lying in a coma; and though it cannot be articulated, the lost qualities of 1973 are finally inchoately felt in the show’s conclusion. On the whole, the present strides through Life on Mars’s 1973 like a messiah of knowledge, tolerance, and taste come to redeem the benighted heathen.

Some of the superiority of the present day here is well founded, of course, especially the advances in forensics and equality. Moreover, it is as long-standing a human trait to feel that one’s generation is better than its predecessors as it is to imagine one’s culture better than foreign ones. Since the early 19th century people have complacently enjoyed the myth that all pre-Colombian Europeans believed the earth was flat: if humans like to construct other societies as “backward”, they relish setting their invidious constructions in distant times as well as in remote lands. Life on Mars’s temporal superiority complex becomes limiting and unsatisfactory, while Desperate Romantics – which would like to see itself as a “romp” – displays a general indifference to the pastness of the past.

Essentially, it assumes that if 1850s Victorians are not like us, they are of no value or interest – they are, like Ruskin, cartoonish, grotesque, screwed-up. They need people like us to come among them and save them – real people, good people, normal people. This missionary premise was memorably dramatized as long ago as 1998 by the film Pleasantville, where the present day magically invests the 1950s with sexual fulfilment, personal freedom, and racial and gender equality. Pleasantville is closer to postmodernism in its treatment of the past, but the move beyond nostalgia, beyond fossilization and mourning, was already apparent. The present is here become arrogant, imperialistic, totalizing, and deluded: be as us, it proclaims, or be wrong, stupid, dull, unhappy or wicked. Such films and TV series are, then, morality plays in which, by living now, we are guaranteed to be the goodies: it is time that tells.
alan kirby reading

സാമൂഹ്യപാഠം-രാജീവ്‌ ജി.ഇടവ





കഥ
സാമൂഹ്യപാഠം
രാജീവ്‌ ജി.ഇടവ
മദ്യത്തിന്റെയും പാൻപരാഗിന്റെയും മറ്റെന്തൊക്കെയോ ലഹരി പദാർത്ഥങ്ങളുടെയും സമ്മിശ്രഗന്ധം ജീപ്പ്പിനുള്ളിലെ യാത്രയെ അലസോരപ്പെടുത്തുന്നുണ്ടായിരുന്നു. കരിമ്പടംപോലെ കിടന്ന ഇരുട്ടിന്‌ ആശ്വസമായത്‌ ജീപ്പ്പിന്റെ ഹെഡ്ലൈറ്റുകളുടെ പ്രകാശംമാത്രമായിരുന്നു. ഇരുട്ടിന്റെ ജഠരത്തിൽ പ്രകാശം വീഴുമ്പോഴുള്ള ദൃശങ്ങൾ ശിഖരങ്ങൾ താഴ്ത്തി നിൽക്കുന്ന വൻമരങ്ങളും നിഴലുകളും മാത്രമായിരുന്നു.
മണിക്കൂറുകൾക്ക്‌ മുമ്പ്‌ തുടങ്ങിയതാണ്‌ ഈ യാത്ര. അതിനിടയിൽ മുൻസീറ്റിലുണ്ടായിരുന്ന ആൾമാത്രം ഡ്രൈവറോഡ്‌ ഒച്ചതാഴ്ത്തി സംസാരിക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്തു. അയാളുടെ തല ഒരു പഞ്ഞിക്കെട്ടുപോലെയായിരുന്നു. ജീപ്പ്പിനുള്ളിലെ ആളെണ്ണമത്രയെന്ന്‌ കയറുമ്പോൾ വ്യക്തമായിരുന്നെങ്കിലും ഇടയ്ക്കുള്ള യാത്രക്കാരെയെടുപ്പിൽ തിട്ടംവിട്ടിരുന്നു. ഇങ്ങനെയുള്ള യാത്രകളിലെ വൈഷമ്യങ്ങൾ അനുഭവിക്കുമ്പോൾ കമ്പനി അവനെതന്നെ തെരഞ്ഞെടുക്കുന്നതിൽ അവന്‌ അമർഷമുണ്ടായിരുന്നു.
ഇനിയും ഒരുപാട്‌ ദൂരമുണ്ട്‌ വനമേഖലയിലെത്താൻ. അതുകൊണ്ടാകും ആദിവാസികൾക്കിടയിൽ ഇങ്ങനെയൊരു പ്രോജക്ടിന്റെ ആവശ്യകതയെന്തെന്ന്‌ അവൻ ചിന്തിച്ചതു. കുറച്ച്‌ കാലം മുമ്പ്‌ ആദിവാസികൾക്കിടയിൽ നിന്ന്‌ വലിയ ഒച്ചപ്പാടുകൾ ഉയർന്നിരുന്നു. അവരുടെ ആവശ്യങ്ങൾക്കായി സമരമുറകളുമായി സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണകൾ നടത്തി. തുടർന്നെന്തോ അതൊക്കെ നിശ്ശേഷം കെട്ടടങ്ങുകയാണുണ്ടായത്‌. അതോ അടിച്ചമർത്തിയതോ? പിന്നോക്ക സമുദായ നേതാക്കന്മാരെന്നൊക്കെ പറഞ്ഞ്‌ ഭരണകൂടത്തെയും സവർണ്ണരെയും നിശിതമായി വിമർശിച്ചുകൊണ്ട്‌ മുന്നോട്ട്‌ വന്നവരൊക്കെ ഇപ്പോൾ നിശ്ശബ്ദരാണ്‌. അല്ലെങ്കിൽ വനങ്ങൾ വെട്ടിമാറ്റി, ആദിവാസി കുടിലുകൾ പൊളിച്ചടുക്കി കമ്പനിയുടെ പ്രോജക്ട്‌ നിർമ്മാണം തുടങ്ങുമായിരുന്നോ.
വനപ്രദേശത്തേക്കുള്ള യാത്ര തീരദേശം വഴിയായിരുന്നു. ഇനിയും മണിക്കൂറുകൾ ബാക്കിയാണ്‌. തീരദേശം അവസാനിക്കുന്നടത്ത്‌ ഒരു കരിങ്കൽ മടയുണ്ട്‌. അവിടെനിന്നാണ്‌ വനപ്രദേശത്തേക്കുള്ള വഴി മുറിയുന്നത്‌. കല്ലുംകുണ്ടും നിറഞ്ഞതും,വൻമരങ്ങൾകൊണ്ടും ദുർഘടമാണ്‌ വഴിയെന്നും സൂക്ഷിക്കണമെന്നും ഓഫീസിലുള്ള സഹപ്രവർത്തകർ മൂന്നാര്റിയിപ്പു തന്നിരുന്നു. ഇപ്പോൾ വല്ലാത്തൊരു വിജനതയിലൂടെയാണ്‌ ജീപ്പ്പ്‌ സഞ്ചരിക്കുന്നത്‌. ജീപ്പ്പിനുള്ളിലെ ദുർഗ്ഗന്ധത്തിനിപ്പോൾ കട്ടി കൂടിയതുപോലെ തോന്നി. അതിനെക്കാളേറെ അസ്വസ്ഥമാകുന്ന തണുത്തുറഞ്ഞൊരു നിശ്ശബ്ദത അതിനുള്ളിൽ തങ്ങിനിന്നിരുന്നു. ഇവർക്കൊക്കെയൊന്ന്‌ മിണ്ടിയും പറഞ്ഞും ഇരുന്നുകൂടെയെന്ന്‌ അവന്‌ അവരോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു. ഇടയ്ക്കതിനു മുതിർന്നതാണ്‌. പക്ഷേ പാളിപ്പോയി.
എനിക്ക്‌ മുമ്പുതന്നെ നാലുപേർ ജീപ്പ്പിൽ കയറി കൂടിയിരുന്നു. ഗുസ്തിക്കാരെപ്പോലെ തോന്നിച്ച അവർക്കിടയിൽ അൽപം അകലം വിട്ടാണ്‌ അവൻ ഇരുന്നത്‌. മാംസം ചീഞ്ഞതുപോലൊരു ദുർഗ്ഗന്ധം ജീപ്പ്പിനുള്ളിൽ തങ്ങിനിന്നിട്ടും അറിഞ്ഞഭാവം പോലും നടിക്കാതിരിക്കുന്ന അവരെ ഒട്ടൊരത്ഭുതത്തോടെയാണ്‌ അവൻ കണ്ടത്‌.
ഒന്നാമൻ
കറുത്ത കാപ്പിരിച്ചുണ്ടുള്ള അയാൾ ക്ലീൻഷേവ്‌ ചെയ്ത്‌ കൃതാവിറക്കിയിരുന്നു. ആസനത്തിൽ പഞ്ഞിയുള്ള സിഗററ്റിന്റെ പുകവലയിൽ കണ്ണഞ്ചാതെ നോക്കിയിരിക്കുന്ന അയാളുടെ കഴുത്തിൽ കുരിശുകോർത്ത കനമുള്ളൊരു വെള്ളി ചെയിനുണ്ടായിരുന്നു. അയാൾ വലിക്കുന്ന സിഗററ്റിന്‌ മഞ്ഞനിറമാണെന്നുള്ളത്‌ അവൻ പ്രത്യേകം ശ്രദ്ധിച്ചു. അപ്പോഴാണ്‌ അവൻ തന്റെ മറവിയെക്കുറിച്ചോർത്തത്‌. ബാഗിന്റെ സിബ്ബ്‌ തുറന്ന്‌ ഒരു വിൽസ്ഫിൽട്ടറെടുത്ത്‌ അവൻ കത്തിച്ചു വലിക്കാൻ തുടങ്ങി.
രണ്ടാമൻ
യുവത്വത്തെ അവഗണിച്ച കഷണ്ടി അയാളെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. കനത്ത കൺപോളകൾക്കും ഇടതൂർന്ന പുരികങ്ങൾക്കും കീഴെയുള്ള അപ്രാപ്യമായ നോട്ടത്തിൽ വല്ലാത്തൊരു ദുരൂഹതയുണ്ടെന്ന്‌ അവനുതോന്നി. അവൻ ഊതി വിടുന്ന സിഗററ്റ്‌ പുകയോട്‌ അയാൾക്കെന്തോ ഇഷ്ടക്കേടുള്ളതുപോലെ അവനെ സൂക്ഷിച്ചുനോക്കി. ആ നിമിഷം അയാൾക്കുനേരെ അവൻ സൗഹൃദപൂർവ്വം മന്ദഹസിച്ചു.- രൂക്ഷമായൊരു നോട്ടമായിരുന്നു പ്രതികരണം.
മൂന്നാമൻ
ഹിന്ദി സിനിമയിലെ വില്ലന്മാരെപോലെയായിരുന്നു അയാൾ. നീട്ടിവളർത്തിയ തലമുടി ഒരു ചുവന്ന റിബൺകൊണ്ട്‌ പിന്നിൽ കെട്ടിയിട്ടിരുന്നു. കാതിലണിഞ്ഞിരുന്ന വളയം വെളുപ്പുള്ള അയാളുടെ ബോധം ഉടഞ്ഞിരിക്കുകയാണെന്ന്‌ അയാളുടെ പകുതിയടഞ്ഞ കണ്ണുകളിൽ നിന്നും ഊഹിക്കാനായി.
ഈ വിധം ശ്വാസം പിടിച്ചിരിക്കുന്നവർക്കൊപ്പമാണല്ലോ തന്റെ യാത്രയെന്നോർത്ത്‌ അവൻ നിരാശയോടെ നിശ്വസിച്ചു. മൗനം കനപ്പിച്ച അന്തരീക്ഷത്തെ ഇരുട്ട്‌ പൂർണ്ണമായും-കൈയടക്കിയപ്പോൾ ഒന്നും വ്യക്തമാകാത്ത ഒരു ഇരുൾ ഗർത്തത്തിൽ അകപ്പെട്ട പ്രതീതിയുണ്ടായി. സിഗററ്റുകൾ പുകച്ചുതള്ളി മ്ലാനത കലർന്ന ഒരശ്രദ്ധയിൽ പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോഴാണ്‌ അവൻ അവനെ അത്ഭുതപ്പെടുത്തികൊണ്ട്‌-നിശ്ശബ്ദതയുടെ ലോഹപാളികൾ ഉടച്ചെറിഞ്ഞത്‌.
"എണ്ണിനോക്കിയിരുന്നോ?"
"നാലായി ഭാഗിച്ചിട്ടുണ്ട്‌."
"എങ്കിൽ തന്നേക്ക്‌."
ബിസ്കറ്റ്‌ നീളമുള്ള ഒരു പൊതി മൂന്നാമൻ കൈമാറി.
"ആദിവാസികളായിട്ടും അവരുടെ അഹങ്കാരം...?"
"കൊരക്കുന്നവരുടെയൊക്കെ നാവടക്കാൻ നമ്മളെ പോലുള്ളവർ തന്നെ വേണം."
"ഇവരെയൊക്കെ ഉയർത്തിക്കൊണ്ട്‌ വരുന്നവരൊക്കെത്തന്നെയാണ്‌ ഇല്ലാതാക്കുന്നതും."
"എന്തിനാ ഇവരൊക്കെ വേണ്ടത്ത പൊല്ലാപ്പിന്‌ ഇറങ്ങി പുറപ്പെടുന്നത്‌."
"സെക്രട്ടറിയേറ്റിനു മുന്നിൽ എന്ത്‌ ആവേശമായിരുന്നു. അവൾക്ക്‌"
"ഒരു സ്ത്രീയാണെന്ന യാതൊരു പുളിപ്പുമില്ലാതെയല്ലേ അവളുടെ പ്രകടനം."
അവൾ വിളിച്ചു പറഞ്ഞതൊക്കെ സത്യമാണെന്നാണ്‌ എന്റെ വിശ്വാസം."
"സത്യമൊക്കേതന്നെ. എന്നിട്ടെന്തു ഫലം."
"ഇവറ്റകളുടെയൊക്കെ അവസാനം ഇങ്ങനെയൊക്കെ തന്നെയാണ്‌."
"പാവങ്ങൾ. അന്ധമായി വിശ്വസിച്ചുപോകുന്നു."
അവരുടെ സംസാരത്തിന്‌ തടസ്സമിട്ടുകൊണ്ട്‌ വല്ലാത്തൊരു മുരൾച്ചയിൽ ജീപ്പ്പ്‌ നിന്നു. അവരുടെ സംസാരത്തിൽ വലിയൊരു ദുരൂഹത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന തോന്നലാണ്‌, അപാരമായ ക്ഷമയുള്ളവനായിട്ടും ചോദിക്കാണ്ടായെന്ന്‌ വിചാരിച്ചതു തന്നെ അവന്റെ നാവിൽ തുമ്പിലെത്തിയത്‌.
"ഏത്‌ ആദിവാസിപ്പെണ്ണിന്റെ കാര്യമാണ്‌ നിങ്ങൾ..."
ഇരയെ കണ്ട വ്യാഘ്രത്തെപോലെയാണ്‌ ഏട്ട്‌ കണ്ണുകൾ അവനു നേരെ തുറിച്ചുവന്നത്‌. ചോദ്യം തുടർന്നാൽ കടിച്ചുകീറലാകുമെന്ന്‌ അവരുടെ തീക്ഷ്ണനേത്രങ്ങളിൽ നിന്ന്‌ മനസ്സിലായപ്പോൾ, വലിയൊരു ഞെട്ടൽ അനുഭവിച്ചു കഴിഞ്ഞതിന്റെ പതർച്ചയിൽ നിന്ന്‌ അവൻ കണ്ണുകൾ തിരിച്ചെടുത്തു.
ആരൊക്കെയോ അവിടെ നിന്ന്‌ വീണ്ടും ജീപ്പ്പിലേക്ക്‌ കയറി. അതിലൊരുവൻ ഡ്രൈവർക്കരുകിലാണെന്ന്‌ അവന്റെ ഉച്ചത്തിലുള്ള സംസാരത്തിൽ നിന്ന്‌ മനസ്സിലായി. പാദസര കിലുക്കത്തിലും, മുല്ലപ്പൂവിന്റെ സുഗന്ധത്തിലും കയറിയവരിൽ ഒരു സ്ത്രീ കൂടിയുണ്ടെന്ന്‌ അവർ തീർച്ചപ്പെടുത്തി. വിമ്മിട്ടപ്പെടുത്തുന്നൊരു ഞെരുക്കത്തിലാണ്‌ ഇപ്പോൾ യാത്ര. അവിടെ നിന്ന്‌ കയറിയവരും നിശ്ശബ്ദരായിരുന്നു. ജീപ്പ്പിനുള്ളിൽ ആളനക്കമുണ്ടെന്ന്‌ തോന്നിച്ചതു അവളുടെ പാദസര കിലുക്കം മാത്രമായിരുന്നു. ദുർഗ്ഗന്ധം അധികമായപ്പോൾ അവന്‌ മനംപുരട്ടലുണ്ടായി. മുല്ലപ്പൂഗന്ധവും, ശരീരഗന്ധവുമായി ഇഴുകിചേർന്ന പൂശു ഗന്ധവും ജീപ്പ്പിൽ തങ്ങിനിന്നിരുന്ന ദുർഗ്ഗന്ധവുമായി ചേർന്നപ്പോൾ അവന്റെ ഉദരത്തിൽ നിന്ന്‌ പുതിയൊരു അസ്വസ്ഥത അവന്റെ തൊണ്ടയോളം വന്നുനിന്നു. അതിലേറെ അവനെ അസ്വസ്ഥനാക്കിയത്‌ അവളുടെ പാദസരകിലുക്കമായിരുന്നു. പുരുഷന്മാർക്കിടയിലാണെന്ന വിചാരംപോലുമില്ലാതെ ഒരു പ്രത്യേക താളക്രമത്തിലുള്ള അവളുടെ പാദസരകിലുക്കം ഇരുട്ടിലേയൊരു കളങ്കമാണ്‌ അവളെന്ന്‌ തോന്നിപ്പിച്ചു.
മുഷിച്ചിൽ അധികമായപ്പോൾ ഒരു സിഗററ്റിനു കൂടി അവൻ തീ കൊടുത്തു. അതിന്റെ ലഹരി ആസ്വദിക്കുമ്പോഴാണ്‌ നേർത്തതും, ചൂടേറിയതുമായൊരു പുരുഷ നിശ്വസം അവന്റെ മുഖത്തടിച്ചതു. അതിനൊപ്പം പാദസര കിലുക്കവും കൈകൾവേഗത്തിൽ ചലിപ്പിക്കുമ്പോഴുണ്ടാകുന്ന വളകിലുക്കവും. അവർക്കിടയിൽ എന്താണ്‌ നടക്കുന്നതെന്ന്‌ വ്യക്തമല്ലെങ്കിലും അൽപനേരം തുടർന്നുനിന്ന ആ പ്രവൃത്തി നിശ്ശേഷം നിലച്ചതിന്റെ നിശ്വാസങ്ങളും കാറ്റുപോയ ഒരു ബലൂൺപോലെ അരുകിലിരുന്നവൻ ചുരുളുന്നതും അവനറിഞ്ഞു.
കുളിരുള്ള കാറ്റ്‌ ജീപ്പ്പിലേക്കടിച്ചുകയറി. തിരമാലകൾ പാറകളിലടിക്കുന്നതിന്റെ ഇരമ്പം കാതിലെത്തിയപ്പോൾ തീരദേശത്തിന്റെ തുടക്കമായിട്ടുണ്ടെന്ന്‌ ഊഹിക്കാനായി. സ്ട്രീറ്റുലൈറ്റുകൾ ചിമ്മിനിവെട്ടത്തെക്കാൾ ദയനീയമായി പ്രകാശിക്കുന്നുണ്ടായിരുന്നു. പാലം കടക്കുന്ന ഒച്ചയുടെ അന്ത്യത്തിൽ ഒരു മൂന്നാര്റിയിപ്പുമില്ലാതെ ജീപ്പ്പ്‌ ഒരിക്കൽ കൂടി മുരണ്ടുകൊണ്ട്‌ നിന്നു.
എന്താണുണ്ടായത്‌? ഇനിയും യാത്രക്കാരെ കുത്തിനിറക്കാനുള്ള പുറപ്പാടാണോ? അവൻ സന്ദേഹത്തോടെ അവ്യക്തമായി ചലിക്കുന്ന രൂപങ്ങളിലേക്ക്‌ നോക്കി. വിജനമായ തീരദേശത്ത്‌ ജീപ്പ്പിലുണ്ടായിരുന്ന ആ സ്ത്രീയും അവൾക്കൊപ്പമുണ്ടായിരുന്നവരും ഇറങ്ങുന്നതു കണ്ടപ്പോൾ അവൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ ആ സ്ത്രീയെയാണ്‌ ശ്രദ്ധിച്ചതു. വിയർപ്പുതുള്ളികൾ പൊടിഞ്ഞ അവളുടെ മുഖപേശികളിൽ ക്ഷീണമുണ്ടായിരുന്നു. എന്തോ വില കുറഞ്ഞ ലിപ്സ്റ്റിക്‌ കൊണ്ടാണ്‌ അവൾ തന്റെ അധരം ചുവപ്പിച്ചിരുന്നത്‌. അവളുടെ കണ്ണുകൾ ഇരുട്ടിൽ രണ്ട്‌ മുട്ടകൾപോലെ മുഴച്ചുനിന്നിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെ അവർ പടർന്നു പന്തലിച്ചു കിടന്ന കുറ്റിക്കാട്ടിലൂടെ പാലത്തിന്‌ താഴേക്കിറങ്ങി മറയുന്നതു കണ്ടപ്പോൾ അവൻ അവജ്ഞയോടെ മുഖംതിരിച്ചു.
ദുർഗ്ഗന്ധം സഹിച്ചുള്ള യാത്രയിൽ നിന്നിറങ്ങി അവൻ മൂരി നിവർത്തി. ബാഗ്‌ തോളിൽ തൂക്കി മൊബെയിൽ ഫോണെടുത്ത്‌ നോക്കി. നാശം ഇവിടെയും റെയ്ഞ്ചില്ല. ഇതുപോലുള്ളയിടങ്ങളിൽ റെയിഞ്ചുകൂടി ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളെ പഴിച്ചുകൊണ്ട്‌ അവൻ കടൽക്കരയിലേക്ക്‌ നടന്നു. അപ്പോഴും നാൽവർ സംഘം ജീപ്പ്പിൽത്തന്നെ ഇരിക്കുകയായിരുന്നു. അവരുടെ സഹനശക്തി അഭിനന്ദനാർഹമാണെന്ന്‌ അവനുതോന്നി. സമുദ്രത്തുമ്പ്‌ തല്ലുന്ന പാറയിടുക്കിൽ ഇതുവരെ സഹിച്ചിരുന്ന കനപ്പിനെ അവൻ സ്വാതന്ത്ര്യമായി നെടുതായി നിശ്വസിച്ചു. നീണ്ട യാത്രകളിൽ ഇങ്ങനെയുള്ള ഇടവേളകൾ ആവശ്യമാണെന്ന്‌ അവനു തോന്നി.
ഇരുട്ട്‌ പുണർന്ന കടലിന്റെ അപാരതയിലേക്ക്‌ അധികനേരം നോക്കി നിൽക്കാതെ അവൻ സുഖകരമായ കാറ്റിനെ ഉപേക്ഷിച്ച്‌ റോഡിലേക്ക്‌ മടങ്ങി. അപ്പോഴാണ്‌ ജീപ്പ്പിനരുകിൽ തെളിഞ്ഞ ടോർച്ച്‌ വെട്ടത്തിൽ വൻമരങ്ങളുടെ നിഴലുകൾപോലെ ചില രൂപങ്ങൾ ചലിക്കുന്നത്‌ അവൻ കണ്ടത്‌.
അവർ നാൽവരായിരുന്നു. അവർക്കൊപ്പം ടോർച്ച്‌ തെളിച്ചുകൊണ്ട്‌ ഡ്രൈവറും. അവർ ജീപ്പ്പിൽ നിന്ന്‌ നീണ്ടൊരു പായ്ക്കെട്ട്‌ വലിച്ചിറക്കുകയായിരുന്നു. ഇങ്ങനെയൊരു കെട്ട്‌ ജീപ്പ്പിനുള്ളിൽ എവിടെയാണ്‌ ഒളിപ്പിച്ചിരുന്നതെന്നോർത്ത്‌ അവൻ അതിശയപ്പെട്ടു.
അവളുടെ രൂപഭാവങ്ങളിൽ നിന്ന്‌ തുടക്കത്തിലെ അവർ സാധാരണക്കാരല്ലെന്നും അപകടകാരികളാണെന്നും ആശങ്കയുടേതായൊരു കരിനിഴൽ അവനെ പുണർന്നിരുന്നെങ്കിലും ഇപ്പോൾ വിശ്വാസിക്കാൻ അവൻ നിർബന്ധിതനായി. സമാഗതമായ ഈ അപകടാവസ്ഥയിലേക്ക്‌ ഇപ്പോൾ കടന്നു ചെല്ലുന്നത്‌ അതിബുദ്ധിയായിരിക്കുമെന്ന്‌ അവനുതോന്നി. ഇരുട്ടിൽ ചലിക്കുന്ന രൂപങ്ങളെ നോക്കി അവൻ അവിശ്വസനിയതയിൽ നിന്നു. അവർ കെട്ട്‌ ചുമലിലേറ്റി വരുന്നത്‌ ടോർച്ച്‌ വെളിച്ചത്തിൽ കണ്ടപ്പോൾ അവൻ വേഗം പാറയിടുക്കിന്റെ മറവിലേക്ക്‌ മാറി.
അവർ കടൽക്കരയിലെത്തിനിന്നു. കുറെനേരത്തേക്ക്‌ നിഴലുകളുടെ രൂപവ്യന്യാസങ്ങൾ മാത്രം അവർ കണ്ടു. കണ്ണുകളെ നിഗോ‍ൂഢമായൊരു മൗനത്തിൽ നിർത്തി ആകാംക്ഷയോടെ അവൻ നിന്നു. ഒന്നും വ്യക്തമാകാതെ നിൽക്കുമ്പോഴാണ്‌ അവർക്കിടയിൽ ടോർച്ച്‌ മിന്നിയത്‌. ആ നിമിഷം അവന്റെ സാമാന്യബോധത്തിലേക്ക്‌ ഭയം ഉൽക്കകളായി പെയ്തു. നായ്ക്കളെപോലെ കിതച്ചുകൊണ്ട്‌ കുഴിവെട്ടുന്ന അവർ വലിയൊരു കിടുക്കമായി അവനു മുന്നിൽ നിന്നു. ഒരിക്കലും വിചാരിക്ക കൂടി ചെയ്യാത്ത ആ രംഗം കണ്ട്‌ എന്തൊക്കെയോ വിളിച്ചു പറയണമെന്നും കുതിച്ച്‌ ചെന്ന്‌ അവരുടെ ദൗത്യം പൊളിക്കണമെന്നും ഉഗ്രമായി അവൻ ആഗ്രഹിച്ചു. പക്ഷേ കടൽക്കാറ്റിന്റെ തുളഞ്ഞു കയറുന്ന തണുപ്പിൽ ഉമിനീര്‌ വറ്റി തൊണ്ടയിൽ കുരുങ്ങിപ്പോയ ശബ്ദത്തെ അഴിച്ചെടുക്കാനാകാതെ വിമ്മിട്ടപ്പെട്ടു നിൽക്കാനെ അവനു കഴിഞ്ഞുള്ളു.

ഓർക്കരുതിപ്പഴയ കാര്യങ്ങൾ-ദേശമംഗലം രാമകൃഷ്ണൻ


1
മാറിനിൽക്ക്‌
ഭൂമിപറഞ്ഞു, തന്റെ നിഴലിനോട്‌.
നീ മാറിയാൽ ഞാനും മാറാം
നിഴൽ പറഞ്ഞു.
മരണത്തിന്റെ നിഴൽവിളയുന്ന നിലങ്ങൾ കണ്ട്‌
ആഹ്ലാദിക്കുന്ന കൃഷിക്കാരനെപ്പോലെ ഞാൻ
2
ഇപ്പോൾ എഴുത്തുകൈയിന്റെ നിഴലിൽ എന്റെ മഷി
എങ്ങോട്ടൊഴുകുന്നു
ഏതു മനുഷ്യനെ വരയുന്നു അത്‌
വിശാലഹൃദയവും കടുക്കാകൃതിയുമുള്ള ഒരു മനുഷ്യൻ
ഇപ്പോൾ ഈ പേജിൽനിന്ന്‌
എന്റെ നേരെ നടന്നടുക്കുന്നു
എന്റെ മൂക്കത്ത്‌ ഒരൊറ്റ ഇടി
ആരുടെ അരിശമാണ്‌ ഈ സങ്കൽപജീവി.
3.
പഴയതോരോന്നോർത്തിരുന്നാൽ
ഇങ്ങനെ ചില ജന്മങ്ങൾപെറ്റുകൂട്ടേണ്ടിവരും
പിറവി എന്നിൽനിന്നല്ലെന്ന്‌ വാദിച്ചാലും
പേറ്‌ എന്റേതുതന്നെയെന്ന്‌ ജനം വിളിച്ചുകൂവും.
ഈ നിലം നിലക്കണ്ണാടി കൊട്ടാരം എല്ലാം
വിട്ടുകൊടുത്താലും
ഈ നിഴൽക്കുത്തിൽനിന്ന്‌ രക്ഷപെടാനാവില്ല
ഇത്‌ നിലമല്ല
നിഴലല്ല
നിഴലാനയല്ല
ഇതെന്റെയുള്ളം വെട്ടിപ്പിടിച്ചുകൂട്ടുന്ന ഭൂഖണ്ഡങ്ങൾ
ഇതാർക്കു വിട്ടുകൊടുക്കണം
ഇതിൽ നിറയെ വെട്ടുകിളികളാണെങ്കിലും
അവയെ ആട്ടിപ്പായിക്കാനരുതാതെ
അവയുടെ കൊത്തേറ്റ്‌ ഞാനുറങ്ങുന്നു
പ്രഭാതത്തിൽ അവയെന്നെ കൊത്തിയുണർത്തുന്നു

അതേ നിഴലുകളെ നിലങ്ങളെ കാട്ടിത്തരുന്നു
നിലങ്ങളിൽ എന്നെക്കൊണ്ടു
പുതിയ മരങ്ങൾ നടുവിക്കുന്നു
അവ പൂക്കുന്നു കായ്ക്കുന്നു
പിന്നെയും വെട്ടുകിളികൾ അവ വെട്ടിവെട്ടിക്കളയുന്നു
രാത്രികളിൽ അവയെന്നെ
ക്കൊത്തിക്കൊത്തിയുറക്കുന്നു
ചക്രവർത്തിയാണുഞ്ഞാനെന്നവർക്കറിയാഞ്ഞിട്ടില്ല
മ.രാ.രാ.ശ്രീ എന്നേ അവർ എന്നെ വിളിക്കുന്നുമുള്ളൂ
എന്റെ തല പിളർന്നിരിക്കുന്നു
എന്റെ കിരീടം നുറുങ്ങിയിരിക്കുന്നു
ഉടയാടകൾ കീറിപ്പോയിരിക്കുന്നു
വെപ്പാട്ടികൾ നഗ്നരായി എന്നെ കെട്ടിപ്പുണർന്നിട്ടും
എന്റെ കിരീടം തിരിച്ചുവന്നില്ല
ചെങ്കോലു തിരിച്ചുവന്നില്ല
(കഷ്ടം. ഞാനൊരു ചക്രവർത്തിയായിരുന്നു
അതു സങ്കൽപമോ യാഥാർത്ഥ്യമോ
ഏതായിരുന്നു എന്റെ നിലം
ഏതായിരുന്നു എന്റെ കര
ഏതായിരുന്നു എന്റെ കാമുകിമാർ
ഞാനൊന്നുമായിരുന്നില്ലേ
സങ്കൽപച്ചട്ടിയിൽ ചുട്ടെടുത്ത മോഹങ്ങളായിരുന്നുവോ.
പഴയ പഴയ മൂഢസ്വർഗ്ഗങ്ങൾ
അതാണ്‌ ഗുരു പറയാറുണ്ടായിരുന്നത്‌
കൊട്ടാരത്തിൽനിന്ന്‌ ആട്ടിപ്പുറത്താക്കുമ്പോൾ
ഗുരുപറഞ്ഞതിതാണ്‌
ആവോളമാവോളമോർക്കരുത്‌
ഓർക്കുന്നതൊന്നും ആചരിക്കരുത്‌
ഓർക്കാതിരിക്കുവാനാവില്ലയെങ്കിൽ
ഓർക്കാപ്പുറത്തവ പാകിമുളപ്പിച്ചു
നേർക്കുനേർ കുന്തങ്ങളാക്കരുത്‌)
4.
എങ്കിലും ഇല്ലാത്തതുണ്ടെന്ന്‌ സങ്കൽപിച്ചാൽ മാത്രമേ
എന്തെങ്കിലും ഉള്ളതായിത്തോന്നു.
പഴയത്‌ ഓർക്കാൻമാത്രംകൊള്ളാം
പഴയ കടലാസ്‌
പഴയ പേന
പഴയ കുഴിതാളം
പഴയ ചേങ്ങില
പഴയ തിരശ്ശീല
പഴയ ചുട്ടി
കഷ്ടം. ആക്രിയായ്‌ ആക്രാന്തപ്പെട്ടു
ചിക്കിച്ചിനക്കി നടക്കാതേ.
വെള്ളത്തിൽ നിർത്തിയ വടിക്കു വളവുണ്ടോ
വളവിൽ നിന്നെത്ര ചിനച്ചങ്ങൾ പൊട്ടും
പഴയ വിചാരങ്ങൾ വിചാരിക്കുവാൻ കൊള്ളാം
പുതിയ കാലത്തിനവ അസ്ഥിഖണ്ഡങ്ങൾ
അസ്ഥികൾ പൂക്കില്ല കായ്ക്കില്ല
ഉള്ളം ചുടുന്നോരോർമ്മകളാലവയിലൊരു
പച്ചപ്പുമുണ്ടാവുകില്ല.
5.
പഴയതു വേണം ഓർക്കുവാൻ മാത്രം
പഴത്തൊലി പോക്കറ്റിലിട്ടു നടക്കുവാനാവില്ല
മധുരമാവില്ല
പഴയതോർക്കുമ്പോൾ പലപ്പോഴും
മുലയിൽ ചെന്നിനായകം തേച്ചു
മുലകുടി നിർത്തുന്നതുപോലെ
മധുരത്തിലേയ്ക്കു പതുക്കെപ്പതുക്കനെ
കയ്പു കലർത്തിയാലല്ലേ
അമ്മയ്ക്കുചന്തം(കുഞ്ഞിനു വൈരാഗ്യം)
കൊത്തിപ്പിരിയിക്കാനെത്തുന്നവർക്കൊക്കെയും
ചന്തമുണ്ടാവൂ.
6.
പഴയ ഇടങ്ങളിൽ പോകണമെന്നു ശാഠ്യം പിടിച്ചിട്ടുകാര്യമില്ല
പഴയ മനുഷ്യർ കൊഴിഞ്ഞു പഴയപൂക്കൾ കൊഴിഞ്ഞു
പഴയ കാവുകൾ വെട്ടി ഈശ്വരന്മാർ കുടിയിറങ്ങി
തൊഴാനെന്ന മട്ടിൽ
എന്നെ കാണുവാൻ വന്ന്‌ നിൽക്കാറുള്ള ഇലഞ്ഞിത്തറയുമിന്നില്ല
വെറുതെ യാദൃഛികമെന്ന മട്ടിൽ
എന്റെ രാജ്യം കാണുവാൻ നീവന്നുനിൽക്കാറുള്ള
ഇടവഴിയുമിന്നില്ല.
കണ്ണടച്ചുതുറക്കുമ്പൊഴേയ്ക്കും ജനംപെരുകി
കുട്ടികുഞ്ഞുങ്ങൾ വലുതായി
സ്വാശ്രയ എഞ്ചിനീയർമാരായി ഡോക്ടർമാരായ്‌
പൂക്കൈത നിന്നേടത്തു
ഫ്ലൈഓവറുകൾ നിരന്നു.
മഴകൊള്ളില്ലതിൻ ചോട്ടിൽ ട്രാഫിക്ജാമിൽകുരുങ്ങി
പഴയകാലസ്വപ്നങ്ങൾ മധുരിച്ചിട്ടു തുപ്പാനും
കയ്ച്ചിട്ടിറക്കാനുമാകാതെ
ഒരിക്കലും വരാത്തൊരാളെത്തേടിനിൽക്കലേ ഗതിയുള്ളൂ.
7.
ഉണ്ണൊല്ലാ പഴഞ്ചോറ്‌ ഉടുക്കെല്ലാ പഴമുണ്ട്‌
കാണൊല്ലാ മണ്ഡപത്തിരി ക്കൈകൂപ്പോല്ലാ
അകത്താരുമില്ല പുറത്താരുമില്ല
പടിയിറങ്ങിയ ദൈവത്തിൻതിരുനാമം പാടൊല്ലാ
പഴയതൊക്കെ ഓർമ്മ മാത്രം
പുതിമ തേടുക
പച്ചിലച്ചാറിറ്റിച്ച്‌
പഴയ വൈദ്യൻ ചിരിച്ചാലും
പുതിയ നമ്മൾക്കതുപോരാ
ഓരോ സെക്കന്റിലും
സിരകളിൽ
ഡ്രിപ്‌ ഡ്രിപ്‌
ആന്റിബയോട്ടിക്കുകൾ
വീര്യവാൻമാർ
ആയുരാരോഗ്യസൗഖ്യം.
ഒന്നിന്റെയും വക്കിലല്ലോ
രസം നിന്നു തുടിക്കുന്നു
പഴയതൊക്കെ ഓർക്കാൻമാത്രം
പുതിയതല്ലോ രുചിതന്ത്രം.
തിരികെ തിരികെ എന്നു പറയാതിരിക്കു
തിരിച്ചുചെന്നാൽ ഇല്ല ബാല്യം
ചക്രവർത്തിയായ്‌ ഞാൻകുളിച്ചു
രാജ്ഞിയായി നീ രസിച്ചു
പന്തൽകെട്ടി കളിയരങ്ങായ്‌
ഓർമ്മയില്ലാക്കാലത്തല്ലോകാമമാടികളരിയിലെ
കോമരങ്ങളായി.
8.
പകളും രാത്രിയും തമ്മിൽ എന്നും കലഹമാണ്‌
ആ കലഹത്തിനുമുണ്ട്‌ ഒരു സൗന്ദര്യം
ആരുടെ കളംകാവലുകൊണ്ടാണ്‌
ഈ ഭൂമിയിങ്ങനെ ചലിക്കുന്നത്‌
ആരുടെ നോട്ടത്തിലാണ്‌ പൂക്കൾവിടരുന്നത്‌
ആരുടെ നോട്ടത്തിലാണ്‌ പൂക്കൾകൊഴിയുന്നത്‌
കൊഴിഞ്ഞില്ലെങ്കിൽ വിടരില്ലല്ലോ
വിടർന്നില്ലെങ്കിൽ കൊഴിയില്ലല്ലോ
ആരാണിതിൽ ഓർമ്മ
ആരാണിതിൽ മറവി
ആരാണിതിൽ ചിരി
ആരാണിതിൽ കരച്ചിൽ
കണ്ണടച്ചിരുട്ടാക്കാം
കൺതുറന്നാൽ പകലുണ്ടാവണമെന്നില്ല
പകലപ്പമാവാൻ
ഇരുട്ടിന്റെ പുളിവേണം
എന്നും പകൽ എത്രവിരസം
എന്നും രാത്രി എത്ര ഘോരം
എന്നുമിപ്പഴയതൊട്ടുതലോടൽ കെട്ടിപ്പുണർച്ച
എന്നുമിപ്പേറും തീണ്ടാരിയും കൊലവിളിയും
എന്നുമീസ്നേഹത്തിന്റെ വഴുവഴുപ്പിൽ മുങ്ങിക്കുളി
എന്നുമീതാരാട്ടുകൾ കണ്ണോക്കുകൾ
എന്തൊരാവർത്തന കോലാഹലസങ്കടം
ഒന്നു തുലഞ്ഞുകിട്ടിയെങ്കിൽ എന്നോർത്തിരിക്കെ
വന്നൂ നമ്മുടെ മരണവും
കുഴികുത്തിമൂടി ഒരു തേങ്ങോതാളോമീതെനട്ടു
വിതറി കുറേ കടുകിൻ മണികളും
9.
തെങ്ങിനുചൊട്ടയിടാം
കടുകുകൾക്കുപൂക്കാം, പിന്നെയും
പട്ടിൽകെട്ടിയെടുക്കും
അത്രമേൽ സ്നേഹിച്ചവരുടെയോർമ്മകൾ
എന്തിനീയോർമ്മകൾ
ഓർമ്മകൾ കൊള്ളാം ഓർക്കുവാൻമാത്രം, ഉള്ളിൽ
ഓരോ ജഡവും തിക്കിത്തിരക്കാൻ തുടങ്ങിയാൽ
ഓടുവാനാവില്ല നമ്മൾക്കു, കാലങ്ങൾ ഞൊട്ടയിട്ടു
മാടിവിളിക്കുമ്പോൾ വീഴുവാനല്ലേ കഴിയൂ.
പഴയമുഖങ്ങളിലെ
വക്രച്ചിരികളെ ഫലിതങ്ങളെ ഗൗരവങ്ങളെ
ഓർത്തോർത്തിരിക്കാതെ
അവയെ നിലവറയിൽ ചവിട്ടിപൂഴ്ത്തിപോവുക, പോവുക
കരിമ്പടക്കുപ്പായക്കാരനാണോർമ്മ
അവനിരിക്കാനിടം കൊടുത്താൽ
കിടക്കാനും ഇടം കൊടുക്കണം
പിന്നെ അവനെ ഉപചരിക്കണം സദാ
ശുശ്രൂഷിക്കണം, എങ്കിലും അവനിരിക്കട്ടെ
വീട്ടുമ്മറത്തൊരു നോക്കുകുത്തിയായ്‌
ഒരുവഴിയുമില്ലെന്നു വന്നാലേ
അവനെക്കുളിപ്പിച്ചു പുതുവസ്ത്രമണിയിച്ചു
സൽക്കരിക്കാവൂ.
എന്തൊക്കെയായാലും പുതുപുതുസങ്കട-
ക്കനവുകളാഹ്ലാദനിലാവുകൾകൊണ്ടുവനെ
ഊട്ടണം. തടിയൻകുട്ടപ്പനായവൻ
കാത്തുപോരട്ടെ നപുംസകക്കാവലാളായി
എങ്കിലും ഗൗനിക്കവേണ്ടവനെ
പുത്തനതിഥികൾക്കവനൊരു
ശല്യമാവാതെ നോക്കണം.
11.
നീയൊന്നിങ്ങോട്ടുമാറിനിൽക്ക്‌
സ്വകാര്യമായ്‌ ചിലതു പറയട്ടെ
പിറകോട്ടുനോക്കരുത്‌, നോക്കിയാൽതന്നെയും
മുൻപിലേയ്ക്കാവണമോരോരോ നോട്ടവും
പിറകോട്ടു നടക്കരുത്‌, നടന്നാൽതന്നെയും
മുൻപിലാവണമെത്തുന്നതെപ്പൊഴും
ഓർക്കരുത്‌ സാന്റ്‌വിച്ചു തിന്നുമ്പോൾ
ഓക്കാനം വരുത്തുന്ന കാര്യങ്ങൾ:
പണ്ടുനിനക്കിഷ്ടമായിരുന്നു മൂക്കിളതിന്നാൻ
പണ്ടെനിക്കിഷ്ടമായിരുന്നു
ആരുമേ കണ്ടിട്ടില്ലെന്ന ഭാവത്തിൽ
മുറിപ്പൊറ്റയോരോന്നടർത്തി
നാവിലിട്ടങ്ങനെ നൊട്ടിനുണയ്ക്കുവാൻ
ഓർക്കരുതിപ്പഴയകാര്യങ്ങൾ, ഓർത്താൽതന്നെ
ഓക്കാനിക്കാതിരിക്കാൻ മറക്കൊല്ലേ
എങ്കിലും ഓർക്കണം ഓർക്കുവാൻ മാത്രം
എന്തിനും പശ്ചാത്തലമൊന്നു വേണമേ.
പണ്ടുഞ്ഞാൻ ചക്രവർത്തിയായിരുന്നുഎന്ന
സങ്കൽപമാണെന്റെ പശ്ചാത്തലം
അതിനോടുതട്ടിച്ചുനോക്കുമ്പൊഴേ ഇന്നീ
ശവവസ്ത്രധാറിക്കൊരാഹ്ലാദമുള്ളു.

വീണയുടെ മുഴക്കം -പി.രവികുമാർ


മഹാസംഗീതജ്ഞനായ കെ.എസ്‌.നാരായണസ്വാമി എത്രയോകാലം ഈ തിരുവനന്തപുരം നഗരത്തിൽ താമസിച്ചിരുന്നു എന്ന കാര്യം എനിക്ക്‌ അറിയില്ലായിരുന്നു. ഇരുപതുവർഷം മുമ്പാണ്‌ ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്‌. അന്ന്‌ അദ്ദേഹത്തിന്‌ ഏതാണ്ട്‌ 75 വയസ്സുണ്ട്‌.
തൈക്കാട്‌ ശാസ്താക്ഷേത്രത്തിനടുത്ത്‌ തിരക്കു കുറഞ്ഞ ഒരിടത്താണ്‌ അദ്ദേഹം താമസിച്ചിരുന്നത്‌.
വീടിന്റെ മുൻവശത്ത്‌ ഒരു കൊട്ടിയമ്പലമാണ്‌. കൊട്ടിയമ്പലം തുറന്ന്‌ ഒരുപാടു പടികളിറങ്ങി വേണം വീടിന്റെ മുറ്റത്തെത്താൻ.
മുറ്റത്തു നിറയെ കൃഷ്ണതുളസിയും മുല്ലപ്പടർപ്പുകളും. ഓടുമേഞ്ഞ, വെള്ളപൂശിയ ചെറിയ വീട്‌. വളരെ പഴയത്‌. വൃത്തിയും വെടിപ്പുമുള്ളത്‌. നടയിൽ കോലമിട്ടിരിക്കുന്നു. അകത്തുനിന്ന്‌ അദ്ദേഹം വന്നു. പിതൃതുല്യമായ വാത്സല്യത്തോടെ ഒരുപാടുനേരം സംസാരിച്ചിരുന്നു.
ശബ്ദജാലങ്ങളിൽ നിന്നും ദ്രുതവേഗങ്ങളിൽ നിന്നും മുഖംതിരിച്ച്‌ നാദത്തിന്റെ സൂക്ഷ്മലോകങ്ങളിലേക്ക്‌ സഞ്ചരിച്ച ആ നാദയോഗി പാലക്കാട്ടെ കൊടുവായൂർ എന്ന ഗ്രാമത്തിലേക്കും ബാല്യത്തിലേക്കും സംഗീതത്തിന്റെ വഴികളിലേക്കുമൊക്കെ പതിഞ്ഞ കാലത്തിൽ നടന്നുപോയി.
വായ്പ്പാട്ടായിരുന്നു പഠിച്ചു തുടങ്ങിയതെങ്കിലും കൗമാരത്തിൽ ശബ്ദത്തിന്‌ പൊടുന്നനെയുണ്ടായ തകർച്ച നിമിത്തം വീണയിലേക്ക്‌ തിരിഞ്ഞതിനെക്കുറിച്ച്‌.
ടൈഗർ വരദാചാരി, സഭേശയ്യർ, തഞ്ചാവൂർ, പൊന്നയ്യാപിള്ളെ, ദേശമംഗലം സുബ്രഹ്മണ്യയ്യർ തുടങ്ങിയ ആചാര്യന്മാരെക്കുറിച്ച്‌, അവരുമായുള്ള നിത്യസമ്പർക്കത്തെക്കുറിച്ച്‌.
ടൈഗറും സഭേശയ്യരും പൊന്നയ്യാപിളൈയും വായ്പ്പാട്ടിൽ നൽകിയ ശിക്ഷണത്തെക്കുറിച്ച്‌.
പൊന്നയ്യാ പിളൈ മൃദംഗത്തിലൂടെ തനിക്കു പകർന്നുതന്ന ലയജ്ഞാനത്തെക്കുറിച്ച്‌-
നിരന്തരമായ സാധനകളെക്കുറിച്ച്‌, അതിന്റെ സംഘർഷങ്ങളെക്കുറിച്ച്‌-
അരുണാചലകവി, ഗോപാലകൃഷ്ണ ഭാരതി, നീലകണ്ഠശിവൻ, സ്വാതിതിരുനാൾ എന്നിവരുടെ കൃതികൾ സ്വരപ്പെടുത്തിയതിനെക്കുറിച്ച്‌-
പോയ്മറഞ്ഞ ആ വിശുദ്ധമായ കാലത്തെക്കുറിച്ച്‌-നാദത്തിന്റെ സൂക്ഷ്മാനുഭൂതികളെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു...
അന്ന്‌ അവിടെ നിന്നിറങ്ങുമ്പോൾ സമയം നട്ടുച്ചയായിരുന്നു. കൃഷ്ണതുളസിയും മലർപ്പടർപ്പുകളും പിന്നിട്ട്‌, ചെറിയ പടികൾ കയറി, കൊട്ടിയമ്പലം തുറന്ന്‌ വഴിയിലെത്തുമ്പോൾ പൊള്ളുന്ന ചൂട്‌. കഴിഞ്ഞു പോയ ഒരു മഹാകാലത്തിന്റെ സുഖസ്മരണകളിലൂടെ നടക്കുമ്പോൾ ആ ഉച്ചവെയിൽ അറിഞ്ഞതേയില്ല.
ആറേഴുമാസം കഴിഞ്ഞ്‌ വീണ്ടും അദ്ദേഹത്തെ കാണാൻ പോയി.
മൂന്നാമത്തെ സന്ദർശനം ഏതാണ്ട്‌ ഒമ്പതുവർഷം കഴിഞ്ഞായിരുന്നു.
1997-ൽ ആയിരുന്നു അത്‌.
നീണ്ട ഒമ്പതുവർഷം കഴിഞ്ഞതുകൊണ്ടാവാം പെട്ടെന്ന്‌ അദ്ദേഹത്തിന്റെ വീടു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അത്രമാത്രം ആ വഴിയും പരിസരവും മാറിപ്പോയിരുന്നു. എല്ലായിടത്തും ആധുനികമായ വലിയ വീടുകൾ നിരന്നു കഴിഞ്ഞിരുന്നു.
നാരായണസ്വാമി സാറിന്റെ വീടിന്റെ കൊട്ടിയമ്പലം കാണുന്നേയില്ല.
അടുത്തു കണ്ട ഒരു കടക്കാരനോട്‌ തിരക്കി.
"വീണ സ്വാമിയുടെ വീടോ? ആത്‌ ആ പഴയ സ്ഥലത്തുതന്നെ. ആ കൊട്ടിയമ്പലം കാണുന്നില്ലേ?" എന്നു ചോദിച്ചുകൊണ്ട്‌ കടക്കാരൻ കൊട്ടിയമ്പലം ചൂണ്ടിക്കാട്ടി.
പുതിയ പടുകൂറ്റൻ വീടുകളുടെയിടയിൽ ആ പഴയ കൊട്ടിയമ്പലം ആരുടെയും ശ്രദ്ധയിൽപ്പെട്ടെന്നു വരില്ല.
കൊട്ടിയമ്പലം തുറന്ന്‌ പടിക്കെട്ടുകൾ ഇറങ്ങി. തുളസിയും മുല്ലപ്പടർപ്പുകളും കോലവുമെല്ലാം പഴയതുപോലെ.
മുൻവശത്തെ ചുവരിൽ പഴയ പടങ്ങൾ പഴയപടി തൂങ്ങുന്നു. ടൈഗർ വരദാചാരിയുടെ ചിത്രം. നാരായണസ്വാമിസാർ 'സംഗീതകളാണിധി' സ്വീകരിക്കുന്ന ചിത്രം.
എല്ലാം പഴയതുപോലെ.
ഒന്നും മാറിയിട്ടില്ല.
നാരായണസ്വാമിസാർ വല്ലാതെ അവശനായിരിക്കുന്നു. എങ്കിലും പ്രജ്ഞയ്ക്ക്‌ ഒരു തേമാനവും വന്നിട്ടില്ല.
തെളിഞ്ഞ ഓർമ്മകൾ.
വീണയുടെ മുഴക്കം പോലെ...
അവസാന സന്ദർശനം 1999 ജൂൺ നാലിനായിരുന്നു. നാരായണസ്വാമി സാർ തിരുവനന്തപുരത്തുനിന്ന്‌ താമസം മാറി, തമിഴ്‌നാട്ടിലെ തിരുവാൺമിയൂരിലുള്ള മകന്റെ വീട്ടിലേക്കു പോവുകയാണ്‌.
ഇനി ഈ നഗരത്തിലേക്കില്ല.
കൊട്ടിയമ്പലം
പടിക്കെട്ടുകൾ
കൃഷ്ണതുളസി
മുല്ലപ്പടർപ്പുകൾ
കോലം
ചുവരിലെ ചിത്രങ്ങൾ
- എല്ലാം അതേ പോലെ.
ഒന്നും മാറിയിട്ടില്ല. നാരായണസ്വാമി സർ തീർത്തും അവശനായിരിക്കുന്നു. വയസ്സ്‌ 85 ആകുന്നു. എങ്കിലും പ്രജ്ഞയ്ക്ക്‌ മങ്ങളില്ല. തെളിഞ്ഞ ഓർമ്മകൾ...വീണയുടെ മുഴക്കംപോലെ...
മൈസൂർ വാസുദേവാചാർ
ബുധലൂർ കൃഷ്ണമൂർത്തി ശാസ്ത്രികൾ
മഴവരായനേന്തൽ സുബ്ബരാമഭാഗവതർ
പാപനാശം ശിവൻ
...സംഗീതത്തിലെ മഹാപ്രതിഭകളെക്കുറിച്ചും അവരുടെ ശൈലികളെക്കുറിച്ചും അദ്ദേഹം അന്നു സംസാരിച്ചു.
ഗോപാലകൃഷ്ണ ഭാരതിയുടെയും നീലകണ്ഠശിവന്റെയും രചനയിലെ സമാനതകൾ-
പി.സാംബമൂർത്തിയുടെ പുസ്തകങ്ങൾ-പുസ്തകജ്ഞാനവും പ്രായോഗിക ജ്ഞാനവും തമ്മിലുള്ള അന്തരം-
ഭൈരവിയുടെ അഖണ്ഡാനുഭൂതിയെ ദാട്ടുവരിശകളും ജണ്ടസ്വരങ്ങളും മുറിപ്പെടുത്തുന്നതിനെക്കുറിച്ച്‌-
ഭൈരവിയും മാഞ്ചിയുമായുള്ള സൂക്ഷ്മ വ്യത്യാസങ്ങളെക്കുറിച്ച്‌-
മാഞ്ചിയുടെ നാടോടി സ്വരൂപത്തെക്കുറിച്ച്‌ -
മാളവശ്രീ എന്ന രാഗത്തെക്കുറിച്ച്‌ -
എം.ഡി.രാമനാഥൻ ചിത്തഭ്രമത്തിലായിരുന്ന ആ ഇരുണ്ട നാളുകളെക്കുറിച്ച്‌-
ചിദംബരം ക്ഷേത്രത്തിൽ ഏകകാലത്തു തന്നെ നടരാജമൂർത്തിയും ഗോവിന്ദരാജനും ദർശനം നൽകുന്നതിനെക്കുറിച്ച്‌-
വിറയാർന്ന സ്വരത്തിൽ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു.
എല്ലാം തെളിഞ്ഞ ഓർമ്മകൾ...
വീണയുടെ പ്രാചീനമായ മുഴക്കംപോലെ...
യാത്ര പറയാൻ നേരത്ത്‌ ഞാൻ ആ പാദങ്ങൾ തൊട്ടു നമസ്കരിച്ചു.
"നന്നായി വരൂ" വിറയ്ക്കുന്ന വിരലുകൾ അദ്ദേഹം എന്റെ ശിരസ്സിൽ തഴുകി അനുഗ്രഹിച്ചു.
കോലവും കൃഷ്ണതുളസിയും മുല്ലപ്പടർപ്പുകളും പടിക്കെട്ടുകളും പഴയകൊട്ടിയമ്പലവും പിന്നിട്ട്‌, ശബ്ദമുഖരിതമായ വഴിയിലെത്തുമ്പോൾ, അത്ഭുതത്തോടെ, അഭിമാനത്തോടെ, ആഹ്ലാദത്തോടെ, തെല്ലൊരു ഞെട്ടലോടെ, സംഭ്രാന്തിയോടെ ഞാനോർത്തു:
ഒരു മഹാകാലത്തിന്റെ, ഒരു മഹാവിശുദ്ധിയുടെ, ഒരു മഹാസാന്നിദ്ധ്യത്തിന്റെ മുന്നിലായിരുന്നല്ലോ ഇത്രയും നേരം ഈ ചെറിയ ഞാൻ !
ഇടവത്തിലെ ആ നല്ല ദിവസത്തിൽ മേഘങ്ങൾ മാറി വെയിൽ തെളിഞ്ഞു.
1999 ഡിസംബർ ഒമ്പതാംതീയതി നാരായണസ്വാമിസാർ തിരുവാൺമിയൂരിൽ മകന്റെ വസതിയിൽ വച്ചു മരിച്ചു.
നാരായണസ്വാമിസാർ മരിക്കുന്നതിന്റെ തലേന്നാൾ-ഡിസംബർ എട്ടാംതീയതി-അദ്ദേഹത്തെ കാണാനായി തിരുവാൺമിയൂരിലെത്തിയ ശിഷ്യ ജയശ്രീ അരവിണ്ട്‌ എഴുതി:
"....നാരായണസ്വാമിസാറിനെ അവസാനമായി സന്ദർശിച്ചതു ഞാനാണെന്നു തോന്നുന്നു. ഞാൻ യാത്ര പറഞ്ഞ്‌ ഇറങ്ങാൻ തുടങ്ങവേ, അദ്ദേഹം തന്റെ വീണയെടുത്തുകൊണ്ടുവരാൻ എന്നോടു പറഞ്ഞു. ഞാൻ അകത്തുനിന്ന്‌ വീണയെടുത്തുകൊണ്ടുവന്ന്‌ അദ്ദേഹത്തിന്റെ മുന്നിൽവച്ചു. അദ്ദേഹം മണിരംഗ്‌ രാഗത്തിൽ 'മാമവ പട്ടാഭിരാമ' എന്ന കീർത്തനം വായിക്കാൻ തുടങ്ങി. പൊടുന്നനെ മദ്ധ്യമാവതി രാഗത്തിൽ മംഗളം വായിച്ച്‌ വീണാവാദനം അവസാനിപ്പിച്ചു. ഇത്‌ അദ്ദേഹത്തിന്റെ അവസാനത്തെ മംഗളം പാടലായിരുന്നു എന്ന്‌ അപ്പോൾ ഞാൻ അറിഞ്ഞതേയില്ല..."
മരണത്തിനു തൊട്ടുമുമ്പ്‌ മദ്ധ്യമാവതി രാഗം വായിച്ച്‌ മംഗളം പാടിയ കെ.എസ്‌.നാരായണസ്വാമി എന്ന മഹാസംഗീതജ്ഞൻ ഇപ്പോൾ എന്റെ ഓർമ്മയിൽ നിറയുന്നു...
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാലക്കാട്ടെ ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന്‌, ടൈഗർ വരദാചാരിയുടെയും സദേശയ്യരുടെയും തഞ്ചാവൂർ പൊന്നയ്യാപിളൈയുടെയും ദേശമംഗലം സുബ്രഹ്മണ്യയ്യരുടെയും കീഴിൽ സംഗീതം പഠിച്ച്‌, എം.എസ്‌.സുബ്ബലക്ഷ്മിയെപ്പോലുള്ളവർക്കു പോലും ഗുരുവായി പല തലമുറകളെ സംഗീതം പഠിപ്പിച്ച്‌, അരുണാചലകവി, ഗോപാലകൃഷ്ണഭാരതി, നീലകണ്ഠശിവൻ, സ്വാതിതിരുനാൾ തുടങ്ങിയ വാഗ്ഗേയകാരന്മാരുടെ കൃതികൾ സ്വരപ്പെടുത്തി, സ്വദേശത്തും വിദേശത്തും വീണക്കച്ചേരികൾ നടത്തി, സംഗീതത്തിൽ ഒരിക്കൽപ്പോലും ഒരു തരത്തിലുള്ള ഒത്തുതീർപ്പും നടത്താതെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിൽ, മദ്ധ്യമാവതി രാഗത്തിൽ മംഗളം പാടി കടന്നുപോയ കെ.എസ്‌.നാരായണസ്വാമി കർണ്ണാടക സംഗീതത്തിലെ പാരമ്പര്യത്തിന്റെയും സാമ്പ്രദായശുദ്ധിയുടെയും പ്രതീകമാണ്‌. ഒരു നൂറ്റാണ്ടിന്റെ ജ്വലിക്കുന്ന പ്രതീകം.
ഇങ്ങനെയൊരാൾ വളരെക്കാലം ഏറെപ്പേരൊന്നും അറിയാതെ, തിളക്കുന്ന പുറംമോടികളിലൊന്നും ആസക്തനാവാതെ, ആരവങ്ങളിൽ നിന്നകന്ന്‌, നിശ്ശബ്ദനായി, തിരുവനന്തപുരത്തെ തൈക്കാട്ടുള്ള തന്റെ ചെറിയ പഴയവീട്ടിൽ താമസിച്ചിരുന്നു. ഇക്കാലത്ത്‌ ഒരിക്കലെങ്കിലും ഈ മഹാസംഗീതജ്ഞനെ കേരളത്തിലെ പുതിയ തലമുറയിൽപ്പെട്ട ഏതെങ്കിലും ഒരു സംഗീതജ്ഞൻ ചെന്നു കണ്ടതായോ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ഈ സാക്ഷിയിൽ നിന്ന്‌ അക്ഷയമായ അനുഭവങ്ങൾ അറിഞ്ഞതായോ ഞാൻ കേട്ടിട്ടില്ല.
പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ആഴങ്ങൾ തേടിയുള്ള അശാന്തമായ സഞ്ചാരത്തിനിടയിലാണ്‌ പ്രതിഭകൾ പിറക്കുന്നത്‌. തീവ്രമായ സാധനയുടെയും അനുസ്യൂതമായ ധ്യാനത്തിന്റെയും അഗ്നിയിലുരുകിയാണ്‌ പ്രതിഭകൾക്ക്‌ തിളക്കമുണ്ടാകുന്നത്‌.

വലക്കണ്ണികളിൽ കാണാത്തത്‌ -എസ്‌.സരോജം



കഥ
വലക്കണ്ണികളിൽ കാണാത്തത്‌
എസ്‌.സരോജം
'ഇൻജക്‌ ഷൻ കൊടുത്തുറക്കാം'. മരുന്നിന്റെ മണമുള്ള നിഴലുകൾ തീരുമാനിച്ചു.
സൂചിപ്രയോഗം കൊണ്ട്‌ മനസ്സിനെ പിടിച്ചു നിർത്താനാവുമോ?
മാറോടണയ്ക്കാൻ കൊതിക്കുമ്പോൾ കുതറിയോടുന്ന ഒരു നിഴലിന്റെ പുറകെ നിയന്ത്രണം വിട്ടുള്ള ഓട്ടമല്ലേ, എങ്ങോട്ടെന്നറിയാതെ.
ബോധാബോധങ്ങളുടെ അതിർത്തിരേഖയിലൂടെയുള്ള യാത്രക്കിടയിൽ സ്പിരിറ്റിന്റെ മണമുള്ള കണ്ണാടിമാളികയിലേക്ക്‌ ഒന്നെത്തിനോക്കി. അവിടെ നിഴലുകളില്ല, തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങൾ മാത്രം.
ചുവന്ന പട്ടിൽ പൊതിഞ്ഞ ശരീരം കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ഇത്‌ എന്റെ ശരീരത്തിൽ നിന്നുണ്ടായ ശരീരമാകുന്നു. ഈ ചോതഹരരൂപം ഉപേക്ഷിച്ചുപോയ ജീവനെത്തേടിയാണ്‌ മനസ്സിന്റെ പ്രയാണം.
ആ ജീവനെ കണ്ടെത്തണം, ഈ ശരീരത്തിൽ തന്നെ കുടിയിരുത്തണം, മാതൃസഹജമായ സ്നേഹത്തോടെ ശാസിക്കണം, നല്ല കൂട്ടുകാരായി തോളത്തു കൈയിട്ടു നടക്കണം. ഒത്തിരിയൊത്തിരി കാര്യങ്ങൾ പറയണം, യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ചുറ്റിക്കറങ്ങണം.
"എന്റെ നീലക്കമ്പിളിയെവിടെ? തണുത്തു മരവിക്കുന്നു".
"നിന്റെ തണുപ്പു മാറ്റാൻ ഈ നെഞ്ചിലെ ചൂടുപോരാ?'
'സ്നേഹത്തിന്റെ ചൂട്‌ എന്നെ ദുർബലനാക്കും.'
കരൾച്ചെപ്പിൽ അടച്ചുവച്ചതു കടലോളം സ്നേഹം. ആർക്കു വേണ്ടി? തിരിഞ്ഞു നടക്കുമ്പോൾ സ്വയം ചോദിച്ചു.
തേങ്ങുന്ന നിഴലുകൾക്കിടയിലൂടെ ഓടുമ്പോൾ അവന്റെ ഹൈടെക്‌ർറൂം മാത്രമായിരുന്നു ലക്ഷ്യം. ആ മുറിക്കുള്ളിൽ വി.ഐ.പി സൂട്ട്കേസിൽ അലക്കിത്തേച്ച നീലക്കമ്പിളിയുണ്ട്‌. എങ്ങനെയെടുക്കും? മുറി പൂട്ടി മുദ്രവച്ചിരിക്കുന്നു. താക്കോൽ നിയമപാലകരുടെ സേഫ്കസ്റ്റഡിയിലാണെന്ന കാര്യമേ മറന്നു. താക്കോൽ മാത്രമല്ല, സി.ഡി.യിലെഴുതിയ കത്തും വേസ്റ്റ്‌ ബാസ്ക്കറ്റിൽ കിടന്ന സിറിഞ്ചും സൂചിയും ബാർബിറ്റുറേറ്റ്സിന്റെ റാപ്പറും എല്ലാം കൊണ്ടുപോയി.
നാലുചുവരിലും ട്യൂബ്‌ ലൈറ്റുകൾ പ്രകാശിച്ചിരുന്ന മുറി ഇരുട്ടിലാണ്ടുകിടക്കുന്നു. ഇത്രനാളും തങ്ങളെ പരിലാളിച്ച വിരലുകൾ നിശ്ചലമാകുന്നതു കണ്ടിരിക്കാൻ വിധിക്കപ്പെട്ട അപൂർവ്വഗ്രന്ഥങ്ങളും ചിത്രങ്ങളും മ്യൂസിക്സിസ്റ്റവും ടെലിവിഷനും വീഡിയോഫോണും എല്ലാം അനാഥദുഃഖം ഉള്ളിലൊതുക്കി തേങ്ങുകയാവും.
ഷുമാക്കറും മൈക്കിൾ ജാക്സനും കരീനാകപൂറും ആരാധകന്റെ വേർപാടിൽ വേദനിക്കുന്നുണ്ടാവാം.
അന്ത്യചലനങ്ങൾക്കു താളംപിടിച്ച 'പിങ്ക്‌' നിഴലും വെളിച്ചവും കടക്കാത്ത മുറിക്കുള്ളിൽ, സ്വയം തീർത്ത ചുവരുകൾക്കുള്ളിൽ ചലനമറ്റു കിടക്കുകയാവും.
മെർലിൻ മൺറോയും ദൗത്യം പൂർത്തിയാക്കി, ഡെസ്ക്ടോപ്പിൽ നിന്നിറങ്ങി ഹോളിവുഡിലേക്കു തിരിച്ചുപോയിട്ടുണ്ടാവും.
അടച്ചിട്ട വാതിൽപാളിയിൽ ലക്കിസ്ട്രൈക്കിനൊരുങ്ങുന്ന സൂപ്പർസ്പോർട്ട്സ്‌ ബൈക്കുകളുടെ ചിത്രങ്ങൾ-യമഹയുടെ ഡെൽറ്റാബോക്സ്‌, സുസൂക്കിയുടെ മോട്ടുൽ...
പുറകിൽ മറഞ്ഞുനിന്നുകൊണ്ട്‌ അവൻ വിളിക്കുന്നു- 'ക്രൂരീ....'
വർദ്ധിച്ച അഭിമാനത്തോടെ അവൻ പറയുന്നു:-
'എനിക്ക്‌ യമഹയുടെ നാഷണൽ ടീമിൽ സെലക്ഷൻ കിട്ടിയതറിഞ്ഞില്ലേ? ട്രാക്കിലിറക്കുന്നത്‌ ഏതാവണ്ടിയെന്നറിയാമോ? ടീം ക്യാപ്റ്റന്റെ സ്വന്തം ആർ.ഡി. ഇതാദ്യത്തെ ചവിട്ടുപടി, അവസാനത്തേത്‌ ഫോർമുല-1, ഷുമാക്കറിനൊപ്പം. കാർത്തികേയൻ കഴിഞ്ഞാൽ പിന്നിവിടെ ആരാ ഉള്ളത്‌...ദി ഒള്ളി ഇന്ത്യൻ യൂത്ത്‌...ആഷിഷ്‌ ദി ഗ്രേറ്റ്‌'.
'നിന്റെ സാഹസം ഇത്തിരി കൂടുന്നുണ്ട്‌. കയ്യും കാലും ഒടിഞ്ഞു കിടന്നാലേ നോക്കാൻ ഞാനല്ലേയുള്ളു. റാലിം റേസും ഒന്നും വേണ്ട. അടങ്ങിയിരുന്നു വല്ലതും പഠിക്ക്‌.
'താൽപര്യമുള്ളതൊന്നും ചെയ്യാൻപറ്റില്ലെങ്കിൽ ഭൂമിക്കുഭാരമായി ജീവിച്ചിട്ടെന്തുകാര്യം?'
പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയപ്പൊഴെക്കും ഒരിക്കലും മടങ്ങിവരാൻ പറ്റാത്തവിധം അവൻ ലക്ഷ്യത്തോടടുത്തിരുന്നു!
'ജീവിതം നിരർത്ഥകം....' അങ്ങകലെ വശ്യതയാർന്ന അഭൗമസംഗീതത്തിന്റെ അലയൊലി.
ഉഷ്ണക്കാറ്റിന്‌ ബ്രൂട്ടിന്റെ മാസ്മരഗന്ധം.
ഓടിയോടി ഞാനെത്തിയത്‌ എവിടെയാണ്‌?
കയ്യിൽ കാലപാശവുമായി നിൽക്കുന്ന കിങ്കരന്മാർക്കു മുന്നിൽ!
ഒരു ചെറുപ്പക്കാരനെ പോത്തിന്റെ പുറത്തെഴുന്നള്ളിച്ചു കൊണ്ട്‌ യമദൂതൻ വരവായി. ആ യുവകോമളൻ വാട്ടേഴ്സിന്റെ വരികൾ ഉരുവിട്ടുകൊണ്ടേയിരുന്നു:-
'ജീവിതം ഒരു പേടിസ്വപ്നം...'
അതെ, അതവൻ തന്നെ.
നീണ്ടുവിടർന്ന കണ്ണുകളിൽ വലക്കണ്ണികളിൽ നിന്ന്‌ ആർജ്ജിച്ച ആവേശമോ, സാഹസികതയുടെ ലഹരിയോ?
'ഇവനെ യമപുരിയിൽ പ്രവേശിപ്പിക്കാനുള്ള സമയമായിട്ടില്ല. ഭൂമിയിലെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കണം.'-
ഞാൻ യമദൂതനോടഭ്യർത്ഥിച്ചു.
'ഇവൻ ഐ.ടി.വിപ്ലവത്തിന്റെ രക്തസാക്ഷി, നിങ്ങൾക്ക്‌ ഇവന്റെ പേരിൽ സ്മാരകം പണിയാം, ആണ്ടുതോറും അനുസ്മരണം നടത്താം.' യമദൂതൻ പരിഹസിച്ചു.
'എന്ത്‌? വസുന്ധരയിൽ ഐ.ടി.വിപ്ലവമോ? നാമിതു പണ്ടേ പരീക്ഷിച്ചറിഞ്ഞതല്ലേ! യമദേവൻ ആശ്ചര്യപ്പെട്ടു.
'ഭൂമിയിൽ ഇപ്പോൾ യാന്ത്രികയുഗമാണു പ്രഭോ, ബിസിനസ്സും പ്രണയവും എല്ലാം കമ്പ്യൂട്ടർ ശ്യംഖലയിലൂടെ. എന്തിനും ഏതിനും കമ്പ്യൂട്ടർ. ഊട്ടാനും ഉറക്കാനും യന്ത്രങ്ങൾ. ഐ.ടി.ജ്വരത്തിന്റെ വൈറസുകൾ യുവമസ്തിഷ്കങ്ങളിൽ പടന്നുകയറുകയാണ്‌. സൈബർ കുറ്റകൃത്യങ്ങൾ സർവ്വത്ര. വിഷാദരോഗികളുടെ സ്വന്തംനാട്ടിൽ സ്വയംഹത്യകൾ നിരവധി. പ്രിയ വസുന്ധരയിലെ മാറ്റങ്ങൾക്കനുസരിച്ച്‌ യമപുരിയും മാറേണ്ടിയിരിക്കുന്നു പ്രഭോ.'
അതുകേട്ട്‌ യമദേവൻ ഉറക്കെയുറക്കെ ചിരിച്ചു, പരിഹാസത്തിന്റെ പൊട്ടിച്ചിരി.
"ഈ നിമിഷം മുതൽ ഇവൻ നമ്മുടെ നിയന്ത്രണത്തിലാണ്‌ ഡേറ്റാർറൂമിൽ കെട്ടിയിട്ടേക്കുക."
യമദേവന്റെ കൽപനകേട്ട്‌ യുവജീവൻ ഞെട്ടിവിറച്ചു. അവൻ നിസ്സഹായനായി എന്നെ നോക്കി.
'എന്റെ മകനെ വിട്ടു തരു, അവനെ കെട്ടിയിടരുതേ', ഞാൻ യമദേവന്റെ കാൽക്കൽ വീണപേക്ഷിച്ചു.
'ഈ ഭ്രാന്തിയെ കൈകാലുകൾ ബന്ധിച്ച്‌ കത്തുന്ന അഗ്നിയിലെറിയുക'
യമദേവൻ കൽപിച്ചു.
'ഞാൻ ഭ്രാന്തിയല്ലാ...'
ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അതുകേട്ട്‌ യമലോകം മുഴുവനും പൊട്ടിച്ചിരിച്ചു.
ആയിരം കരങ്ങൾ എനിക്കുനേരെ നീണ്ടു.
അലറിക്കരഞ്ഞുകൊണ്ട്‌ ഞാൻ തിരിഞ്ഞോടി.
ഓടിയോടിത്തളർന്ന്‌, വീണ്ടും ഇവിടെ-
മരുന്നിന്റെ മണമുള്ള നിഴലുകൾക്കു നടുവിൽ!

പ്രണാമം -എം.കെ.ചന്ദ്രശേഖരൻ


ആദ്യം നിന്നെ കണ്ടുമുട്ടുമ്പോഴുള്ള എന്റെ മനസ്സിൽ കയറിപ്പറ്റിയ ധാരണകൾ-ഇപ്പോഴതൊക്കെ മാറി മറഞ്ഞിരിക്കുന്നു.
നീയൊരു വനകകന്യക. അപരിഷ്കൃതയും അസംസ്കൃത-ചിത്തയുമായവൾ. പുതിയൊരു യുഗത്തിന്റെ പിറവിയിലേയ്ക്കുറ്റുനോക്കുന്ന ഈ സന്ദർഭത്തിൽ-കാലഘട്ടത്തിന്റെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനാവാത്ത ഒരു പ്രകൃത പെൺകുട്ടി. എനിക്ക്‌ തെറ്റിയെന്ന്‌ മനസ്സിലായത്‌ കുറെ വൈകിയാണെങ്കിലും, നീ ആരെന്ന്‌ ഇപ്പോൾ അറിയുന്നു. ഒരു താപസകന്യകയുടെ നിസ്സംഗത, നിർമ്മലത-കൊടുംതപസ്സിന്‌ ശേഷം മാത്രം കൈവരിക്കുന്ന ആദ്ധ്യാത്മിക പരിവേഷം. നീയൊരു വിജ്ഞാനഭണ്ഡാകാരത്തിന്റെ ഉടമയാണെന്ന്‌ മനസ്സിലായത്‌-ദുർഘട സന്ധികൾ തരണം ചെയ്ത്‌ മുന്നോട്ടു പോകാനുള്ള കരുത്തും മനോധൈര്യവും ഏറെ പേർക്ക്‌ പകർന്ന്‌ കൊടുത്തുവേന്ന്‌ മനസ്സിലായപ്പോഴാണ്‌. ഒരു സന്നിഗ്ദ്ധഘട്ടത്തിൽ നീയെനിക്ക്‌ നൽകിയ ഉത്തേജനം. എന്നിലെ ശക്തിയേയും ദേവനേയും-അതോടൊപ്പം എന്നിൽ കുടികൊള്ളുന്ന അസുരനേയും തിരിച്ചറിയാനായപ്പോഴാണ്‌, അപ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ വികാരമെന്തായിരുന്നു? ഒരു ഭക്തന്റെ പ്രണാമമായിരുന്നോ? ശക്തിയുടെ മുന്നിൽ അടിയറവ്‌ പറഞ്ഞ ഒരു ശാഷ്ടാംഗപ്രണാമം. നീയൊരു ഗിരിശൃംഖംപോലാണെന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. ഹിമവാന്റെ ഔന്നത്യം-മഞ്ഞുതുള്ളിയുടെ കുളിർമ, സൗമ്യത, ആശ്രമമൃഗത്തിന്റെ നിഷ്കളങ്കത, ഒരു മഹർഷിവര്യന്റെ നിസ്സംഗത-അതെല്ലാം നിന്നിൽ അന്തർലീനമായിരിക്കുന്നു.
എത്രയോ പേർക്ക്‌ നീ ശാന്തിമന്ത്രം പകർന്ന്‌ കൊടുത്തിരിക്കുന്നു. നീയുരുവിടുന്ന ഓരോ മന്ത്രത്തിനും സൗമ്യതയും ശാന്തിയും ശക്തിയും ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞവർ എത്ര പേർ? തങ്ങളുടെ ശക്തി ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ്‌ പാകചിത്തരായി പോയവർ പുതിയൊരു വഴിത്താരയാണ്‌ കണ്ടെത്തിയത്‌. പക്ഷേ, നീയൊരുക്കിയിരുന്ന വാത്മീകത്തിൽ നിന്ന്‌ പുതിയ വെളിച്ചം തേടി മടങ്ങിയവരിൽ ചിലരെങ്കിലും നിന്നെ മനസ്സിലാക്കാത്തവരായിരുന്നു. എന്നിട്ടും നിസ്സംഗതയോടെ എന്നാൽ ഔന്നത്യത്തോടെ തന്നെ നീ നിലകൊണ്ടു. നീയൊരു മഹാനദിയുടെ ഉത്ഭവമായി മാറിയ മറ്റൊരു കഥയും ഞാനറിഞ്ഞു. പൂർവ്വജന്മത്തിലെ അപചയം ഉൾക്കണ്ണാലെ കണ്ടറിഞ്ഞപ്പോൾ നിന്നിലെ വിഷാദം ഘനീഭവിച്ച്‌ പുകഞ്ഞുയർന്ന്‌, വികാരവിക്ഷുബ്ധയായിത്തീർന്ന ഒരവസരത്തിൽ പൊട്ടിത്തെറിച്ച്‌, അഗ്നിതിളച്ച്‌ മറിയുന്ന ലാവയായി താഴ്‌വാരത്തിലേക്ക്‌ ഒഴുകിയപ്പോൾ-നീയൊരു മഹാനദിയായി മാറിയത്‌ അങ്ങനെയാണ്‌.
താഴ്‌വാരങ്ങളെ ഫലഭൂയിഷ്ടമാക്കി, വരണ്ട പ്രദേശങ്ങളെ തഴുകി, പ്രകൃതിയുടെ വരദാനമായി മാറിയ നീ തന്നെ ചിലപ്പോൾ- ആർത്തട്ടഹസിച്ച്‌ കുലംകുത്തിയൊഴുകി, സർവ്വതും പിഴുതെറിഞ്ഞ്‌, സംഹാരരുദ്രയായി മാറുന്നതും ഞാൻ കണ്ടു. അവിടെ നീ നിന്റെ മുഖംമൂടി അഴിച്ച്‌ വച്ച്‌ നിന്റെ മറ്റൊരു മുഖം നീ പ്രകടിപ്പിക്കുന്നു. അപ്പോൾ ഞാൻ നിന്നെ പ്രണമിച്ചതു ഭയഭക്തി ബഹുമാനങ്ങളോടെ ആയിരുന്നു.
പക്ഷേ, നിന്റെയീ ഭാവമാറ്റങ്ങൾ എത്രപേരറിയുന്നു. നീയാരെന്നറിയുന്നതും എത്രപേർ? കരയാതെയും ചിരിക്കാതെയും ചിലപ്പോൾ കരഞ്ഞും ചിരിച്ചും നിശ്ശബ്ദയായി ഒഴുകുന്ന നിന്റെ ലക്ഷ്യം-?
നീയൊരു സാഗരം ലക്ഷ്യമാക്കി നിന്റെ പ്രയാണം തുടങ്ങുന്നു. ഏത്‌ നദിയുടെയും ലക്ഷ്യം സമുദ്രമാണല്ലോ. നിന്റെ മനസ്സ്‌ തന്നെ സമുദ്രമായി മാറുന്ന അവസരങ്ങളും വന്നുപെടുന്നു. കാമുകന്റെ ദർശനവേളയിലെ ആ ഉത്സവപ്രകർഷം - ആ തിമിർപ്പ്‌ -സംഗമ സമയത്തെ അനിർവചനീയമായ ഭാവവാവാദികൾ-അവിടെ ഞാനും നിന്നെ നമിക്കുന്നു. നീ സമുദ്രമായി മാറിക്കഴിഞ്ഞു.
നീ ശാന്തയായി മാറുന്നു. ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവജാലങ്ങൾ നിന്നെ സ്തുതിക്കുന്നു. പക്ഷേ, ശാന്തയാണെങ്കിലും നിന്നിലെത്രയോ അടിയൊഴുക്കുകൾ-മലരുകൾ-ചുഴികൾ-നീ പേറുന്ന മാനസിക സംഘർഷാവസ്ഥ-എത്ര പേരറിയുന്നു? ചിലരെങ്കിലും നിന്നെ നമിക്കുന്നത്‌ നിന്നിൽ അന്തർലീനമായിരിക്കുന്ന അമൂല്യസമ്പത്തിനെ പ്രതിയാണ്‌. മുത്തുകൾ, ചിപ്പികൾ, പവിഴപ്പുറ്റുകൾ. നീപേറുന്ന ഈ അമൂല്യ സമ്പത്തിനെപ്പറ്റി നീയൊന്നും അറിയുന്നില്ല എന്നതാണ്‌ നിന്റെ ഏറ്റവും വലിയ ദുരന്തവും. ഒരു മഹാസാഗരമായി മാറിയപ്പോൾ നിന്നിൽ വന്നുചേർന്നമാറ്റം-നീയറിയാതെ പോവുന്നു. ഇപ്പോഴും എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ അത്‌ തന്നെയാണ്‌. വീണ്ടും നിനക്കൊരു വിഷാദയോഗം. അത്‌ നിന്റെ മഹത്വത്തിന്റെ-ശക്തിയുടെ മറ്റൊരു വശമാണ്‌. നിന്റെ നിശ്വാസം ഘനീഭവിച്ച്‌ മേലോട്ടുയരുന്നു. നിന്റെ മനസ്സിന്റെ വിഷുബ്ധതപോലെ അത്‌ മേഘക്കൂട്ടമായി മാറുന്നു. ഈ ഭൂഗോളം ആകെ പ്രകമ്പനം കൊള്ളിക്കുന്ന തരംഗങ്ങൾ നീ സൃഷ്ടിക്കുന്നു. നിന്റെ പ്രയാണം ഇപ്പോൾ ആ ദിശയിലേയ്ക്കാണ്‌.
ഓരോ സൃഷ്ടിയുടെയും രഹസ്യമെന്തന്നറിയാൻ സ്രഷ്ടാവ്‌ തന്നെ ചിലപ്പോൾ മുതിരാറുണ്ട്‌. സ്രഷ്ടാവിന്‌ തന്നെ അജ്ഞാതമായൊരു ശക്തി നിയോഗത്താൽ ആപ്രക്രിയ തുടങ്ങിവയ്ക്കുന്നതെപ്പോഴെന്നോ, എന്തിനെന്നോ അറിയുന്നില്ല. ആ ദിശയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്ക്‌, നീ വീണ്ടും ഗിരിശൃംഖങ്ങളിലേക്ക്‌ മടങ്ങുകയാണ്‌. നിന്നെ ഞാൻ പ്രണമിക്കട്ടെ.
എന്നിലെ സൃഷ്ടി-സ്ഥിതി-സംഹാര ഭാവങ്ങളെ ഉണർത്തിയ ദേവി.
എന്നിലെ മനുഷ്യനേയും അസുരനേയും തിരിച്ചറിയാനെന്നെ പ്രാപ്തനാക്കിയ എന്റെ ദേവീ-എന്നിലെ ശക്തി ദൗർബല്യങ്ങളെ പരീക്ഷിച്ചറിഞ്ഞ്‌ പുതിയൊരു പ്രണവമന്ത്രം ഉപദേശിച്ചു തന്ന എന്റെ ദേവീ- നിനക്കെന്റെ പ്രണാമം-പ്രണാമം.

കവിത- ടി.എ.ശശി


മാധവിക്കുട്ടി തന്റെ കവിതയെ കുറിച്ച് പറയുന്നിടത്ത്,
"കവിത ആത്മാവിന്റെ അടിവസ്ത്രമാണെന്ന‌"
അവര്‍ തന്നെ കടം കൊണ്ട വാചകമാണ്‌ ഓര്‍മ്മയിലെത്തുന്നത്‌.
സങ്കീര്‍ണ്ണമായ കാലമാണു നമ്മുടേതെന്ന് എല്ലാവര്‍ക്കുമറിയാം.
നിസ്സഹായതയും നിലവിളികളും വേണ്ടതിലധികമുള്ള
ഒരു സമൂഹത്തിലേക്കാണ്‌ ഇന്നിന്റെ കവിത കടന്നുചെല്ലേണ്ടത്‌.
അവിടേക്ക്‌ എണ്ണ നിറഞ്ഞ വാക്കുകള്‍ ആവശ്യമില്ല.
എണ്ണയുടെ അമിതോപയോഗം ശരീരത്തെയെന്നപോലെ
അതുള്ള വാക്കുകള്‍ കവിതയേയും ദുഷിപ്പിക്കുന്നു.
ഈ ദുഷിപ്പ് സഹിക്കവയ്യാതെയാവണം
യഥാര്‍ത്ഥവായനക്കാരന്‍ കവിതയെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
വായനക്കാരന്റെ മനസ്സിലേയ്ക്കും അതുവഴി സമൂഹത്തിലേക്കും
കവിത ഇറങ്ങിച്ചെല്ലേണ്ടതെങ്ങനെ എന്നുകൂടി കവി ചിന്തിച്ചേ തീരൂ.
അത്തരമൊരന്വേഷണമൊന്നും എന്റെ കവിതയില്‍ ഇല്ലെങ്കിലും,
ഉള്ളത് ഉള്ളതുപോലെ പറയാനുള്ള ഒരെളിയ ശ്രമം
ഒരുപിടി വാക്കുകളിലൂടെ ഞാന്‍ നടത്തുന്നു എന്നു മാത്രം-ടി.എ.ശശി




ഉറക്കത്തിലെ ആനകള്‍

കൊന്നു കൊമ്പൂരി
കുഴിച്ചിട്ട ആനകളത്രയും
രാത്രിയില്‍ എണീറ്റ്‌
നാലും എട്ടും കൊമ്പുകളോടെ
മദിച്ചെത്തി ചുട്ട കാടിനെ
പറത്തിയും കീറിയും
ഉറക്കത്തില്‍.


ആനക്കറുപ്പിന്‍
ഇരുട്ടിലൂടെ
എവിടേക്കാണുരുളുക.


വായ് തുറന്നമറിയാലും
ചിന്നംവിളികള്‍
എഴുന്നേറ്റു നില്ക്കും
വായുവിന്‍ സ്തൂപങ്ങളെ
തകര്‍ത്ത് എങ്ങിനെയാണ്
ഒരു ചെറിയ അമറല്‍
കടന്നു പോവുക.


വിരലുകള്‍


ഇന്ദ്രിയങ്ങള്‍
ഇല്ലാതാകുന്ന
നിമിഷമാണോ
നിശബ്ദത.
രണ്ടു നിശബ്ദതകള്‍
കൂട്ടിമുട്ടുമ്പോള്‍
രണ്ടു വിരല്‍ത്തുമ്പുകള്‍
തൊട്ടു നില്ക്കും.


വ്യാവസായികാടി-
സ്ഥാനത്തില്‍
നിശബ്ദതകള്‍
ഉല്‍പ്പാദിപ്പിച്ചെടുക്കുമ്പോള്‍
കമ്പോളത്തില്‍
എന്തുമാത്രം
വിരലുകള്‍.


പ്രതിഷ്ഠ


ഉടലും തലയും വേര്‍പെട്ടിട്ടില്ല
വസ്ത്രങ്ങള്‍ എല്ലാം നല്ല പോലെ
ഒരു തുള്ളി ചോരയും പൊടി-
യാത്തൊരു മൃതദേഹപ്രതിഷ്ഠ
കാണ്മു കണ്ണാടിയില്‍; എത്ര സത്യം
നാരായണഗുരുവിന്‍ മൊഴി .

ശവങ്ങള്‍ പറയുന്നത്





കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.
എന്തിനാണ് ഇനിയും കര;
പുതിയ ശവങ്ങള്‍
വന്നിരിക്കില്ലെ.
കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.
എന്തിനാണ് വീണ്ടും
പകല്‍ ; കണ്ണടക്കാതെ
ഉറങ്ങി കിടക്കില്ലെ.


പുലി

സിംഹങ്ങള്‍
പുലികളെ തിന്നു
സിംഹാരാധന
മൂത്ത് മൂത്ത്
ലങ്ക നിറയെ
സിംഹസ്തൂപങ്ങള്‍
നിറയും.

ദഹിക്കാത്ത
പുലികള്‍ ഇനി
സ്തൂപങ്ങള്‍
തുരന്നു
പുറത്തു വരുമൊ.


ഒരു നിശബ്ദരേഖ

ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍
വീടു നിറയെ അംഗങ്ങളുള്ളവര്‍
തൂങ്ങുക മാവിലോ പ്ലാവിലോ
ആയിരിക്കും.

പുലര്‍ച്ചെ കാണുന്ന ശവം
കൈതോലപ്പായയില്‍ പൊതിഞ്ഞ്
ഉന്തുവണ്ടിയിലെടുത്ത്
വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-
യിലേക്കെത്തുമ്പോള്‍
പത്തുപതിനൊന്നു മണി ആകും.

റോഡിലൂടെ നടക്കുന്നവര്‍
വേലിക്കരിലേക്കും
പീടികയ്ക്കു പുറത്ത് നില്‍ക്കുന്നവര്‍
തിണ്ണയിലേക്കും തിണ്ണയിലുള്ളവര്‍
ചുമര്‍ തൊട്ടും
ഒച്ച പൂഴ്ത്തി നില്‍ക്കും.

പൊടിയൊതുങ്ങിയ
ചെങ്കല്‍റോഡിലൂടെ
ഉന്തുവണ്ടിയുടെ വീതിയില്‍
ഒരു നിശബ്ദരേഖ
കടന്നു പോകുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.

ഇരുട്ടുമ്പോഴായിരിക്കും
പൂഴ്ത്തിയ ഒച്ചകളൊക്കെയും
തെക്കേപ്പുറത്തു നിന്നും
തിരിച്ചു പോവുക.


തിങ്ങി തിങ്ങി

ജലം തിങ്ങി തിങ്ങി വരുമ്പോള്‍
പുറത്തേക്കൊഴുകുവാന്‍
കഴിയുന്ന പുഴയേ
നിന്റെ ജന്മം നല്ലത്.

അഗ്നിയേ നീ തിങ്ങി തിങ്ങി
വരുമ്പോള്‍ പൊട്ടിത്തെറിച്ച്
പുറത്തേക്കാളും.
അകവും പുറവും
ഇല്ലാതാകുമ്പോള്‍
ഒഴുക്കുമില്ല
ആളലുമില്ല.

തിങ്ങി തിങ്ങി
ഇടമില്ലാഞ്ഞിട്ടാകും
*ഉടലില്‍ പൂമാല
പറ്റിക്കിടന്നതും
ഉടലോ കയറില്‍
തൂങ്ങിക്കിടന്നതും.


..................................
* ഉടലില്‍ പൂമാലയിട്ട്
തൂങ്ങിയ ഇടപ്പള്ളി.

പാളക്കണ്ണാടി

തീവണ്ടികള്‍
ചവച്ചോടി
ചവച്ചോടി
കിട്ടിയ
പാളത്തിളക്കത്തില്‍
കണ്ണാടി നോക്കാന്‍
കിടന്നതാകുമൊ
കണ്‍ തുറന്നേ
കിടക്കും
ശിരസ്സുകള്‍.

ജഡഹത്യ

ചില ഇരകള്‍
വെടി കൊള്ളുന്നതിനു
മുന്‍പേ
ജഡങ്ങളായിരിക്കും.
ജഡങ്ങളെ
കൊല്ലുകതന്നെ വേണം;
മരിക്കുന്നതുവരെ.
ശവക്കുഴികള്‍ക്കു മേല്‍
നിറയൊഴിക്കുവാന്‍
പിന്നെയെന്തിനു
മെനക്കെടണം.


ധവളപത്രം

അസ്ഥികളെ
ചുറ്റിപ്പറ്റി
ഒട്ടിക്കൂടിയ മാംസം
ഇടിയുകയൊ
അഴിയുകയൊ
അതുമല്ലെങ്കില്‍
ഉണങ്ങി..ഉണങ്ങി..

പ്ലാശിന്‍ കമ്പുകള്‍
കൂട്ടിപ്പിടിച്ച്
ധവളനിറ-
മാര്‍ന്നതൊക്കെയും
പെറുക്കിയെടുക്കുമ്പോള്‍
വെറും നുറുങ്ങുകളെ
എങ്ങിനെയാണ്‌
ധവളപത്ര-
മെന്നു പറയുക.





t.a.sasi
advertising coordinator
advertising dept.
emke group
head office
abu dhabhi
email sasilulu@gmail.com
sasita90@gmail.com
+971503706750

ആഹ്ലാദത്തോടെ അഭിമാനത്തോടെ-ജി.എൻ.പണിക്കർ



ആഹ്ലാദത്തോടെ അഭിമാനത്തോടെ
ജി.എൻ.പണിക്കർ
മാത്യു നെല്ലിക്കുന്നിന്റെ മൂന്നു നോവലുകൾ വേലിയിറക്കം (1991), പ്രയാണം(1995), പത്മവ്യൂഹം(1996) ഒന്നിച്ച്‌ 'പത്മവ്യൂഹം' എന്ന പേരിൽ പുറത്തുവന്നിരിക്കുകയാണ്‌. ഈ നോവൽത്രയത്തിന്‌ അവതാരികയായി ഒരു കുറിപ്പെഴുതാൻ എനിക്കു ലഭിച്ച ഈ സന്ദർഭം എന്നെ സംബന്ധിച്ചിടത്തോളം പലതുകൊണ്ടും പ്രാധാന്യമാണ്‌; ആഹ്ലാദകരവും.
നമ്മുടെ സാഹിത്യത്തിന്റെ (സാഹിത്യവിമർശനത്തിന്റെയും) ഇന്നത്തെ സ്ഥിതി എന്താണ്‌? അഭിമാനിക്കാൻ വകനൽകുന്ന ണല്ലോരു പാരമ്പര്യമുണ്ട്‌ നമുക്ക്‌, സംശയമില്ല. മിക്കപ്പോഴും ദിശാബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവരായിരുന്നു നമ്മുടെ മുൻതലമുറക്കാർ, ആത്മാർത്ഥതയും ആർജ്ജവും അവരെ എന്നും അനുഗ്രഹിച്ചിരുന്നു. മൊത്തത്തിൽ പറയുമ്പോൾ, അവർ ചെറിയ മനുഷ്യരാവാം. 'പക്ഷേ ഒരർത്ഥത്തിൽ അവർ 'വലിയ'വരായിരുന്നു. വലിപ്പമുള്ള മനസ്സിന്റെ ഉടമകളായിരുന്നു. ഈ സ്ഥിതി എന്നും തുടരുന്നുണ്ടോ എന്ന ചോദ്യത്തിന്‌ കാര്യങ്ങൾ തുറന്നുപറയാൻ ചങ്കൂറ്റമുള്ള ആരുമില്ല എന്ന മറുപടിയാവും നൽകുക. എന്തുകൊണ്ട്‌, ഈ സ്ഥിതിവിശേഷം സംജാതമായി? ആരാണ്‌ ഇതിനുത്തരവാദികൾ? ഇതിൽനിന്നൊരു മാറ്റം എങ്ങനെ നമുക്കു കൈവരുത്താം?
സാഹിത്യവും സാഹിത്യവിമർശനവും ഏതാനും ചില വ്യക്തികളുടെ, ഗ്രൂപ്പുകളുടെ 'കുടുംബസ്വത്തായി' തീർന്നപോലുണ്ട്‌ ഇന്ന്‌. എത്രയെത്ര ഗ്രൂപ്പുകൾ ! ഓരോ ഗ്രൂപ്പിന്റെയും ഇവ ചിലപ്പോൾ 'മൂവർസംഘങ്ങളാവാം', 'നാൽവർ' സംഘങ്ങളാവാം. മറ്റു ചിലപ്പോൾ ഏതെങ്കിലും സമുദായത്തിന്റെയോ രാഷ്ട്രീയപാർട്ടികളുടെയോ 'കിങ്കരപ്രതിഭ'കളാവാം! സംരക്ഷണവും പ്രോത്സാഹനവും ഏറ്റെടുത്ത ആനുകാലിക പ്രസിദ്ധീകരണങ്ങളും സാഹിത്യത്തെ സാഹിത്യബാഹ്യമായ പരിഗണനയോടെമാത്രം കാണാൻ ശഠിക്കുന്ന സാഹിത്യവിമർശകരും കൂടി ആയപ്പോൾ നമ്മുടെ സമകാലസാഹിത്യത്തിന്റെ ഇരുണ്ട ചിത്രം പൂർണ്ണമായി. (എന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹിത്യവിമർശനം (1997 ജനുവരി) എന്ന പുസ്തകത്തിൽ നമ്മുടെ സാഹിത്യരംഗത്തെ കള്ളികൾ പലതും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്‌.) 'ചെട്ടിമിടുക്കി'ന്റെ ഇക്കാലത്ത്‌ യഥാർത്ഥ പ്രതിഭകൾ മിക്കപ്പോഴും കാര്യമായി ശ്രദ്ധിക്കപ്പെടാതെപോകുന്നു. ശ്രദ്ധിക്കപ്പെടുന്നവരെല്ലാം കളിമൺദൈവങ്ങളാണെന്നല്ല ഇപ്പറഞ്ഞതിനർത്ഥം. അംഗീകാരം ചുളുവിൽ നേടുന്നവരിൽ അത്‌ തരപ്പെടുത്തി എടുക്കുന്നവർ അനേകമുണ്ട്‌ എന്നേ ഇത്തിർത്ഥമുള്ളു!
'കളരിപ്പയറ്റും"പാരവയ്ക്കലും' ഒക്കെ നന്നായറിയുന്ന പ്രതിഭകൾ കേരളത്തിൽ അരങ്ങുതകർക്കുമ്പോൾ ബഹുസഹസ്രം കിലോമീറ്റർ അകലെ, അന്യഭൂഖണ്ഡങ്ങളിലും നാടുകളിലും കഴിയുന്ന മലയാളികളായ്‌ എഴുത്തുകാരെ, അവർ യഥാർത്ഥത്തിൽ പ്രതിഭാധനരാണെങ്കിൽപ്പോലും ആര്‌ ശ്രദ്ധിക്കാനാണ്‌? രണ്ടോ മൂന്നോ എഴുത്തുകാരുടെ കൃതികൾമാത്രം പേർത്തും ചേർത്തും വായിക്കുകയും അവയെക്കിറിച്ചു മാത്രം നിരങ്കുശ്ശം നിർലജ്ജം എഴുതി സായൂജ്യമടയുകയും ചെയ്യുന്ന നിരൂപകശ്രേഷ്ഠരുടെ ദിവ്യശ്രദ്ധയുണ്ടോ അവരുടെ നേർക്കുതിരിയുന്നു?
ഈ സാഹചര്യത്തിലാണ്‌ മാത്യു നെല്ലിക്കുന്നിനെപ്പോലുള്ള എഴുത്തുകാർ നമ്മുടെ ശ്രദ്ധയിലെത്തുക. മൂവാറ്റുപുഴയ്ക്കടുത്ത്‌ വാഴക്കുളത്ത്‌ 1943-ൽ ജനിച്ച്‌. മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്ന്‌ ബി.കോം.ബിരുദം നേടി, കൊച്ചിയിലും ബോംബെയിലും ജോലി നോക്കി, 1947-ൽ അമേരിക്കയിലെത്തിച്ചേർന്നു മാത്യു നെല്ലിക്കുന്ന്‌. കാൽശതാബ്ദത്തോളമാകുന്നു മാത്യു അമേരിക്കയിൽ ചേക്കേറിയിട്ട്‌. ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയിട്ടും മാത്യുവിന്റെ മനസ്സിലും ചിന്തയിലും സദാ നിറഞ്ഞുനിൽക്കുന്നത്‌ നമ്മുടെ ഈ കൊച്ചുകേരളമാണ്‌. ഈ കേരളവുമായി ബന്ധപ്പെട്ട ഓർമ്മകളും ഓർമ്മത്തെറ്റുകളുമാണ്‌.
ഏതാനും മാസങ്ങൾക്കുമുമ്പുമാത്രമാണ്‌ മാത്യു നെല്ലിക്കുന്നിനെ ഞാൻ ആദ്യമായി കാണുന്നത്‌. അതിനു കാരണമായിത്തീർന്നത്‌ എന്റെ ചിരകാല സുഹൃത്തും പ്രമുഖ പത്രപ്രവർത്തകനും കഥാകൃത്തുമായ വിതുര ബേബിയാണ്‌. 'വിദേശ മലയാള സാഹിത്യവേദി'യുടെ 1995ലെ അവാർഡ്‌ നിർണ്ണയിക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക്‌ ബേബി എന്നെ ക്ഷണിച്ചു. അയച്ചുകിട്ടിയതും 'വിദേശ മലയാളസാഹിത്യവേദി' സ്വയം കണ്ടെത്തിയതുമായ ഗ്രന്ഥങ്ങളാണ്‌ കമ്മിറ്റിയുടെ മുമ്പിലെത്തിയത്‌. അക്കൂട്ടത്തിൽ പല സവിശേഷതകളാലും ഞങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റി മാത്യു നെല്ലിക്കുന്നിന്റെ ശ്രദ്ധപിടിച്ചുപറ്റി മാത്യു നെല്ലിക്കുന്നിന്റെ 'പ്രയാണം' എന്ന നോവൽ. ആ അവാർഡ്‌ നൽകുന്ന സമ്മേളനമായിരുന്നു തിരുവനന്തപുരത്ത്‌ കേസരി മെമ്മോറിയൽ ഹാളിൽ നടന്നത്‌. മാത്യു നെല്ലിക്കുന്നുമായി ഞാൻ പരിചയപ്പെട്ടത്‌ അവിടെവച്ചായിരുന്നു. പ്രായം അമ്പത്തിമൂന്നു കഴിഞ്ഞെങ്കിലും സുമുഖനായ മാത്യുവിനെ കണ്ടാൽ മുപ്പതുമുപ്പത്തഞ്ചേ മതിക്കൂ. വളരെയൊന്നും സംസാരിക്കാത്ത പ്രകൃതമാണെന്ന്‌ കാഴ്ചയിൽത്തോന്നി; അതേ സമയം വിനയസമ്പന്നനും. ഏതാനും മണിക്കൂറുകൾക്കുമുമ്പുമാത്രം കേരള നിയമസഭയുടെ സ്പീക്കറായി ഉയർത്തപ്പെട്ട എം.വിജയകുമാറായിരുന്നു അവാർഡ്‌ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ഞാൻ പ്രസംഗിക്കുകയും ചെയ്തു. കേസരി മെമ്മോറിയൽഹാൾ നിറഞ്ഞുകവിഞ്ഞിരുന്ന പ്രബുദ്ധരും സൗഹൃദയരുമായ സദസ്യർ മാത്യു നെല്ലിക്കുന്നിന്‌ ആശംസകൾ നേർന്ന ആ മുഹൂർത്തം.
കഥകളും നോവലുകളുമാണ്‌ മാത്യു എഴുതിവരുന്നത്‌. 'വേലിയിറക്കം' പ്രസിദ്ധപ്പെടുത്തിയപ്പോൾ ആമുഖമായി മാത്യു നെല്ലിക്കുന്ന്‌ എഴുതി.
'ഒരു നോവൽകൂടി അവതരിപ്പിക്കട്ടെ. നിങ്ങളുടെ പ്രതികരണം എനിക്ക്‌ ആവേശം പകരുന്നു. ഇതിലെ കഥാപാത്രങ്ങൾ ഭാവനാസൃഷ്ടികളാണ്‌. എങ്കിലും നിങ്ങൾക്കു നന്നായി അറിയാവുന്ന ഏതാനും വ്യക്തികളും സന്ദർഭങ്ങളും ഇതിൽ പ്രതൃക്ഷപ്പെടുന്നുവെന്നത്‌ തീർച്ച. മറക്കാനാഗ്രഹിക്കുന്ന ചില സംഭവങ്ങൾ ഓർമ്മയിൽ നുരയിടുവാൻ ഇത്‌ ഇടയാക്കുന്നുവേങ്കിൽ മാപ്പുതരിക അമേരിക്കൻ മലയാളികളുടെ മൂല്യങ്ങൾ അതുല്യമാണല്ലോ..."
ഹൃസ്വമായ ഈ ആമുഖക്കുറിപ്പുതന്നെ നോവലിസ്റ്റിന്റെ വ്യക്തിത്വത്തെയും സമീപനത്തെയുംകുറിച്ച്‌ നമുക്കു ഗണ്യമായ അറിവുനൽകുന്നു. വ്യാഖ്യാനമോ ഭാഷയോ ആവശ്യമില്ലാത്തവിധം ഋജുവും സുതാര്യവുമാണ്‌ ആ പ്രസ്താവം.
നോവൽ ആരംഭിക്കുന്നത്‌ നോക്കുക.
"അടച്ചിട്ട ജനാലയുടെ ചില്ലുകളിലൂടെ കാറ്റിന്റെ ഇരമ്പൽ കേട്ടുകൊണ്ടാണ്‌ രാജൻ രാവിലെ ഉണർന്നത്‌. ചില്ലുകളിൽവീണ തുഷാരബിന്ദുക്കൾ പളുങ്കുമണികൾപോലെ പൊട്ടിച്ചിതറി".
"മഞ്ഞണിഞ്ഞ വെളുത്ത അൽപിനാനഗരം ജനാലയ്ക്കു വെളിയിൽ ഉറങ്ങിക്കിടന്നു. ഡിസംബറിൽ പതിവിലും നേരത്തെ ആർത്തലച്ചുവരുന്ന കനേഡിയൻ കാറ്റിന്റെ കൊടുംശൈത്യം നഗരത്തെ ത്രസിപ്പിച്ചു. വെളിച്ചവും ചൂടുംകിട്ടാതെ നഗരം ഒരു കന്യകയെപ്പോലെ കുളിർന്നു വിറങ്ങലിച്ചു."
"ആളൊഴിഞ്ഞ തെരുവുകൾ. മഞ്ഞുശകലങ്ങൾ മൂടിയ പൈൻ മരങ്ങൾ..."
അമേരിക്കയിലെത്തിയിട്ട്‌ രണ്ടുമാസംപോലും തികയാത്ത ഇരുപത്തിമൂന്നു വയസ്സുകാരനായ രാജന്റെ ഹൃദ്യമായ അനുഭവങ്ങളുടെ ചുരുൾ ഗ്രന്ഥകാരൻ നിവർത്തിക്കാണിച്ചു തുടങ്ങുന്നത്‌ തികച്ചും നാടകീയമായിത്തന്നെ; കലാചാരുതയോടും.
കാതറൈൻ എന്ന വെള്ളക്കാരിയെ വിവാഹംചെയ്ത്‌ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ കുരുവിള തോമേസ്ന ജേഷ്ഠനുമായാണ്‌ രാജന്റെ താമസം. മിച്ചിഗണിൽ ബൈബിൾ പഠിക്കാൻപോയ നാട്ടുകാരനിലൂടെ ഡോക്ടറുടെ വിവാഹവാർത്ത വീട്ടിലെത്തിയപ്പോൾ സന്ധ്യയ്ക്കുള്ള പതിവുക്വോട്ടാ രണ്ടുകുപ്പി കള്ളുമോന്തിയ തോമ്മാച്ചേട്ടൻ പറഞ്ഞു. "വെളുത്ത തൊലികണ്ട്‌ മണ്ടൻ മയങ്ങിപ്പോയി!" അഞ്ചുവർഷങ്ങൾക്കുശേഷം അമ്മ ആസന്നനിലയിലാണെന്ന കമ്പികിട്ടി പശ്ചാത്താപവിവശനായി നാട്ടിലെത്തിയ ഡോക്ടർ കുരുവിളയാണ്‌ രാജനെ അമേരിക്കയിലേക്ക്‌ കൂട്ടിക്കൊണ്ടുപോന്നത്‌. ചേട്ടനും ചേട്ടത്തിയുമൊത്തു താമസിച്ചുതുടങ്ങിയ രാജൻ. ഡിട്രോയിറ്റ്‌ നഗരത്തിലെ 'സ്മാർട്ടൻ ഓട്ടോ' കമ്പനിയിൽ രാജന്‌ ജോലിവാങ്ങിക്കൊടുത്തു ഡോക്ടർ; തീരെ പഴയതല്ലാതെ ഒരു കാറും. ഏൽപിക്കുന്ന ഏതു ജോലിയും നന്നായി ചെയ്യുന്ന രാജനെ ആൽവിൻ മുതലാളിക്ക്‌ ഇഷ്ടമായി. കമ്മ്യൂണിറ്റി കോളേജിൽചേർന്ന്‌ കാറിന്റെ എൻഞ്ചിനെയും ഗിയർബോക്സിനെയുംകുറിച്ച്‌ പഠിക്കാൻ രാജനെ പ്രേരിപ്പിച്ചതും ആൽവിൻ മുതലാളിതന്നെ. യാദൃശ്ചികമായി കണ്ടെത്തിയ സാൻഡി എന്ന അമേരിക്കൻപെണ്ണിന്റെ കാറിൽ ടയർ മാറ്റിയിട്ടു കൊടുത്തതുമുതൽ രാജന്‌ അവളോട്‌ പരിചയമായി. ആ പരിചയം രൂക്ഷമായ ഗാഢാനുരാഗമായും മാറാൻ അധികസമയം വേണ്ടിവന്നില്ല. രാവിലെ ഹോട്ടൽ റിസപ്ഷനിസ്റ്റായി വേഷമിടുന്ന സാൻഡി രാത്രി പഠിക്കാൻ പോകും. എക്സറേ ടെക്നിഷ്യനാവാനാണ്‌ അവൾക്കുമോഹം. ജ്യേഷ്ഠന്റെ ധനസഹായത്തോടെ രാജൻ സ്പാർട്ടൻ ഓട്ടോ കമ്പനി സ്വന്തമാക്കി. രാജനും സാൻഡിയുമായുള്ള വിവാഹം. അവർക്ക്‌ രണ്ടു കുട്ടികളും പിറന്നു; ഒരാണും ഒരുപെണ്ണും.
സാൻഡി രണ്ടു പട്ടിക്കുട്ടികളെ വാങ്ങിയതോടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായി. പട്ടികളെ വീട്ടിനുള്ളിൽത്തന്നെ വളർത്തുക, ഉറങ്ങുമ്പോൾ കൂടെക്കിടത്തുക ഇത്‌ മദാമ്മമാരുടെ രീതിയാണ്‌. രാജന്‌ ഇത്‌ അരോചകമായിത്തോന്നി. സാൻഡിക്കു കൂട്ടുകിടന്ന ബ്രൂണോയെ വലിച്ചെറിയുകയും അതു കണ്ട്‌ മുരണ്ട ജൂലി എന്ന പെൺപട്ടിയെ അവൾ സാലിയുടെ കാല്‌ നക്കിക്കൊണ്ടിരിക്കുകയായിരുന്നു മാസികയെടുത്ത്‌ അടിക്കുകയും ചെയ്തപ്പോൾ സാൻഡി 'പെൺപുലിയായി' അവർ തമ്മിലുള്ള അകൽച്ച അങ്ങനെയാരംഭിച്ചു. അമേരിക്കയിൽ ഇൻഷ്വറൻസ്‌ ബിസിനസ്‌ നടത്തുന്ന സോമനും അയാളുടെ ഭാര്യ ഇന്ദിരയുമായി രാജൻ അടുക്കുന്നു. രോഗിയായ അവറാച്ചനെയും ഭാര്യ സാറാക്കുട്ടിയേയും കാണാൻ രാജനെ കൂട്ടിക്കൊണ്ടുപോകുന്നത്‌ സോമനാണ്‌. ആ സന്ദർശനം സോമന്റെ ജീവിതത്തിലെ വഴിത്തിരിവായി. സാറാക്കുട്ടിയുമായി അയാൾ അടുത്തു. സാറാക്കുട്ടിയുടെ ഭർത്താവിന്റെ മരണം. സംശയാധീനയായ സാൻഡി ഏർപ്പെടുത്തിയ സ്വകാര്യ കുറ്റാന്വേഷകൻ കിടപ്പറയിൽ അവർ ഒന്നിച്ചുനിൽക്കുന്ന ഫോട്ടോ എടുത്തതോടുകൂടി രാജൻ അതുവരെ സമ്പാദിച്ചതെല്ലാം സാൻഡിക്കും കുട്ടികൾക്കുമായി അതാണ്‌ അമേരിക്കയിലെ നിയമം. എല്ലാം നഷ്ടപ്പെട്ടെങ്കിലും ഇനിയും ജോലിചെയ്ത്‌ രക്ഷപ്പെടാമെന്ന്‌ ധൈര്യമുള്ള രാജൻ സാറാക്കുട്ടിയെ വിവാഹം ചെയ്യുന്നു. അമേരിക്കയിൽ ഫെല്ലോഷിപ്പ്‌ കിട്ടിയെത്തിയ ആന്റണി എന്ന ചെറുപ്പക്കാരൻ സാറാക്കുട്ടിയുടെ ആങ്ങളയുടെ ഭാര്യാസഹോദരൻ അവരോടൊപ്പം താമസമാക്കുന്നത്‌ സാറാക്കുട്ടിയുടെ നിർബന്ധപ്രകാരംതന്നെ. ആന്റണിയും സാറാക്കുട്ടിയുമായുള്ള കാമകേളികൾ രഹസ്യമായി വീഡിയോയിൽ പകർത്തുന്നു രാജൻ. സാറാക്കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ ന്യൂയോർക്കിലേക്കു നീങ്ങുന്നു അയാൾ.
വികാരോജ്ജ്വലവും ദയനീയവുമായ ഒരന്ത്യത്തിന്റെ ആരംഭം ഇതുമുതലാണ്‌. 'വേലിയിറക്ക'ത്തിന്റെ അവസാനപുറങ്ങൾവരെ വേദനയുടെ കഥകളാണ്‌.
പഴക്കംചെന്ന നായാട്ടുകാരനായ പാപ്പച്ചായനും പ്രകൃതിയുടെ സൗന്ദര്യത്തിൽ മനസ്സ്‌ നഷ്ടപ്പെട്ടുപോകാറുള്ള ജേക്കബ്ബും നായാട്ടിന്‌ വനത്തിലൂടെ നീങ്ങുന്ന ദൃശ്യവുമായാണ്‌ 'പ്രയാണം' എന്ന രണ്ടാമത്തെ നോവൽ ആരംഭിക്കുന്നത്‌. ജേക്കബ്ബിനെ നായാട്ട്‌ പഠിപ്പിക്കുകയാണ്‌ പാപ്പച്ചായൻ. സീമ എന്ന പെൺകുട്ടിയിൽ അനുരക്തനാവുന്നു ജേക്കബ്ബ്‌. സഹപാഠിയായ എബ്രഹാമുമായി ഊരുചുറ്റിനടന്ന ജേക്കബ്ബ്‌ സീമയുടെ തന്റേടംകണ്ടും കളിയാക്കൽ കേട്ടും ആകെ വിളറുന്നു. (ജേക്കബ്ബ്‌ നായാട്ടിനൊന്നും പോകാറില്ലേ? എന്തിനാണ്‌ പെണ്ണുങ്ങളുടെ കുളിക്കടവിൽ നോക്കിനിൽക്കുന്നത്‌?) ജേക്കബ്ബ്‌ മൗനിയായി. എങ്കിലും അയാൾ സീമയെത്തേടി നടന്നു. ആദ്യാനുരാഗത്തിന്റെ വിസ്മയവും വിധേയത്വവുമായി. കോളേജിൽവച്ച്‌ സീമ ജേക്കബ്ബിനെ ശ്രദ്ധിക്കാതെ കടന്നുപോയി. കോളേജിലെ പ്രശസ്തനാടകനടിയായി ഉയരുന്ന സീമ. അവൾക്ക്‌ 'രാധിക' എന്ന കള്ളപ്പേരുവച്ച്‌ ജേക്കബ്ബ്‌ കത്തെഴുതുന്നു. ആ വിവരം പുറത്തുവന്നതോടുകൂടി സീമയുടെ കോളേജ്‌ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ അവളുടെ അപ്പൻ. ജേക്കബ്ബിന്‌ അത്‌ കൂനിന്മേൽക്കുരു എന്നപോലെയായി. മാപ്പുപറഞ്ഞുകൊണ്ട്‌ അയാൾ എഴുതിയ രണ്ടാമത്തെ കത്ത്‌ സ്വന്തം കുടുംബത്തിലും പ്രശ്നമായി. നിൽക്കക്കള്ളിയില്ലാതെ ജോലിതേടി പട്ടണത്തിലേക്ക്‌ പ്രയാണമാരംഭിച്ചു അയാൾ. സാജൻ എന്നൊരാളുടെ കത്ത്‌ അയാൾക്കുകിട്ടി. നോമ്പുകാലത്ത്‌ ഒന്നിച്ച്‌ പള്ളിയിൽ പോകണമെന്നാണ്‌ പറഞ്ഞിരുന്നത്‌. അമേരിക്കയിൽ നഴ്സായി ജോലിചെയ്യുന്ന സാറാമ്മ അവധിക്ക്‌ നാട്ടിലെത്തി. അവളുടെ ഒത്താശയോടുകൂടി ജേക്കബ്ബിന്‌ അമേരിക്കയിലേക്കു പോകാനുള്ള സാധ്യത തെളിഞ്ഞു. സൂസി എന്ന നഴ്സിനെ വിവാഹംചെയ്തപ്പോൾ അത്‌ ഉറപ്പാക്കുകയും ചെയ്തു. തനിക്ക്‌ കല്യാണം വേണ്ടെന്നുപറഞ്ഞ്‌ മാറിനിന്നുകൊണ്ട്‌ അനുജത്തിയുടെ കല്യാണത്തിനുള്ള ക്ഷണക്കത്ത്‌ സീമ ജേക്കബ്ബിന്‌ അയക്കുന്നു. അയാൾ പൊടുന്നനെ മനസ്സിലാക്കി തനിക്ക്‌ നേരത്തെ കത്തെഴുതിയ 'സാജൻ' സീമ തന്നെയാണെന്ന്‌! രണ്ടുകത്തുകളിലും ഒരേ കൈയക്ഷരം! പക്ഷേ വളരെ വൈകിപ്പോയിരുന്നു. ജേക്കബ്ബ്‌ നഷ്ടബോധത്തോടെ അമേരിക്കയിലേക്ക്‌ വിമാനം കയറി.
അമേരിക്കയിലെ ജീവിതം ജേക്കബ്ബിനും സൂസിക്കും രണ്ടുകുട്ടികളുമായി. പാപ്പച്ചായന്‌ സുഖമില്ലെന്നറിഞ്ഞ സമയത്താണ്‌ ജേക്കബ്ബ്‌ സകുടുംബം നാട്ടിലെത്തിയത്‌.സതീർത്ഥ്യനായ എബ്രഹാമിന്റെ ജീവിതത്തിനുണ്ടാവുന്ന പതനവും ജേക്കബ്ബിനെ ദുഃഖിപ്പിക്കുന്നു. വിവാഹം വേണ്ടെന്നുപറഞ്ഞ്‌ സീമ നിൽക്കുകയാണെന്നുള്ള അറിവ്‌ അയാളെ കൂടുതൽ ധർമ്മസങ്കടത്തിലാക്കി. അമേരിക്കയിലേക്ക്‌ അയാളുടെ മടക്കയാത്ര. അമേരിക്കയിലെത്തിയിരുന്ന തന്റെ കുടുംബാംഗങ്ങളുടെ കാര്യത്തിലായി സൂസിക്ക്‌ കൂടുതൽ താൽപ്പര്യം! ഷാജിമോന്‌ പതിനാറുവയസ്സു തികഞ്ഞപ്പോൾ പുതിയ കാറുവേണമെന്നായി. അതയാൾ വാങ്ങിക്കൊടുത്തു, സൂസിയുടെ നിർബന്ധത്തിനുവഴങ്ങി. ആളുകളെ സഹായിക്കുക എന്ന ജേക്കബ്ബിന്റെ രീതിയെ സൂസി ചോദ്യം ചെയ്തു. എതിർത്തും തുടങ്ങി. സ്വന്തം പേരിൽ അയാൾ അക്കൗണ്ടും ആരംഭിച്ചു. കോളേജ്‌ കഴിഞ്ഞ്‌ ഇരുട്ടിയിട്ടുമാത്രം വീട്ടിലെത്തുന്ന ശോഭമോൾ. ജാക്കി എന്ന അമേരിക്കൻ പെണ്ണിന്റെ പിറകെയോടുന്ന ഷാജിമോൻ. തലകറങ്ങിവീണ്‌ ഡിസ്ക്കുകൾതെറ്റി ജേക്കബ്ബ്‌ കിടപ്പിലായി. കോളേജ്‌ കഴിഞ്ഞാൽ ഡാഡിയുടെ അടുത്തെത്തണമെന്ന അമ്മയുടെ നിർദ്ദേശത്തിനു മക്കൾ മറുപടി നൽകി. "ഞങ്ങൾ വീട്ടുകാര്യം നോക്കിയാൽ പഠിത്തം മുടങ്ങും. ഡാഡിക്ക്‌ നാട്ടിൽ പോകാമല്ലോ. ജോലിചെയ്യാൻ പറ്റാത്ത ഡാഡി നാട്ടിൽപോയി വിശ്രമിക്കട്ടെ".
തന്നെ ആർക്കും ആവശ്യമില്ലെന്നുകണ്ട ജേക്കബ്ബ്‌ നാട്ടിലേക്കു മടങ്ങുന്നു. രോഗം മൂർച്ഛിച്ച്‌ മരിക്കാൻ കിടക്കുന്ന പാപ്പച്ചായൻ തന്റെ തോക്ക്‌ ജേക്കബ്ബിനു നൽകി. മരിക്കുന്നതിനുമുമ്പ്‌ തനിക്ക്‌ ഒരിക്കലെങ്കിലും സീമയെ കാണണമെന്ന്‌ ജേക്കബ്ബ്‌ ചിന്തിച്ചു. അയാൾ അവളോടു പറഞ്ഞു: "ഞാനൽപം വൈകിപ്പോയി. എന്നോടു പൊറുക്കണം മനഃപൂർവ്വമായിരുന്നില്ല."
അവളുടെ മറുപടി: "ജീവിതം ഇങ്ങനെയൊക്കെയല്ലേ? ഒന്നും സാരമില്ല...."ജീവിതത്തിൽ ജേക്കബ്ബ്‌ ധീരമായി സംസാരിച്ച അവസരമായി അത്‌. പാപ്പച്ചായൻ നൽകിയ തോക്കുമായി അയാൾ നടന്നുനീങ്ങി...
ആദ്യത്തെ രണ്ടു നോവലുകളുടെയും പ്രധാന പശ്ചാത്തലം അമേരിക്കയാണല്ലോ. എന്നാൽ, മൂന്നാമത്തെ നോവലിലെ 'പത്മവ്യൂഹ'ത്തിലെ കഥ നടക്കുന്നത്‌ കേരളത്തിൽത്തന്നെയാണ്‌. രവീന്ദ്രന്‌ അമ്മാവന്റെ മകൾ ശാരദയെ ജീവിതസഖിയായി സ്വീകരിക്കണമെന്നുണ്ട്‌. അവളുടെ മുടിയിൽ മുല്ലപ്പൂക്കൾ തിരുകിവയ്ക്കുകയും അവളെ ഗാഢംപുണർന്ന്‌ ചുംബിക്കുകയും ചെയ്യുന്ന രവീന്ദ്രൻ ദുസ്വാതന്ത്രം കാട്ടുകയാണ്‌ ചെയ്തത്‌. ശാരദ ചൊടിച്ചു; പരിഭവിച്ചു. അമ്മാവന്റെ രോക്ഷംഭയന്ന്‌ രവീന്ദ്രൻ പട്ടണത്തിലെ ചെറിയമ്മയുടെ വീട്ടിലെത്തുന്നു. മക്കളില്ലാത്ത ചെറിയമ്മയും ഭർത്താവും രവീന്ദ്രനെ ഒപ്പം നിർത്തി പഠിപ്പിച്ച്‌ ഉദ്യേഗസ്ഥനാക്കുന്നു. ശാരദയുടെ പഠനം അമ്മാവൻ അവസാനിപ്പിച്ചതു അയാളറിഞ്ഞു. ഒടുവിൽ അവൾ രോഗബാധിതയായി അകാലചരമമടഞ്ഞു. ആ മരണം രവീന്ദ്രന്‌ താങ്ങാനാവാത്ത ആഘാതമായി. ഉദ്യേഗംകിട്ടി മറ്റൊരിടത്ത്‌ താമസിക്കാനെത്തുന്ന രവീന്ദ്രൻ രാധ എന്ന പാവാടക്കാരിയുമായി പരിചയമാവുന്നു. അടുക്കുന്നു. ഗ്രന്ഥങ്ങളിൽ താൽപര്യമുള്ള രവീന്ദ്രന്‌ അവൾ പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നു. പുസ്തകങ്ങളോടൊപ്പം അവർ കത്തുകളും കൈമാറുന്നുണ്ട്‌. പക്ഷേ ഉടനെ രാധയെ വിവാഹം ചെയ്യാനോക്കാത്ത അവസ്ഥയിലാണ്‌ രവീന്ദ്രൻ. പ്രായം തികഞ്ഞു നിൽക്കുന്ന മൂന്നു സഹോദരിമാരുടെ കല്യാണം രവീന്ദ്രൻ മുൻകൈയെടുത്തു നടത്തേണ്ടതുണ്ട്‌. ഒരു സഹോദരിയുടെ വിവാഹം നടത്തി. അവധിക്കാലം തീർന്നപ്പോൾ മടങ്ങിയെത്തിയ രവീന്ദ്രനെക്കാത്ത്‌ രാധയുടെ ഏതാനും കത്തുകൾ കിടക്കുന്നു. വടക്കേ ഇന്ത്യയിൽ ജോലിയുള്ള ഒരാളുടെ ഭാര്യയായി അവർ മാറിയിരുന്നു ഇതിനകം. ശാരദയുടെ മരണവും രാധയെ നഷ്ടപ്പെടലും അയാളെ ആകെയുലച്ചു.
ചെറിയമ്മയും ഭർത്താവും പറഞ്ഞതനുസരിച്ച്‌ ഹോട്ടലുടമയുടെ മകൾ ഭാനുമതിയെ രവീന്ദ്രൻ വിവാഹം ചെയ്തു. ബിസിനസ്സിൽ നല്ലകണ്ണുള്ള അയാൾ അടിവച്ചടിവച്ച്‌ കയറി. ഇതിനകം ഗുമസ്തപ്പണി അയാൾ ഉപേക്ഷിച്ചിരുന്നു. രവീന്ദ്രന്റെയും ഭാനുമതിയുടെയും മക്കൾ അകലെയുള്ള പട്ടണത്തിലെ ഹോസ്റ്റലിൽ നിന്നു പഠിച്ചു. പണമുണ്ടായിട്ടും രവീന്ദ്രന്‌ മനുഷ്യത്വം കൈമോശം വന്നില്ല: പഴയ സുഹൃത്തുക്കളെ, അവർ താഴേത്തട്ടിലുള്ളവരായാലും, രവീന്ദ്രൻ മറന്നതുമില്ല. ശ്വാസകോശാർബുദം പിടിപെട്ട ഭാനുമതിയുടെ മരണം രവീന്ദ്രനെ അസ്തവീര്യനാക്കി. മക്കളെ ബിസിനസ്സെല്ലാം ഏൽപിച്ച്‌ ദേശാടനത്തിനിറങ്ങുന്നു അയാൾ. നഗ്നപാദനായി ഊരുചുറ്റുന്ന അയാളുടെ ലക്ഷ്യം ആത്മീയമായ വെളിച്ചം കണ്ടെത്തലാണ്‌. ലൗകികബന്ധങ്ങളിൽ നിന്ന്‌ വിമോചനവും വിരക്തിയും ഇതാണ്‌ രവീന്ദ്രൻ ലക്ഷ്യമാക്കിയത്‌. രാധ ബോംബെയിലാണ്‌. അവളെ കണ്ടുപിടിക്കണമെന്ന മോഹവും ഉള്ളിൽ ബാക്കിനിന്നു. ഭിക്ഷുവായെത്തിയ രവീന്ദ്രനിൽ സമൂഹത്തിലെ സമുന്നതരെ ആഹ്ലാദിപ്പിച്ചു പോന്ന വേശ്യയായ മീര എന്ന യുവതി ആകൃഷ്ടയാവുന്നു. മീരയെ യഥേഷ്ടം കിട്ടാതെവന്നതിൽ കോപിഷ്ഠരായ ഉന്നതർ അധോലോകശക്തികളുമായിച്ചേർന്ന്‌ അവളെ വകവരുത്തുന്നു. ദാഹജലം യാചിക്കുന്ന രവീന്ദ്രന്റെ മുമ്പിൽ പ്രൗഢയായ ഒരു സ്ത്രീ എത്തുന്നു , പഴയ രാധ. പ്രക്ഷുബ്ധമാവുന്ന മനസ്സിനോട്‌ അയാൾ അപേക്ഷിച്ചു. ശാന്തരാവൂ. ഭിക്ഷുവിനെ തിരിച്ചറിഞ്ഞ രാധയുടെ കണ്ണുകൾ നിറഞ്ഞുകഴിഞ്ഞിരുന്നു...
1991-96 കാലഘട്ടത്തിൽ പുറത്തുവന്ന മൂന്നുനോവലുകൾ. അമേരിക്കയും കേരളവും പശ്ചാത്തലം. ജീവിതത്തിന്റെ കുന്നകളും കുഴികളും താഴ്‌വരകളും മുൾക്കാടുകളുമൊക്കെ ഉൾക്കാഴ്ചയോടെ ചിത്രീകരിച്ചിരിക്കുന്നു. ഏറെ വൈവിദ്ധ്യമുള്ള കഥാപാത്രങ്ങളെയാണ്‌ നാം ഈ നോവലുകളിൽ കണ്ടെത്തുന്നത്‌. ആദ്യംതന്നെ നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്‌ ഈ നോവലുക‍ാം ഹൃസ്വങ്ങളാണെന്ന സവിശേഷതയാണ്‌. മൂന്നു നോവലുംകൂടി ഇരുന്നൂറിനടുത്തു പുറങ്ങളേയുള്ളു. എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണ്‌ ഈ ചെറിയ നോവലുകളിൽ മാത്യു നെല്ലിക്കുന്ന്‌ ഉൾക്കൊള്ളിച്ചിരിക്കുന്നത്‌. ചെറിയ ചെറിയ വാക്യങ്ങളാണെങ്കിലും വിപുലവും അഗാധവുമായ ജീവിതജ്ഞാനം ഈ കൃതികളിൽ ആദ്യന്തം ഓളംവെട്ടി നിൽക്കുന്നു. ചെറുതാണ്‌ സുന്ദരം എന്നു പറയാൻ നമ്മെ പ്രേരിപ്പിക്കും ഈ കൃതികൾ. പദങ്ങളുടെ ഉപയോഗത്തിൽ സൂക്ഷ്മമായ ശ്രദ്ധപതിപ്പിക്കുന്ന നോവലിസ്റ്റ്‌ പദങ്ങൾകൊണ്ട്‌ ചിത്രങ്ങൾ വരയ്ക്കുന്നതിൽ കൃതഹസ്തൻതന്നെ. വെറും യഥാർത്ഥമായ വർണ്ണനമല്ല മാത്യു നടത്തുന്നത്‌. അപൂർവ്വമായ കൽപനകളുടെ ഉപയോഗത്തിലൂടെ വർണ്ണ്യവസ്തുവിന്‌ പുതിയൊരു മാനം നൽകുന്നു അദ്ദേഹം. ജീവിതവുമായി ദൃഢമായൊരു ബന്ധവും.
"വഴിയോരങ്ങളിൽ ധ്യാനിച്ചുനിന്ന ഓക്കുമരങ്ങൾ പുതിയ വായുവിന്റെ കുളിർമ്മയിൽ കണ്ണുതുറന്നു. പച്ചത്തലപ്പുകൾ ഇളംകാറ്റിൽ നാമ്പുകൾനീട്ടി ചിരിച്ചു."
"ശിശിരകാലത്ത്‌ ഡിട്രോയിറ്റിലെ തെരുവുതെണ്ടികളികൾ പഴയ ആളൊഴിഞ്ഞ കെട്ടിടങ്ങൾ തേടിയലഞ്ഞു. അനാഥപ്രേതങ്ങൾപോലെ നഗരമുഖത്ത്‌ വടുക്കളായിനിന്ന ആ കെട്ടിടങ്ങൾക്ക്‌ അവർ കൂട്ടിനെത്തി".(വേലിയിറക്കം)
"അവളുടെ മാസ്മരവിസ്മയങ്ങളിൽ അവൻ അജ്ഞനായ ഒരു തടവുകാരനായിക്കഴിഞ്ഞിരുന്നു. ആ കുരുക്കിൽനിന്നും ജേക്കബിന്‌ മോചനം ആവശ്യമായിരുന്നു. ആദ്യാനുരാഗത്തിന്റെ സുഖദമായ നൊമ്പരത്തിൽ അവന്റെ മനസ്സ്‌ മേഞ്ഞുനടന്നു." (പ്രയാണം)
"വേനലിന്റെ ചൂടിലും ആലസ്യത്തിലും രവീന്ദ്രൻ നാലുമണിക്കാറ്റുതേടി വയൽവരമ്പിലൂടെ നടന്നു. വയൽ പുഴയിലേക്ക്‌ നീണ്ടുകിടന്നു. വരണ്ടുണങ്ങിയ കൈത്തോടിന്റെ അരികുപറ്റി അവൻ പുഴവക്കത്തെത്തി."(പത്മവ്യൂഹം)
അചേതനവസ്തുക്കൾക്കും ചൈതന്യം നൽകുന്ന, അങ്ങനെ വർണ്ണ്യവസ്തുവിന്‌ ഒരപൂർവ്വത നൽകുന്ന രീതിയാണ്‌ മാത്യു നെല്ലിക്കുന്ന്‌ സ്വീകരിച്ചുകാണുന്നത്‌. അദ്ദേഹത്തിന്റെ സർഗ്ഗപരമായ സവിശേഷതയിലേക്ക്‌ ഇത്‌ വിരൽചൂണ്ടുന്നു.
-പൂക്കാത്ത വല്ലികൾ നിഗോ‍ൂഢതയിൽ സൂക്ഷിക്കുന്ന സുഗന്ധം അവളുടെകൂടെ വന്നു.
-വീർപ്പാക്കിനിന്ന അഗ്നിപർവ്വതത്തിന്റെ ശാന്തത്ത അവൻ കടംവാങ്ങി.
-തണുത്തു മരവിച്ച തെരുവുകളിൽ അന്ന്‌ ചൂടിന്റെ വിത്തുകൾ മുളയ്ക്കും...
ഇത്തരം ഉദാഹരണങ്ങൾ അതീവസുലഭമാണ്‌ ഈ നോവലുകളിൽ.
അമേരിക്കയിലായാലും കേരളത്തിന്റെ വർണ്ണങ്ങളും സുഗന്ധങ്ങളും മധുരശബ്ദങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളെയാണ്‌ മാത്യു നെല്ലിക്കുന്ന്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സംശയമില്ല. നോവലിസ്റ്റിന്റെ വ്യക്തിപരമായ സവിശേഷതത്തന്നെയാണ്‌ അദ്ദേഹം ഇക്കഥാപാത്രങ്ങൾക്ക്‌ നൽകിയിരിക്കുന്നത്‌. ഓർമ്മകളിൽ നിന്നു മോചനമില്ലാതെ മനസ്സിന്റെ ഉടമകളെന്നു പറയാം അവരെപ്പറ്റി. ഒരുപക്ഷേ, ഓർമ്മകളിൽ താവളങ്ങളുറപ്പിക്കാൻ ശ്രമിക്കുന്ന പ്രവാസികളെന്ന വിശേഷണമാവും അവർക്ക്‌ കൂടുതൽ യോജിക്കുക. പത്മവ്യൂഹത്തിലെ ഈ വാക്യങ്ങൾ നോക്കുക.
"ഓർമ്മകൾ മരിക്കുകയില്ല. ഉറങ്ങുകയേയുള്ളു. ഏതു നിമിഷത്തിലും അവ ഉണർന്ന്‌ തന്നെ തലോടിയിരിക്കാമെന്ന്‌ അവനറിയാമായിരുന്നു."
ഓർമ്മകളിലുള്ള ഈ ഊന്നൽ സ്വാഭാവികമായും കഥാപാത്രങ്ങളെ അപഗ്രഥനചിത്തരാക്കുന്നു. അത്തരം കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം നോവലിനെ മാനസികാപഗ്രഥനകൃതിയാക്കി മാറ്റുകയും ചെയ്യുന്നു. നിരന്തരം ആത്മപരിശോധന നടത്തുന്ന കഥാപാത്രങ്ങൾ അവരുടെ തനിമ അങ്ങനെ വെളിപ്പെടുത്തുന്നു. നമുക്ക്‌ കൂടുതൽ പ്രിയപ്പെട്ടവരായി മാറുകയുംചെയ്യുന്നു. ജീവിതത്തെപ്പറ്റി അവർ നമുക്ക്‌ കൂടുതൽ ഉൾക്കാഴ്ച നൽകുകയും ചെയ്യും.
"വിവാഹബന്ധത്തിൽനിന്നു പിരിയുന്ന അമേരിക്കൻ പുരുഷൻ നിർധനനാണ്‌. ഭാര്യമാരുടെ ചവിട്ടും തുപ്പും സഹിക്കാൻ, അല്ലെങ്കിൽ ആസ്വാദിക്കാൻ സന്നദ്ധതയുള്ളവർ സമൂഹത്തിൽ മാന്യന്മാരായി കഴിഞ്ഞുകൂടുന്നു. തനിക്ക്‌ ഇനിയും അതൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. താൻ എന്നും ആദർശവാദിയാണ്‌. ജീവിക്കാനറിയാത്ത മണ്ടനാണ്‌. അതാണ്‌ കുഴപ്പം. സാൻഡിയുടെ കാലുപിടിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൾ ക്ഷമിക്കുമായിരുന്നു. എന്തിന്‌ സുന്ദരിയായ സാറാക്കുട്ടിയുടെ ബലഹീനതകൾക്കുനേരെ കണ്ണൊന്നടച്ചിരുന്നുവേങ്കിൽ അവളുടെകൂടെ കഴിയാമായിരുന്നു..."(വേലിയിറക്കം)
ഇത്തരം അപഗ്രഥനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഭൂതവും വർത്തമാനവുമായുള്ള താരതമ്യപ്പെടുത്തൽ; കേരളീയജീവിതവും അമേരിക്കൻജീവിതവുമായുള്ള താരതമ്യപ്പെടുത്തലും.
ഈ മൂന്നു നോവലുകളിലൂടെയും മാത്യു നെല്ലിക്കുന്ന്‌ വ്യക്തമാക്കുന്ന ജീവിതസമീപനം എന്താണ്‌? ജോലിതേടി അമേരിക്കയിലെത്തി, സാൻഡി എന്ന മദാമ്മപ്പെണ്ണിൽ അനുരക്തനായി ബിസിനസ്സ്‌ നടത്തി കോടിശ്വരനായി മാറിയ രാജന്‌ അവളുടെ പട്ടിയോടുള്ള അടുപ്പം സഹിക്കാനാവാതെവരുന്നു. സാറാക്കുട്ടിയുമായുള്ള അടുപ്പം മറ്റൊരുവിധത്തിൽ രാജനെ ഭഗ്നാശനാക്കി. നേരെ ചൊവ്വെ നടന്നിട്ടു കാര്യമില്ലെന്നു കണ്ടിട്ടാണ്‌ അയാൾ അൽപം കപടനാടകം കളിക്കുന്നതും നല്ല ഒത്ത തടിയുള്ള ഇരുപതുകളിലെത്തിയ ബീനമോളെ സ്വന്തമാക്കുന്നതും. മദ്യപാനവും അനാരോഗ്യവും ആ നാൽപത്തഞ്ചുകാരനെ തളർത്തുമ്പോൾ ബീനാമോൾ ചെറുപ്പക്കാരനായ സാജന്റെ വിരിഞ്ഞ മാറിടത്തിൽ അഭയംതേടുകയായി. രാജൻ ഭ്രാന്തനായി മുദ്രകുത്തപ്പെടുകയും ചെയ്തു. മാംസത്തിന്റെ വിളിയാണ്‌ ഇതിൽ ഒറ്റയാന്റെ വിളിപോലെ ആദ്യന്തം വിദൂരതയിലെന്നോണം നാം കേൾക്കുന്നത്‌. രാജൻ സ്വയം ഓർമ്മപ്പെടുത്തുന്നു. പക്ഷേ, സ്ത്രീ എന്നും സ്ത്രീയാണ്‌. സാൻഡിയും സാറാക്കുട്ടിയും ബീനാമോളും എല്ലാം ഒന്നുതന്നെ. എല്ലാം വിശപ്പുള്ള ചെന്നായ്ക്കൾ. പച്ചമാംസത്തിനുവേണ്ടി ഏത്‌ ഇരുമ്പഴിയും അവർ പൊട്ടിക്കും. മറ്റൊരിക്കൽ അയാളോർക്കുന്നു. കടുത്ത ആത്മനിന്ദയോടെ; സാൻഡിയുടെ മൃദുലമായ പട്ടുമേനി, സാറാക്കുട്ടിയുടെ നുണച്ചുഴികളും വലത്തെ കവിളിലെ മറുകും. ബീനമോളുടെ മദിപ്പിക്കുന്ന ശരീരവടിവ്‌. അവാച്യമായ അനുഭൂതികളുണർത്തിയ സ്ത്രീത്വത്തിന്റെ ഭിന്നമുഖങ്ങൾ. എല്ലാം സ്വന്തമാക്കാൻ കാംക്ഷിച്ച ദുർബ്ബലനാണ്‌ താൻ, തന്മയത്വമായി സ്ത്രീ തന്നെ കബളിപ്പിച്ചിരിക്കുന്നു. സാൻഡി, സാറാക്കുട്ടി, ബീനമോൾ മൂന്നുപേരും മൂന്നുരീതിയിലാണ്‌ രാജനെ നിരാശിതനാക്കുന്നത്‌. ഇവരിൽത്തന്നെ കൂടുതൽ സമചിത്തത്ത കാണിക്കുന്നവൾ സാൻഡിയാണ്‌. രാജന്റെ ജേഷ്ഠനായ ഡോക്ടർ കുരുവിള തോമസും അമേരിക്കൻ ഭാര്യയായ കാതറൈനും തികച്ചും സന്തുഷ്ടജീവിതം നയിക്കുന്നുവേന്ന്‌ ധ്വനിപ്പിക്കുന്നുണ്ട്‌ നോവലിസ്റ്റ്‌. സ്ത്രീകളെ മൊത്തത്തിൽ കറുത്ത ചായംതേച്ച്‌ വികൃതമാക്കുന്നില്ല മാത്യു എന്നർത്ഥം.
'പ്രയാണ'ത്തിലെ ജേക്കബ്ബാകട്ടെ, സീമ എന്ന പെൺകുട്ടിയെ സ്നേഹിച്ചു. അയാൾ ഓർക്കുന്നു. "സീമ, അവൾ മഞ്ചാടിപ്പുഴയിലെ ആഴങ്ങളുടെ മുത്തായിരിക്കാം. നാഗകന്യകമാർ സൂക്ഷിക്കുന്ന ആ മുത്ത്‌ സ്വന്തമാക്കാൻ തനിക്കൊരിക്കലും കഴിയുകയില്ല. താൻ ഭീരുവും അശക്തനുമാണ്‌. സീമ എന്നും മനസ്സിന്റെ വാത്സല്യങ്ങളുടെ അനുഗ്രഹമായിരിക്കാം. ആത്മനിന്ദയുടെ ചുഴികളിൽ അവൻ ഒരു നിമിഷം പിടഞ്ഞു. കഴിഞ്ഞതിലേക്കൊന്നും തിരിഞ്ഞു നോക്കരുത്‌. മനസ്സിന്റെ ശാസന അവൻ കേട്ടു..." രാജനിൽ നിന്നു വ്യത്യസ്തനാണ്‌ ജേക്കബ്ബ്‌. ഭാര്യ സൂസിയെന്തു പറഞ്ഞാലും അയാൾ അനുസരിക്കും. അയാൾ പറയും: "എല്ലാം നിന്റെ ഇഷ്ടംപോലെ..." അമേരിക്കയിൽ കുടിയേറിപ്പാർക്കുന്ന സ്വന്തം കുടുംബാംഗങ്ങളോടായിരുന്നു സൂസിക്ക്‌ കൂടുതൽ ആഭിമുഖ്യം. പക്ഷേ, ജേക്കബ്ബിന്റെ വേരുകൾ നാട്ടിലെ മണ്ണിൽ ഉറച്ചുപോയി. അമേരിക്ക അയാൾക്ക്‌ അന്യവും അപരിചിതവുമാണ്‌. പക്ഷേ, ജേക്കബ്ബിനെ ആകെ തളർത്തുന്നത്‌ സ്വന്തം മക്കളായ ഷാജിമോന്റെയും ശോഭമോളുടെയും കൊടുംകൃതഘ്നതയാണ്‌. അയാൾ വ്യാകുലപ്പെടുന്നതുനോക്കുക. "അയാൾ കിടക്കയിൽ വേദന കടിച്ചിറക്കിക്കിടന്നു. വേദനസംഹാരികൾ വേണ്ടത്ര ഫലപ്രദമായിരുന്നില്ല. മരുന്നുകളുടെ ശക്തികൾക്ക്‌ പരിധികളുണ്ടായിരുന്നു. ജീവിതത്തിന്റെ അവഗണനയും ഏകാന്തത്തയും അയാളെ അശരണനാക്കി. മോഹങ്ങൾ നഷ്ടപ്പെട്ട കാലം ചവച്ചുതുപ്പിയ വെറുമൊരു മണ്ടനാണ്‌ താനെന്ന ബോധം അയാളിൽ നിവേശിച്ചു. ആത്മനിന്ദയുടെ ഇരുട്ടിന്റെ ആഴങ്ങളിൽ അയാൾ പതറിവീണപ്പോൾ മനസ്സിന്റെ വെളിച്ചം അയാളെ ശാസിച്ചു..." ഏതാനും പരാമർശങ്ങളിലൂടെ നോവലിസ്റ്റ്‌ അവതരിപ്പിക്കുന്ന സീമ അവൾ അധികമൊന്നും സംസാരിക്കുന്നതുപോലുമില്ല! ഈ നോവലിസ്റ്റ്‌ പരഭാഗ ശോഭ നൽകുന്ന കരുത്തറ്റ കഥാപാത്രമാകുന്നു.
കേരളത്തിനകത്തുതന്നെ ഒതുങ്ങിനിൽക്കുന്ന രവീന്ദ്രനാണ്‌ പത്മവ്യൂഹത്തിലെ കഥാനായകൻ. മുറപ്പെണ്ണായ ശാരദയുടെ മരണം അയാളെ ദുഃഖിപ്പിക്കുന്നു. പക്ഷേ, ഭാനുമതിയെ വിവാഹംചെയ്ത്‌ അവളുടെ അച്ഛന്റെ ഹോട്ടൽ ബിസിനസ്സ്‌ ഏറ്റെടുത്ത്‌ സ്വന്തമായി ഒരു സാമ്രാജ്യംതന്നെ സ്ഥാപിക്കുന്നു അയാൾ. രക്താർബുദം പിടിപെട്ട്‌ ഭാര്യ മരിക്കുമ്പോൾ രവീന്ദ്രന്റെ ചിന്ത ആത്മീയതയിലേക്കു തിരിയുന്നു.കാമുകൻ (ശാരദയുടെ അകാലമരണം അയാളുടെ ജീവിതത്തിൽ വലിയൊരാഘാതമായെങ്കിലും രാധ ആ വിടവ്‌ നികത്തുന്നു. പക്ഷേ, ആ പ്രേമവും സഫലമാകുന്നില്ല.) ഗുമസ്തൻ, ഭർത്താവ്‌, വ്യവസായി എന്നീ നിലകൾ പിന്നിട്ട്‌ രവീന്ദ്രൻ ഭിക്ഷുവായി മാറുന്നു. കുടുംബബന്ധങ്ങളിൽ കുരുങ്ങിക്കഴിയുന്ന ഒന്നാണ്‌ ജീവിതമെന്ന്‌ അയാൾ മനസ്സിലാക്കി. വിധിയും ദൈവങ്ങളും തനിക്കെതിരാണെന്നു ചിന്തിക്കുന്നു രവീന്ദ്രൻ. "ഓരോ വിജയവും മറ്റൊർത്ഥത്തിൽ തോൽവിതന്നെയാണല്ലോ എന്നോർത്ത്‌ അയാൾ വ്യാകുലപ്പെട്ടു. ആ പുതിയ തിരിച്ചറിവ്‌ എങ്ങനെയുണ്ടായെന്നോ ആരാണങ്ങനെ മനസ്സിൽ മന്ത്രിക്കുന്നതെന്നോ അയാൾക്ക്‌ പിടികിട്ടിയില്ല..." മൗനിയായ രവീന്ദ്രന്റെ മനസ്സ്‌ ധ്യാനത്തിലൂടെ സഞ്ചരിക്കുകയാണ്‌. ആത്മാവിനെ സംബന്ധിക്കുന്ന സനാതനസത്യത്തെക്കുറിച്ച്‌ അയാൾ ചിന്തിച്ചു. മണിയൊച്ചകളുടെയും മന്ത്രധ്വനികളുടെയും മുഴക്കം കർണ്ണപുടങ്ങളിലൂടെ കടന്നുവരുന്ന അനുഭവം. സ്വയം പ്രകാശിക്കുന്ന ഈ ആത്മാവ്‌ പരം പൊരുളിന്റെ പരബ്രഹ്മത്തിന്റെ അംശമാണെന്ന ബോധം തെല്ലുനേരത്തേക്ക്‌ ഉള്ളിൽനിറഞ്ഞു. കണ്ണിന്റെ കണ്ണ്‌, കാതിന്റെ കാത്‌, മനസ്സിന്റെ മനസ്‌, മൊഴിയുടെ മൊഴി, സത്യത്തിന്റെ സത്യം, ജീവന്റെ ജീവൻ..." സർപ്പമെന്നു തോന്നുന്ന കയറിൽ നിന്നും കനാൽജലത്തിൽനിന്നും മോചനം നേടണമെന്നായി അയാൾക്ക്‌.
രാജനിൽ നിന്ന്‌ ജേക്കബ്ബിലൂടെ രവീന്ദ്രനിൽ എത്തുമ്പോൾ മാത്യു നെല്ലിക്കുന്നിന്റെ കഥാനായകന്‌ കൂടുതൽ കരുത്തും ആഴവും കൈവരുന്നു. രവീന്ദ്രൻ ഓർക്കുകയാണ്‌..."സൃഷ്ടിയുടെ രഹസ്യം സ്നേഹം തന്നെ. സ്നേഹത്തിന്റെ ബാക്കിയായ വേദന ഉൾക്കൊള്ളാൻ മനുഷ്യമനസ്സ്‌ തയ്യാറാവണം. ആ വേദനയാണ്‌ ജീവിതത്തിന്റെ സ്ഥായിയായ ഭാവവും ഉൾക്കരുത്തും..." സാൻഡി, റോസാക്കുട്ടി, ബീനാമോൾ,സൂസി. ഇവരിൽ നിന്നെല്ലാം പക്വമതിയാണ്‌ രക്താർബുദത്തിനു വിധേയയാവുന്ന കുടുംബിനിയായ ഭാനുമതി. പക്ഷേ ഒന്നുണ്ട്‌; അവൾ സ്വന്തം നാടുവിട്ട്‌ പുറത്തുപോയിട്ടില്ലാത്തവളാണ്‌. രവീന്ദ്രൻ ഭിക്ഷുവായിമാറുന്നതുതന്നെ ഞാനെന്ന ഭാവവും അഹന്തയും തന്നിൽനിന്ന്‌ വേരോടെ പിഴുതെറിയാൻവേണ്ടിയാണ്‌. വേലിയിറക്ക'ത്തിലെ സ്നേഹിക്കുക എന്നതിൽ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്‌. അവിടെ സ്വർത്ഥമോഹങ്ങൾക്ക്‌ ഇടമില്ല" എന്ന വാക്യം ഈ നോവലുകളുടെ മുഖവാക്യമായി ഉദ്ധരിക്കാമെന്നു തോന്നുന്നു.
നമ്മുടെ അനുഭവത്തിന്റെ ചക്രവാളം വികസിപ്പിക്കും ഈ നോവലുകൾ. ജീവിതത്തെപ്പറ്റി നമ്മെക്കൊണ്ട്‌ കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്യും ഇവ. പലപ്പോഴും വീകാരധീനരായിത്തീരും ഇവയിലൂടെ കടന്നുപോകുമ്പോൾ. കലാസൃഷ്ടി എന്ന നിലയിലും ഇവ വേറിട്ടു നിൽക്കുന്നു. ഏതാനും ചില എഴുത്തുകാരുടെ കൃതികളിൽ സ്വന്തം മനസ്സും സംവേദന ശക്തിയും തളച്ചിട്ട്‌ ഒട്ടകപ്പക്ഷികളെപ്പോലെ മണ്ണിൽ തലയും പൂഴ്ത്തിക്കിടക്കുന്ന നമ്മുടെ വിമർശക പ്രതിഭകൾ എന്നാണാവോ തലപൊക്കി ചുറ്റും ഒന്നു നോക്കുക? ഒന്നു തീർച്ച. അവർ അതു ചെയ്യുന്നില്ലെങ്കിൽ നഷ്ടം അവർക്കു തന്നെ!
ആഹ്ലാദത്തോടെ അഭിമാനത്തോടെ മാത്യു നെല്ലിക്കുന്നിന്റെ 'പത്മവ്യൂഹം'എന്ന ഈ നോവൽ ത്രയം ഞാൻ സഹൃദയസമക്ഷം അവതരിപ്പിക്കുന്നു. വായിക്കുക, ആസ്വദിക്കുക, ആശിർവദിക്കുക.


പത്മവ്യൂഹം (നോവലെറ്റുകൾ)
മാത്യൂ നെല്ലിക്കുന്ന്‌

പക-മാത്യു നെല്ലിക്കുന്ന്‌



ആസന്നമായ ഒരു വിപത്തിന്റെ നിഴൽ പ്രകടമായിരുന്നു. അനിവാര്യമായ എന്തോ ഒന്നിന്റെ ആഗമനം ഉടനെ ഉണ്ടാവുമെന്നയാൾക്കു തോന്നി. ഇനിയും തിരിച്ചറിയാത്ത ഏതോ ചിന്തകൾ അയാളെ ഗ്രസിച്ചു.
കടൽ ശാന്തവും സ്വച്ഛവുമായിരുന്നു. തിരമാലകൾ ഉറക്കം തൂങ്ങുന്നതുപോലെ. അകലെ ആകാശം കടലിൽ മുട്ടുകയും ആ സ്ഥാനം ലക്ഷ്യമാക്കി കപ്പൽ വേഗത്തിൽ നീങ്ങുകയും ചെയ്തു.
ഡക്കിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ വൃദ്ധനായ ഒരു മനുഷ്യൻ അയാൾക്കു കൂട്ടിനെത്തി. മുഖവുര കൂടാതെ വൃദ്ധൻ പറഞ്ഞു: 'കണ്ടില്ലേ ആ ഉയരംകൂടിയ തൊപ്പിക്കാരൻ ഒച്ചവെക്കുന്നത്‌? അയാളിന്നലെ ചീട്ടുകളിയിലെന്നെ ചതിച്ചു തോൽപ്പിച്ചു'.
അയാൾ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ വൃദ്ധൻ തുടർന്നു: 'അവന്റെ കൂടെയുള്ള ആ പെണ്ണിന്റെ നിൽപും ഭാവവും കണ്ടോ? അവൾ ലാസ്‌വേഗാസിലെ അറിയപ്പെടുന്ന ഒരു കാൾ ഗേളാണ്‌. കമ്പനിയുടെ പണംകൊണ്ട്‌ അവൻ അവളുമായി ഉല്ലാസയാത്രയ്ക്കിറങ്ങിയിരിക്കുന്നു! അവന്റെ പണവും പ്രതാപവും ഞാൻ നശിപ്പിക്കും. എന്നോട്‌ മത്സരിച്ചവരൊന്നും രക്ഷപ്പെട്ടിട്ടില്ല'.
ഇത്രയും കേട്ടപ്പോൾ അയാൾ പറഞ്ഞു.'നിങ്ങൾക്കു മറ്റുള്ളവരുടെ ബലഹീനതകൾ ക്ഷമിച്ചുകൂടേ? ഈ വിനോദസഞ്ചാരത്തിന്റെ മുഴുവൻ സുഖവും ആസ്വദിച്ചു കൂടേ?
വൃദ്ധനു കോപം വന്നു. 'നിങ്ങൾക്കൊന്നും അറിയില്ല. നിങ്ങൾ ഈ ലോകത്തിലല്ല'. വൃദ്ധൻ വേഗത്തിൽ അവിടം വിട്ടു.
അപ്പോൾ അയാൾക്കരുകിൽ രണ്ടു മധ്യവയസ്കകൾ വന്നു നിൽക്കുന്നതു കണ്ടു. അവർ അയാളെ ശ്രദ്ധിക്കാതെ എന്തോ ഗൗരവത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഒരുവൾ അപറയോടു പറഞ്ഞു: 'കണ്ടില്ലേ, കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ആ കിഴവൻ കമ്പനി പ്രസിഡന്റ്‌ ഇന്നലെ ആ കാബറെ നർത്തകിയുടെ പിറകെ തെണ്ടിനടന്നത്‌? നാണമില്ലാത്ത മനുഷ്യൻ!'
അയാൾ അവരെ നോക്കി. വളരെ പണിപ്പെട്ട്‌ മേക്കപ്പും നടത്തിയിരിക്കുന്നു, വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചിരിക്കുന്നു. എന്തിനാണ്‌ അവർ ആ നല്ല നിമിഷങ്ങൾ വഷളാക്കുന്നതെന്ന്‌ അയാൾക്കു മനസ്സിലായില്ല. മറ്റുള്ളവരെ അവരുടെ വഴിക്കു വിട്ടുകൂടേ? പകയും വിദ്വേഷവും എന്തിനു മനസ്സിൽ സൂക്ഷിക്കുന്നു? അകലെ മറയാൻ തിരക്കു കൂട്ടുന്ന സൂര്യനെ നോക്കി അയാൾ ചിന്തയിൽ മുഴുകി.
രാത്രിയിൽ കാലാവസ്ഥ മാറിയതു പെട്ടെന്നാണ്‌. കോളുകൊണ്ട ആകാശവും പ്രക്ഷുബ്ധമായ കടലും യാത്രക്കാരെ ഭയപ്പെടുത്തി. മുന്നോട്ടുള്ള പ്രയാണത്തിൽ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഏറെക്കഴിയുന്നതിനു മുമ്പ്‌ വലിയൊരു പൊട്ടിത്തെറി, കപ്പൽ എവിടെയോ തട്ടിത്തകരുന്നതുപോലെ. യാത്രക്കാർ നിലവിളിച്ചു. കപ്പിത്താന്റെ വാക്കുകൾ മുഴങ്ങി. 'ആരും പരിഭ്രാന്തരാവുന്നത്‌. കപ്പൽ ഒരു ദ്വീപിൽ ഇടിച്ചു. എല്ലാവരും ദ്വീപിലേക്കിറങ്ങിക്കൊള്ളുക. താമസിയാതെ കപ്പൽ കടലിൽ താഴും.'
യാത്രക്കാർ ജീവനുവേണ്ടി മത്സരിച്ചോടി. ഓട്ടത്തിൽ പലർക്കും പരിക്കേറ്റു. ഒടുവിൽ എല്ലാവർക്കും ദ്വീപിൽ അഭയം തേടാൻ കഴിഞ്ഞു. കുറെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ജോലിക്കാർ കപ്പലിൽനിന്നു വീണ്ടെടുത്തു. എല്ലാവരും ദ്വീപിൽ സഹായം കാത്ത്‌ കഴിഞ്ഞുകൂടി.
നേരത്തെ സംസാരിച്ച വൃദ്ധനെ അയാൾ കണ്ടു. കോട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയും തോക്കും അയാളെ കാണിച്ചുകൊണ്ട്‌ വൃദ്ധൻ പറഞ്ഞു: 'ഇത്‌ അവനുവേണ്ടി കരുതിയിട്ടുള്ളതാണ്‌.'
അടുത്തദിവസം തൊപ്പിക്കാരന്റെ ജഡം ദ്വീപിൽ കണ്ടെത്തി. വെടിയുണ്ടയേറ്റാണ്‌ മരിച്ചതെന്നു വ്യക്തമായിരുന്നു. ആരാണ്‌ കൊന്നത്തെന്ന്‌ മനസ്സിലായില്ല. മത്സ്യങ്ങളെ കുരുക്കുവാനുള്ള തിടുക്കത്തിൽ ക്യാപ്റ്റനോ മറ്റു ജോലിക്കാർക്കോ കുറ്റവാളിയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
പിന്നീട്‌ കായ്കനികൾ തേടി അയാൾ കാട്ടിൽ അലയുകയായിരുന്നു. അപ്പോൾ കൈയിൽ വടികളുകമായി പണ്ടത്തെ മധ്യവയ്സകകൾ കാട്ടിൽ നിന്നു തീരത്തേക്കു വരുന്നതയാൾ കണ്ടു: അയാളെ അവർ കണ്ടില്ല. അവർ വടികൾ കാട്ടിലെറിഞ്ഞിട്ട്‌ നടന്നകന്നു. അവർ പോയപ്പോൾ അയാൾ ആ വടികളെടുത്തു നോക്കി. അവയിൽ രക്തക്കറ ഉണ്ടായിരുന്നു.
അയാൾ ഭക്ഷണം തേടി കാടിന്റെയുള്ളിലേക്കു നടന്നു. അകലെയല്ലാതെ ആരോ മരിച്ചുകിടക്കുന്നതയാളുടെ ശ്രദ്ധയിൽപ്പെട്ടു. അയാൾ അടുത്തുചെന്നു നോക്കി. അത്‌ കപ്പലിലെ കാബറെ നർത്തകിയായിരുന്നു.

കേരളം വളരുന്നു; പക്ഷേ -മാത്യു നെല്ലിക്കുന്ന്‌


കേരളം വളരുന്നു; പക്ഷേ

മാത്യു നെല്ലിക്കുന്ന്‌
ഒരിക്കൽ കേരളത്തിലെ യുവജനങ്ങളുടെ ഹരമായിരുന്നു മുട്ടത്തുവർക്കി എന്ന ജനകീയ നോവലിസ്റ്റ്‌. കേരളീയ ഗ്രാമങ്ങളുടെ ചടുലതയും ഹരിതഭംഗിയും ആ നോവലുകളുടെ ആവിഷ്കാരചാരുതയ്ക്ക്‌ കൂടുതൽ മിഴിവേകി. സ്വച്ഛശാന്തമായ ഗ്രാമാന്തരങ്ങളുടെ കഥപറഞ്ഞ ആ നോവലിസ്റ്റിന്റെ ആത്മാവ്‌ ഇന്ന്‌ കേരളം കാണാൻ വന്നാൽ എന്തായിരിക്കും അദ്ദേഹത്തിന്‌ എഴുതാനുണ്ടാവുക? കേരളം വളർന്ന്‌ കണ്ടാലറിയായില്ലേ.
വിദേശവാഹനങ്ങളടക്കം വിവിധ ആഡംബരവാഹനങ്ങൾകൊണ്ട്‌ റോഡുകൾ നിറഞ്ഞിരിക്കുന്നു. കുഗ്രാമങ്ങളിലേക്കുപോലും നഗരങ്ങളുടെ നീരാളിക്കൈകൾ പരിഷ്കാരവുമായെത്തിക്കഴിഞ്ഞു. ഹരിതസാന്ദ്രമായിരുന്ന ഗ്രാമീണ കന്യാവനങ്ങൾ കഥകളിൽമാത്രം അവശേഷിക്കുന്നു. മുഖത്തും മനസ്സിലും ചായംതേച്ച ഒരു ജനത പരിഷ്ക്കാരച്ചിരിയുമായി എതിരെ കടന്നുപോകുന്നു.
നാൽപത്തിനാല്‌ പുഴകൾ. അനേകം തോടുകൾ, കായലുകൾ, തോണിയും തുഴക്കാരനും അന്ന്‌ ജീവിതത്തിന്റെ ഭാഗമായിരുന്നു. കോൺക്രീറ്റ്‌ പാലങ്ങളുടെ നിസ്സംഗത പുഴകളെ മൗനമാക്കിക്കളഞ്ഞു. മൂവാറ്റുപുഴയാറിന്റെ ഇരുകരതൊട്ടുള്ള ഒഴുക്ക്‌ എനിക്കോർമ്മയുണ്ട്‌. അവിടവിടെ പഞ്ചാരമണൽത്തിട്ടുകൾ. തീരത്ത്‌ ഷഡ്കാലഗോവിന്ദമാരുടെ പാദപതനമേറ്റ രാമമംഗലം ക്ഷേത്രം. കുറച്ചപ്പുറത്ത്‌ പുഴകളുടെ മൂന്നു കൈവഴികളുടെ സംഗമം. പെരിയാറ്റിലെ ഘനനീലമായ ജലസഞ്ചയം. മലയാറ്റൂർ പള്ളിയുടെ അടിവാരം ചുറ്റിയൊഴുകുന്ന കാലടിയിൽ അദ്വൈതമന്ത്രം ചൊല്ലിയൊഴുകുന്ന, ഋതുപ്പകർച്ചകളിൽ ഒരിക്കലും ശോഷിക്കാത്ത പെരിയാർ. കെട്ടുവള്ളങ്ങൾ, കടത്ത്‌.
വടക്ക്‌, നിളയുടെ ജീവത്തായ പ്രവാഹഗതിയുടെ കുറുകെ കുറ്റിപ്പുറം പാലത്തിന്റെ, മരണംപോലെ തണുത്ത ലോഹക്കൈ കാണുമ്പോൾ ഇടശ്ശേരിയുടെ കവിത ഓരോർമ്മയായി മനസ്സിനെ നീറ്റുന്നു. പുരോഗതിയുടെ പ്രവാഹത്തിൽ ജീർണ്ണിച്ച ചവറ്റിലകൾ മാത്രമല്ല ഒരുപാടു നന്മകളുടെ പച്ചക്കൂമ്പുകളും ഒലിച്ചുപോയിരിക്കുന്നു.
പുതിയകാലത്ത്‌ മനുഷ്യനിൽനിന്ന്‌ മനുഷ്യനിലേക്കുള്ള ദൂരം കുറഞ്ഞുവേന്ന്‌ നമ്മൾ കൊട്ടിഘോഷിക്കുന്നു. ആത്മീയതലത്തിൽ ആ ദൂരം അനേകകാതം കൂടുകയായിരുന്നുവേന്ന്‌ പലപ്പോഴും തിരിച്ചറിയാതെ.
കൊച്ചിയിലെ ദ്വീപുകളിലേക്ക്‌ ഇന്ന്‌ വമ്പൻപാലങ്ങളുണ്ട്‌. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആവിർഭാവമാകട്ടെ കേരളത്തിന്റെ അഭിമാനം വിദേശരാജ്യങ്ങളിൽപോലും ഉയർത്തിയിരിക്കുന്നു.
ഓലമേഞ്ഞ പഴയ മലയാളം പള്ളിക്കൂടത്തിൽ പഠിച്ചുവളർന്ന തലമുറയൊക്കെ കടന്നുപോയി. ഇന്ന്‌ വിദ്യാഭ്യാസം പഞ്ചനക്ഷത്ര ഇംഗ്ലീഷ്‌ മീഡിയം പബ്ലിക്‌ സ്കൂളുകളാണ്‌. കേരളാ സിലബസൊക്കെ പഴഞ്ചനായിക്കൊണ്ടിരിക്കുന്നു. ഇന്ന്‌ അന്തസ്സിന്‌ സി.ബി.എസ്‌.ഇയും ഐ.സി.എസ്‌.ഇയുമാണ്‌ മുമ്പിൽ. കമ്പ്യൂട്ടർ വിദ്യാഭ്യാസം സാർവ്വത്രികമായിക്കഴിഞ്ഞു. ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും കമ്പ്യൂട്ടർവത്കരണത്തിന്റെ പാതയിലാണ്‌. മലയാളിക്കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും പ്രോഫഷണൽ കോഴ്സുകൾക്കുമായി കേരളത്തിനു വെളിയിൽ പോയിരുന്ന സ്ഥാനത്ത്‌ സ്വാശ്രയ സർക്കാർ എഞ്ചിനിയറിംഗ്‌ കോളേജുകളും മെഡിക്കൽ കോളേജുകളും പുതുതായി ആരംഭിച്ചിരിക്കുന്നു.
എഴുപതുകളിൽ വൈദ്യുതി ഒരു 'അപൂർവ്വ-അലഭ്യ' വി.ഐ.പിയായിരുന്നെങ്കിൽ ഇന്ന്‌ കുടിൽതൊട്ട്‌ കൊട്ടാരംവരെ അതെത്തിക്കഴിഞ്ഞു. പഴയ നാട്ടുമ്പുറത്തിന്റെ അന്തിനേരങ്ങളിൽ വിസ്മയവെളിച്ചം വിതറി നിന്ന ശരറാന്തലുകളും പെട്രോമാക്സുകളും മുനിഞ്ഞു കെട്ടുപോയി. കല്യാണവീടുകളിലും ഉത്സവപ്പറമ്പുകളിലും പെരുന്നാൾ പറമ്പിലും അതിന്റെ വെളിച്ചം നിറഞ്ഞുതൂവിയതോർക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ ഹിമാവരണം എന്റെ മനസ്സിന്‌....ഓട്ടുവിളക്കുകളും മണ്ണെണ്ണവിളക്കും ഒക്കെ എന്റെ വീട്ടിലും പരണത്തായിട്ട്‌ കാലം കുറച്ചായി. ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ തോതനുസരിച്ച്‌ വെളിച്ചത്തിലും തമസ്സിലും മാറിമാറി ജീവിക്കാൻ മലയാളികളെല്ലാം ശീലിച്ചുകഴിഞ്ഞു.
ആധുനിക വീട്ടുപകരണങ്ങളുടെ വരവോടെ സ്ത്രീജനങ്ങൾക്ക്‌ ജോലിഭാരം ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. അരകല്ലിലരച്ചും നെല്ലുകുത്തിയും കുളത്തിലും തോടുളിലും പുഴയിലുംമറ്റും പോയി തുണികഴുകിയും ജീവിച്ച മലയാളി സ്ത്രീകൾക്ക്‌ മിക്സിയും വാഷിംഗ്‌ മേഷീനും കൂട്ടിനുണ്ട്‌.
കേരളത്തിലെ ഒരു വലിയവിഭാഗം സ്ത്രീകളുടെ കാര്യമാണിത്‌. ടി.വി.കണ്ടും പകലുറങ്ങിയും ചാനലുകളിൽ ഫോൺവിളിച്ച്‌ 'പാറ്റ്‌' ആവശ്യപ്പെട്ടും, ഫാസ്റ്റ്‌ ഫുഡ്‌ കഴിച്ചും ജീവിക്കുന്ന സ്ത്രീകൾ കേരളത്തിലെ ഗ്രാമങ്ങളിൽപ്പോലും സാധാരണയാണിന്ന്‌. 'സാഹിത്യവാരഫല'ത്തിൽ പ്രോഫ.എം.കൃഷ്ണൻനായർ അഭിപ്രായപ്പെട്ടതുപോലെ 'വയറിന്റെ സ്ഥൂലത കണ്ടാലറിയാം മലയാളിസ്ത്രീയാണെന്ന്‌! ഈ സ്ത്രീകളാണ്‌ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രമേഹം, സ്താനാർബുദം എന്നിങ്ങനെ മധ്യവയസ്സിൽ സ്ത്രീകൾക്കുണ്ടാകാവുന്ന സകലവിധ രോഗങ്ങളുമായി സ്പേഷ്യാലിറ്റി ഹോസ്പിറ്റലുകൾ കയറിയിറങ്ങുന്നത്‌.
വേറൊരു കൂട്ടർ അമ്മിക്കല്ലെടുത്ത്‌ റോഡിൽ കളഞ്ഞിട്ട്‌ വ്യായാമം ചെയ്യാൻ ഹെൽത്ത്‌ ക്ലബ്ബിലേക്കുപോകും. എല്ലുമുറിയെ പണിയെടുത്ത്‌ ജീവിക്കുന്ന, പാറമടയിലും നിർമ്മാണത്തൊഴിലിലും, കശുവണ്ടിയാപ്പീസിലും മറ്റും തൊഴിലെടുക്കുന്ന...കൊഴുപ്പിന്റെ അസ്കിതയില്ലാത്ത, മെലിഞ്ഞ്‌ കരുവാളിച്ച സ്ത്രീകളും ഇവിടെ ജീവിക്കുന്നുണ്ട്‌. അവർക്ക്‌ പ്രമേഹവും പ്രഷറും തീരെയില്ലെന്നതാണ്‌ വാസ്തവം!
പഴയകാലങ്ങളിൽ കേരളത്തിൽ ആശുപത്രികൾ കുറവായിരുന്നു സൗകര്യങ്ങളും കുറവ്‌. ഇന്ന്‌ മുട്ടിനുമുട്ടിന്‌ സൂപ്പർ സ്പേഷ്യാലിറ്റി ഹോസ്പിറ്റലുകളുണ്ട്‌. കൊല്ലാനും ജനിപ്പിക്കാനും സ്പേഷ്യലിസ്റ്റ്‌ ഡോക്ടർമാരുമുണ്ട്‌. കോടിക്കണക്കിനു രൂപ വിലയ്ക്കുള്ള കീറൽ, മുറിക്കൽ, തുന്നിച്ചേർക്കൽ, കണ്ടുപിടിക്കൽ ഉപകരണങ്ങളുമുണ്ട്‌. എല്ലാത്തിനും നിന്നുപിഴയ്ക്കേണ്ടേ. അതിനു വേണ്ടി ഐ.സി.യു എന്നൊക്കെയുള്ള അത്യാധുനിക സംവിധാനങ്ങളുമുണ്ട്‌. അലോപ്പതി മരുന്നുകളിൽ ജനത്തിന്‌ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. എങ്കിലും 'ഹെർബൽ'എന്നൊരു പരസ്യവാചകം കണ്ടാൽ ചൂടപ്പംപോലെ എന്തും വിറ്റുപോകുമെന്ന അവസ്ഥയാണിന്നു കേരളത്തിൽ.
റോഡുമാർഗ്ഗം യാത്രചെയ്യുമ്പോഴാണ്‌ കേരളത്തിലെ വീടുകളെക്കുറിച്ചോർത്ത്‌ ഞാൻ അത്ഭുതപ്പെടുന്നത്‌. പത്തുമുപ്പതുകൊല്ലം മുമ്പ്‌ ഓടിട്ട ഇരുനിലക്കെട്ടിടങ്ങൾക്ക്‌ എന്തൊരു പ്രൗഢിയായിരുന്നു! കോൺക്രീറ്റ്‌ കെട്ടിടങ്ങൾ അപൂർവ്വം. ഓലമേഞ്ഞ 'എ.സി' വീടുകളാണ്‌ അധികവും. കേരളത്തിന്റെ പരിസ്ഥിതിക്കും ധനസ്ഥിതിക്കും കേടുപറ്റിക്കാതെ ഒതുങ്ങിക്കൂടി എളിമയോടെ അവയങ്ങനെ നിന്നിരുന്നു.
ഏതാനും ദശകങ്ങൾക്കുശേഷം ഇന്നത്തെ സഞ്ചാരികാണുന്നതെന്താണ്‌? എം.സി.റോഡിലൂടെ ഒന്നു കടന്നുപോയാൽ ഇരുഭാഗത്തും അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും മാന്യതയുടെയും അഹങ്കാരത്തിന്റെയും അടയാളങ്ങൾപോലുള്ള കോൺക്രീറ്റ്‌ എടുപ്പുകൾ. വീടുകളല്ല അവ; കൊട്ടാരങ്ങൾ. പുഴയെല്ലാം ഊറ്റി, മലകളെ വെട്ടിനിരത്തി, പർവ്വതശിലകളെ തുരന്നുനുറുക്കി, ഭൂഗർഭദ്രാവകംവരെ ഊറ്റിപ്പണിത രമ്യഹർമ്മ്യങ്ങൾ. അവിടെ ജീവിക്കുന്നവർക്ക്‌ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവിക ബന്ധത്തെക്കുറിച്ച്‌ അറിയാമെന്നു ധരിക്കുന്നത്‌ അബദ്ധമല്ലേ?
കദളിക്കാട്ടെ എന്റെ വീടിനു സമീപം പണ്ടുണ്ടായിരുന്ന വയലിൽ ഏറെയും ഇന്ന്‌ പുരയിടങ്ങളാണ്‌. കുറെ മുമ്പ്‌ അവിടെ റബ്ബറും ജാതിയും കൊക്കോയും മറ്റുമാണുണ്ടായിരുന്നത്‌. പുതിയ തലമുറ അവയും വെട്ടിമാറ്റി ഇപ്പോൾ വാനിലത്തോട്ടങ്ങളാക്കിയിരിക്കുന്നു. നാളെയൊരുകാലം അവിടെ കൃഷിചെയ്യുക കറുപ്പോ കമ്പ്യൂട്ടറോ മറ്റോ ആവാം. അതിനുമപ്പുറം അവിടെ ആ പുരയിടങ്ങൾ തന്നെ ഉണ്ടാവുമോ?
കൃഷിചെയ്യാനിത്തിരി മണ്ണുതേടി തിരുവിതാംകൂറിലെ കർഷർ മലബാറിലേക്കും ഇടുക്കിയിലെ ഹൈറേഞ്ചിലേക്കും കുടിയേറിയകാലം എനിക്കോർമ്മയുണ്ട്‌. പ്രതികൂലകാലാവസ്ഥയോടും കാടിനോടും കാട്ടുമൃങ്ങളോടും പടവെട്ടി, ഏറുമാടംകെട്ടി വിളനോക്കി അവർ കൃഷിഭൂമികളുണ്ടാക്കി. സർക്കാരുകൾ അവർക്ക്‌ പട്ടയം നൽകി. ആനയ്ക്ക്‌ പിടിമുറ്റാത്ത കാട്ടുമരങ്ങൾ ലോറകളിൽ ചുരമിറങ്ങിവന്ന്‌ സമ്പന്നന്റെ കൊട്ടാരങ്ങൾക്ക്‌ അഴകേകി.
അങ്ങനെ വയനാട്ടിൽ മരുഭൂമികളും മൊട്ടക്കുന്നുകളുമുണ്ടായി. മൂന്നാറിലും മതികെട്ടാൻചോലയിലും ടൂറിസ്റ്റ്‌ റിസോർട്ടുകളുണ്ടായി. അപ്പോഴും ഇക്കാണായ ഭൂമിയുടെ ഏറ്റവും പഴയ അവകാശികൾ-ആദിവാസികൾ-ഒരുതുണ്ടു മണ്ണിനുവേണ്ടി വാപൂട്ടാതെ നിലവിളിച്ചുകൊണ്ടേയിരിക്കുന്നു.
മലയാളിയുടെ പുരോഗതിക്കുമേൽ ആ കറുത്തനിഴലുകൾ ചെളിവീഴ്ത്തുന്നു.
2003 ൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെമെറിഡിയനിൽ നടന്ന ആഗോള നിക്ഷേപക സംഗമം ലോകശ്രദ്ധയാകർഷിച്ചിരുന്നു. വ്യാവസായികരംഗത്തെ കേരളത്തിന്റെ കുതിച്ചുചാട്ടം എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ആ ആരംഭശൂരത്വംതന്നെ വ്യാജമായിരുന്നുവേന്നും കേരളത്തിന്റെ വ്യാവസായികവികസനം ചുവപ്പുനാടക്കുരുക്കിലാണെന്നും അധികംവൈകാതെ ജനത്തിനു മനസ്സിലായി.
എവിടെയാണ്‌ അപാകം? സർക്കാരുകളുടെ അനങ്ങാപ്പാറ നിലപാടുകളാണോ? ബാങ്കുകളുടെ മർക്കടമുഷ്ടികളാണോ? തൊഴിലാളി സംഘടനകളുടെ വിവേകശൂന്യതയാണോ? അതോ ഇതെല്ലാം ചേർന്നാണോ? അസംസ്കൃതവസ്തുക്കൾ വേണ്ടത്ര ലഭ്യമായിരുന്നിട്ടും മനുഷ്യ വിഭവശേഷി പ്രയോജനപ്പെടുത്താത്ത സംസ്ഥാനം എന്ന അപഖ്യാതി കേരളത്തിനു വന്നു ചേർന്നത്തെന്തുകൊണ്ടാണ്‌?